രക്തസാക്ഷിത്വം മനുഷ്യസമൂഹത്തിന്റെ രക്ഷയ്ക്ക് സഹായകരം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്

Published on

കര്‍ത്താവായ ഈശോമിശിഹായുടെ രക്തംചിന്തല്‍ നമ്മുടെ രക്ഷയ്ക്ക് കാരണമായതുപോലെ  അവിടുന്നില്‍ വിശ്വസിക്കുന്നവരായ എല്ലാവരുടെയും രക്തസാക്ഷിത്വം മനുഷ്യസമൂഹത്തിന്റെ രക്ഷയ്ക്ക് സഹായകരമായിത്തീരുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. അരുവിത്തുറ ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ദിനത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച് വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

 കര്‍ത്താവിന്റെ മാതൃക രക്തസാക്ഷികളിലൂടെ വീരോചിതമായ രക്തസാക്ഷിത്വത്തിലൂടെ സഭയില്‍ തുടരുന്നുണ്ടെന്നും  സമൂഹം അത് കാണുന്നുണ്ടെന്നും അതനുസരിച്ച് കര്‍ത്താവിന്റെ രക്തസാക്ഷിത്വത്തിന് കാലികമായ പ്രസക്തി ഉണ്ടാവുന്നുണ്ടെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. കര്‍ത്താവിന് വേണ്ടി നഷ്ടപ്പെടുത്തിയ ജീവിതം കര്‍ത്താവില്‍ കണ്ടെത്തുന്നത് വിശുദ്ധമായ പ്രക്രിയയാണ്.

 ഇതാണ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിലൂടെ നാം പഠിക്കേണ്ട പാഠം. പൗരസ്ത്യസഭകളില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായ്ക്ക് പ്രത്യേക സ്ഥാനവും വണക്കവുമാണുള്ളത്. പൗരസ്ത്യ സുറിയാനി സഭയുടെ വിശ്വാസപാരമ്പര്യത്തില്‍ നിന്നാണ് ഭാരതത്തില്‍ ഈവിശുദ്ധനോടുള്ള വണക്കം നമുക്ക് ലഭിച്ചത്.

തന്റെ ജീവന്‍ തനിക്കുവേണ്ടി ജീവിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും. ഈ ലോകജീവിതത്തിലെ താല്പര്യങ്ങള്‍ സംരക്ഷിക്കാനും പണസമ്പാദനത്തിനും  സുഖസൗകര്യങ്ങള്‍ക്കും വേണ്ടി പദവിക്കും സ്വാധീനത്തിനും വേണ്ടി ജീവന്‍ കണ്ടെത്തുന്നവന്‍ അത് നഷ്ടപ്പെടുത്തും.  എന്നാല്‍ ക്രിസ്തുവിന്റെ മാര്‍ഗ്ഗമനുസരിച്ച് ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അത് കണ്ടെത്തും.

 പിതാവായ ദൈവത്തിന്റെഹിതമനുസരിച്ച്  സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയവനാണ് ക്രിസ്തു. എന്നാല്‍ അവിടുന്നത് തന്റെ പിതാവില്‍ വീണ്ടും സ്വീകരിച്ചവനാണ്. കുരിശില്‍ നഷ്ടപ്പെടുത്തിയ ജീവന്‍ കുരിശിലെ ഉത്ഥാനത്തിലൂടെ ക്രിസ്തുവീണ്ടും കണ്ടെത്തി. ഇതാണ് നമുക്കും കര്‍ത്താവ് വിധിച്ചിരിക്കുന്ന ജീവിതപാത. ഇതുപൂര്‍ണ്ണമായും മനസ്സിലാക്കിയിരിക്കുന്നവരാണ് തങ്ങളെതന്നെ, തങ്ങളുടെ വ്യക്തിതാല്പര്യങ്ങളെയും മോഹങ്ങളെയും സുഖങ്ങളെയുംപരിത്യജിച്ച് ഈശോമിശിഹായിലൂടെ നമുക്ക് വെളിപെടുത്തിത്തന്ന സത്യത്തിന് വേണ്ടി നീതിക്കും കാരുണ്യത്തിനും വേണ്ടി സ്‌നേഹത്തിനും  ക്ഷമയ്ക്കും വേണ്ടി  ചെലവഴിക്കുന്നത്.  അങ്ങനെയുള്ള അനേകായിരങ്ങളെ അനുദിനജീവിതത്തിലെ രക്തസാക്ഷിത്വത്തിലൂടെ രക്തസാക്ഷികളായവരെ നമുക്ക് കാണാന്‍ കഴിയും.

ഈ ലോകത്തിലെ സുഖസൗകര്യങ്ങളോ സമ്പത്തോ ഒന്നുമല്ല അടിസ്ഥാനപരമായി നമ്മുടെ രക്ഷയ്ക്ക് കാരണമായിരിക്കുന്നത്. ദൈവമഹത്വത്തിനും മറ്റുള്ളവരുടെ നന്മയ്ക്കുംവേണ്ടിയായിരിക്കണം നാം ഇതെല്ലാം ഉപയോഗിക്കേണ്ടത്.
രക്തസാക്ഷിത്വം അനുദിനജീവിതത്തില്‍ നിര്‍വഹിച്ചുകൊണ്ട് കര്‍ത്താവിന്റെ പരിത്യാഗത്തില്‍ നമ്മുടെ ആത്മപരിത്യാഗങ്ങളെ നാം ഉള്‍ച്ചേര്‍ക്കുമ്പോഴാണ് നാം ജീവന്‍ കണ്ടെത്തുന്നതെന്നും ആലഞ്ചേരി പിതാവ് ഓര്‍മ്മിപ്പിച്ചു.

