'നല്ലമാതാവേ മരിയേനിര്‍മ്മല യൗസേപ്പിതാവേ..'
കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ കുടുംബങ്ങളിലെ സന്ധ്യാപ്രാര്‍ഥനകളില്‍ മെയ്മാസങ്ങളില്‍ മുഴങ്ങിക്കേള്‍ക്കാറുണ്ടായിരുന്ന ഒരു മരിയഗാനത്തിന്റെ ഈരടികളാണ് ഇത്. ഒരുകാലത്ത് ഏറെ ഭക്തിയോടും വണക്കത്തോടും കൂടിയായിരുന്നു മെയ്, മാതാവിനോടുള്ള വണക്കമാസമായി ആചരിച്ചുപോന്നിരുന്നത്. ഇക്കാരണത്താല്‍ മെയ്മാസം ഓരോ മരിയഭക്തന്റെയും ആത്മീയോത്സവകാലമാണെന്ന് പറയേണ്ടിവരും....