ദൈവത്തിന്റെ പദ്ധതിയനുസരിച്ച് എല്ലാം നിക്ഷേപിച്ചവനായിരുന്നു യൗസേപ്പിതാവ് : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്

Published on

ദൈവത്തിന്റെ പദ്ധതിയനുസരിച്ച് എല്ലാം നിക്ഷേപിച്ചവനായിരുന്നു വിശുദ്ധ യൗസേപ്പിതാവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. കായല്‍പ്പുറം സെന്റ് ജോസഫ് ദേവാലയത്തില്‍ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

തന്റെ നിക്ഷേപത്തിന്റെ ഫലം ജീവിതകാലത്തും മരണശേഷവും യൗസേപ്പിതാവിന് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇസ്രായേല്‍ ജനതയുടെ മരുഭൂമിവാസത്തിന് സദൃശ്യമായ വിധത്തില്‍ പരുപരുത്തതായിരുന്നു യൗസേപ്പിതാവിന്റെ ജീവിതം. ദൈവത്തിന്റെ പദ്ധതിയനുസരിച്ചായിരുന്നു യൗസേപ്പിതാവ് മറിയത്തെ ഭാര്യയായി സ്വീകരിച്ചതും ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും വേണ്ടതായ എല്ലാം നിര്‍വഹിച്ചു സ്വന്തം ജീവിതം സമര്‍പ്പിച്ചതും.അതുതന്നെയായിരുന്നു യൗസേപ്പിതാവ് നമുക്ക് നല്കുന്ന ഏറ്റവും വലിയ മാതൃകയും.

നമ്മുടെ സഭയുടെ വിശ്വാസപാരമ്പര്യത്തില്‍ യൗസേപ്പിതാവ് വിശേഷിക്കപ്പെടുന്നത് നീതിമാന്‍ എന്നാണ്. ദൈവതിരുമുമ്പാകെ സംപ്രീതനായിരിക്കുന്നവന്‍ എന്നാണ് നീതിമാന്‍ എന്ന് പറയുമ്പോള്‍ അര്‍ത്ഥം. ദൈവഹിതത്തിന് പൂര്‍ണ്ണമായും വിട്ടുകൊടുത്തു ജീവിക്കുമ്പോള്‍ നമ്മളും യൗസേപ്പിതാവിനെ പോലെ നീതിമാന്‍മാരാകും.

താനുമായി സഹവസിക്കാതെ മറിയം ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ സ്വഭാവികമായും യൗസേപ്പ് സംശയിച്ചു. എങ്കിലും സത്യം വെളിച്ചത്തുവരാന്‍ വേണ്ടി ക്ഷമാപൂര്‍വം കാത്തിരുന്നു. സത്യം വെളിപ്പെടുമ്പോഴാണ് നാം അതിനെ ആശ്ലേഷിക്കുന്നത്.

ഏതൊരു കുടുംബത്തിനും ഉത്തമ മാതൃകയായി നില്ക്കുന്ന കുടുംബനാഥനാണ് യൗസേപ്പിതാവ്. യൗസേപ്പിതാവിനോടുളള സ്‌നേഹത്തിനും മാധ്യസ്ഥത്തിനും ഇതും ഒരു കാരണമാണ്. അതാതു സമയത്ത് വെളിപ്പെട്ടുകിട്ടിയ ആവശ്യങ്ങള്‍ക്കനുസരിച്ച് കുടുംബത്തിന് വേണ്ടി തന്നെത്തന്നെ സമര്‍പ്പിച്ചവനായിരുന്നു യൗസേപ്പ്.

നമുക്കുള്ള സംശയങ്ങളും ജഡികമോഹങ്ങളും വിവിധആവശ്യങ്ങളും ലൗകികചിന്തകളും എല്ലാം കര്‍ത്താവിന് അടിയറവച്ച് നമ്മുടെ ജീവിതത്തെ കര്‍ത്താവിന് വേണ്ടി ചെലവഴിക്കാന്‍ നമുക്ക് സാധിക്കണം. ഇതാണ് യൗസേപ്പിതാവ് നമുക്ക് കാണിച്ചുതന്ന മാതൃക. ആലഞ്ചേരി പിതാവ് പറഞ്ഞു

Latest Updates

POPULAR Views

FEATUERD Views

വിശുദ്ധി പെട്ടെന്നൊരു ദിവസം കൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ല: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

വിശുദ്ധി പെട്ടെന്നൊരു ദിവസംകൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ലെന്നും ജീവിതകാലം മുഴുവനുമുളള ശ്രമം അതിനു...

മാതൃഭവനം കൈവിട്ട് മറ്റ് ഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുത് : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

മാതൃഭവനം കൈവിട്ട് മറ്റുഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. ഇക്കാര്യത്തില്‍ കര്‍ത്താവീശോമിശിഹായുടെ മാതൃക നാം അനുകരിക്കണം.

രക്തസാക്ഷിത്വം മനുഷ്യസമൂഹത്തിന്റെ രക്ഷയ്ക്ക് സഹായകരം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്

കര്‍ത്താവായ ഈശോമിശിഹായുടെ രക്തംചിന്തല്‍ നമ്മുടെ രക്ഷയ്ക്ക് കാരണമായതുപോലെ  അവിടുന്നില്‍ വിശ്വസിക്കുന്നവരായ എല്ലാവരുടെയും രക്തസാക്ഷിത്വം മനുഷ്യസമൂഹത്തിന്റെ രക്ഷയ്ക്ക് ...