Latest Updates

POPULAR Views

FEATUERD Views

വിശുദ്ധി പെട്ടെന്നൊരു ദിവസം കൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ല: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

വിശുദ്ധി പെട്ടെന്നൊരു ദിവസംകൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ലെന്നും ജീവിതകാലം മുഴുവനുമുളള ശ്രമം അതിനു...

മാതൃഭവനം കൈവിട്ട് മറ്റ് ഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുത് : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

മാതൃഭവനം കൈവിട്ട് മറ്റുഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. ഇക്കാര്യത്തില്‍ കര്‍ത്താവീശോമിശിഹായുടെ മാതൃക നാം അനുകരിക്കണം.

ബെദ്‌സെയ്ദാ കുളത്തിലെ വെള്ളം ഇളക്കിയതുപോലെ കര്‍ത്താവ് സഭയിലെ വെള്ളം ഇളക്കണം: മേജര്‍ ആര്‍ച്ചുബിഷപ്പ്

ബെദ്‌സെയ്ദാ കുളത്തിലെ വെള്ളം ഇളക്കിയതുപോലെ കര്‍ത്താവ് സഭയിലെ വെള്ളം ഇളക്കണം. എങ്കില്‍...

കുറവിലങ്ങാട് പള്ളി; ഏഴരപ്പള്ളികള്‍ക്ക് തുല്യം നില്ക്കാന്‍ കഴിയുന്ന പൈതൃകപാരമ്പര്യമുള്ള ദേവാലയം: മേജര്‍ ആര്‍ച്ചുബിഷപ്പ്

കുറവിലങ്ങാട്: ഏഴരപ്പള്ളികള്‍ക്ക് തുല്യം നില്ക്കാന്‍ കഴിയുന്ന പൈതൃകപാരമ്പര്യമുള്ള ദേവാലയമാണ് കുറവിലങ്ങാട് പള്ളിയെന്ന്...

വിശ്വാസത്തിന്റെ വലിയ ആഘോഷമാണ് ഇടവകതിരുനാളുകള്‍: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിപിതാവ്

വിശ്വാസത്തിന്റെ വലിയ ആഘോഷമാണ് ഇടവകതിരുനാളുകളെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. തകഴി സെന്റ് റീത്താ ദേവാലയത്തിലെ തിരുനാളില്‍ ..

അറിവ് പരിവര്‍ത്തനമാണ്, പരിശീലനമല്ല:  മേജര്‍ ആര്‍ച്ചുബിഷപ്പ്

അറിയുംതോറും നമ്മള്‍ പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബാലനായ ഈശോയെക്കുറിച്ച് പറയുന്നതുപോലെ ജഞാനത്തിലും പ്രായത്തിലും വളരണം. പരിവര്‍ത്തനത്തിന്റെ രണ്ടു ഫലങ്ങളാണ് അത്.

സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ നിന്ന് ചാവറയച്ചനെയും സിഎംഐ സഭയെയും മാറ്റിനിര്‍ത്താനാവില്ല: മേജര്‍ആര്‍ച്ചുബിഷപ്പ്

പാലാ: സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ നിന്ന് ചാവറയച്ചനെയും സിഎംഐ സഭയെയും മാറ്റിനിര്‍ത്താനാവില്ലെന്നും...

സകലജനതകള്‍ക്കുവേണ്ടിയുളള സദ്വാര്‍ത്തയുടെ സാഘോഷമായ പൂര്‍ത്തീകരണമാണ് കര്‍ത്താവിന്റെ ഉത്ഥാനം:  മേജര്‍ആര്‍ച്ചുബിഷപ്പ് 

ഉയിര്‍പ്പുതിരുനാള്‍ നല്കുന്ന ഏറ്റവും വലിയ സന്തോഷം സമാധാനമാണ്. നമ്മുക്ക് സമാധാനദൂതരായി ജീവിക്കാന്‍ കഴിയണം.

ദു:ഖശനി; ഉത്ഥാനത്തിരുന്നാളിന്റെ കൊടിയേറ്റ ദിവസം: മേജര്‍ആര്‍ച്ചുബിഷപ്പ്

ഉത്ഥാനത്തിരുന്നാളിലേക്ക് പ്രവേശിക്കുന്ന ഈ ദിവസം നമ്മെ നയിക്കേണ്ട ആദ്യത്തെ ചിന്ത അതാണ്. കൊടുക്കേണ്ടത് കൊടുക്കേണ്ടവിധത്തില്‍ എനിക്ക് കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?.

ദു:ഖവെള്ളി അവസാനമല്ല ആരംഭം മാത്രമാണ്: മേജര്‍ ആര്‍ച്ചുബിഷപ്പ്

കര്‍ത്താവിന്റെ പീഡാസഹനവും ഉത്ഥാനവും ആഘോഷിക്കുന്ന ഈ വേളയില്‍ നമ്മുടെ മുമ്പില്‍ ഒരു ചക്രവാളമുണ്ട്. പുതിയൊരു ഉദയനക്ഷത്രമുണ്ട്. നമ്മുടെ സംഘര്‍ഷങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഒരു മറുപടിയുണ്ട്. അത് കര്‍ത്താവിന്റെ ഉത്ഥാനമാണ്.

പെസഹ വിശുദ്ധരുടെ ദിവസമല്ല,വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നവരുടെ ദിവസമാണ്: മേജര്‍ആര്‍ച്ചുബിഷപ്പ്

വൃത്തിയാക്കപ്പെടാനുള്ള ഉത്തരവാദിത്തവും മറ്റുള്ളവരോട് പൊറുക്കാനുള്ള കടമയുമാണ് പെസഹാ നമ്മുടെ മുമ്പില്‍ വയ്ക്കുന്ന ഏറ്റവും വലിയ നിബന്ധന.