ബെദ്‌സെയ്ദാ കുളത്തിലെ വെള്ളം ഇളക്കിയതുപോലെ കര്‍ത്താവ് സഭയിലെ വെള്ളം ഇളക്കണം: മേജര്‍ ആര്‍ച്ചുബിഷപ്പ്

ബെദ്‌സെയ്ദാ കുളത്തിലെ വെള്ളം ഇളക്കിയതുപോലെ കര്‍ത്താവ് സഭയിലെ വെള്ളം ഇളക്കണം. എങ്കില്‍...

കുറവിലങ്ങാട് പള്ളി; ഏഴരപ്പള്ളികള്‍ക്ക് തുല്യം നില്ക്കാന്‍ കഴിയുന്ന പൈതൃകപാരമ്പര്യമുള്ള ദേവാലയം: മേജര്‍ ആര്‍ച്ചുബിഷപ്പ്

കുറവിലങ്ങാട്: ഏഴരപ്പള്ളികള്‍ക്ക് തുല്യം നില്ക്കാന്‍ കഴിയുന്ന പൈതൃകപാരമ്പര്യമുള്ള ദേവാലയമാണ് കുറവിലങ്ങാട് പള്ളിയെന്ന്...

വിശ്വാസത്തിന്റെ വലിയ ആഘോഷമാണ് ഇടവകതിരുനാളുകള്‍: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിപിതാവ്

വിശ്വാസത്തിന്റെ വലിയ ആഘോഷമാണ് ഇടവകതിരുനാളുകളെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. തകഴി സെന്റ് റീത്താ ദേവാലയത്തിലെ തിരുനാളില്‍ ..

അറിവ് പരിവര്‍ത്തനമാണ്, പരിശീലനമല്ല:  മേജര്‍ ആര്‍ച്ചുബിഷപ്പ്

അറിയുംതോറും നമ്മള്‍ പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബാലനായ ഈശോയെക്കുറിച്ച് പറയുന്നതുപോലെ ജഞാനത്തിലും പ്രായത്തിലും വളരണം. പരിവര്‍ത്തനത്തിന്റെ രണ്ടു ഫലങ്ങളാണ് അത്.

സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ നിന്ന് ചാവറയച്ചനെയും സിഎംഐ സഭയെയും മാറ്റിനിര്‍ത്താനാവില്ല: മേജര്‍ആര്‍ച്ചുബിഷപ്പ്

പാലാ: സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ നിന്ന് ചാവറയച്ചനെയും സിഎംഐ സഭയെയും മാറ്റിനിര്‍ത്താനാവില്ലെന്നും...

സകലജനതകള്‍ക്കുവേണ്ടിയുളള സദ്വാര്‍ത്തയുടെ സാഘോഷമായ പൂര്‍ത്തീകരണമാണ് കര്‍ത്താവിന്റെ ഉത്ഥാനം:  മേജര്‍ആര്‍ച്ചുബിഷപ്പ് 

ഉയിര്‍പ്പുതിരുനാള്‍ നല്കുന്ന ഏറ്റവും വലിയ സന്തോഷം സമാധാനമാണ്. നമ്മുക്ക് സമാധാനദൂതരായി ജീവിക്കാന്‍ കഴിയണം.

ദു:ഖശനി; ഉത്ഥാനത്തിരുന്നാളിന്റെ കൊടിയേറ്റ ദിവസം: മേജര്‍ആര്‍ച്ചുബിഷപ്പ്

ഉത്ഥാനത്തിരുന്നാളിലേക്ക് പ്രവേശിക്കുന്ന ഈ ദിവസം നമ്മെ നയിക്കേണ്ട ആദ്യത്തെ ചിന്ത അതാണ്. കൊടുക്കേണ്ടത് കൊടുക്കേണ്ടവിധത്തില്‍ എനിക്ക് കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?.

ദു:ഖവെള്ളി അവസാനമല്ല ആരംഭം മാത്രമാണ്: മേജര്‍ ആര്‍ച്ചുബിഷപ്പ്

കര്‍ത്താവിന്റെ പീഡാസഹനവും ഉത്ഥാനവും ആഘോഷിക്കുന്ന ഈ വേളയില്‍ നമ്മുടെ മുമ്പില്‍ ഒരു ചക്രവാളമുണ്ട്. പുതിയൊരു ഉദയനക്ഷത്രമുണ്ട്. നമ്മുടെ സംഘര്‍ഷങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഒരു മറുപടിയുണ്ട്. അത് കര്‍ത്താവിന്റെ ഉത്ഥാനമാണ്.

പെസഹ വിശുദ്ധരുടെ ദിവസമല്ല,വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നവരുടെ ദിവസമാണ്: മേജര്‍ആര്‍ച്ചുബിഷപ്പ്

വൃത്തിയാക്കപ്പെടാനുള്ള ഉത്തരവാദിത്തവും മറ്റുള്ളവരോട് പൊറുക്കാനുള്ള കടമയുമാണ് പെസഹാ നമ്മുടെ മുമ്പില്‍ വയ്ക്കുന്ന ഏറ്റവും വലിയ നിബന്ധന.