ആരെയാണ് ഞാൻ അയക്കുക? ആരാണ് എനിക്കുവേണ്ടി പോവുക?

Published on

ഏശയ്യാപ്രവാചകന് ലഭിച്ച ദൈവിക വെളിപാടിന്റെ ഒരു വാങ്മയചിത്രം ആറാം അധ്യായത്തിൽ നാം വായിക്കുന്നുണ്ട്. ദൈവാലയത്തിലുള്ള കർത്താവിന്റെ മഹത്വപൂർണമായ സാന്നിധ്യവും ദൈവാലയം മുഴുവൻ നിറഞ്ഞുനിന്ന വസ്ത്രാഞ്ചലവും ദൈവാരാധനയിൽ ഏർപ്പെട്ടിരുന്ന സെറാഫുകളും പ്രവാചകനിൽ അയോഗ്യതയുടെ വികാരങ്ങൾ നിറച്ചു. ആത്മഭാവങ്ങളിൽ അയോഗ്യതയുടെ നിഴലുകൾ നിറഞ്ഞുനിന്നപ്പോഴും പ്രവാചകൻ ദൈവദർശനത്തിൽ നിന്ന് മാറിയില്ല. അതിന്റെ ഫലമായി പ്രവാചകന്റെ അയോഗ്യത ദൈവകല്പിതമായവിധം മാറ്റപ്പെടുകയാണ്. തീക്കനൽ അധരങ്ങളെ സ്പർശിക്കുമ്പോൾ പ്രവാചകന്റെ പാപം മായ്ക്കപ്പെടുന്നു. ഇപ്രകാരം പാപരഹിതമായ സാഹചര്യത്തിലാണ് പ്രേഷിതദൗത്യം നല്കപ്പെടുന്നത്. ആരെയാണ് ഞാൻ അയക്കുക? ആരാണ് എനിക്കുവേണ്ടി പോവുക? തന്റെ അയോഗ്യതകളുടെ ഭാരത്തിൽനിന്ന് വിമോചിതനും പാപങ്ങളുടെ അശുദ്ധിയിൽ നിന്നു വിശുദ്ധീകരിക്കപ്പെട്ടവനുമായ പ്രവാചകൻ പ്രേഷിതസന്നദ്ധത അറിയിക്കുന്നു. ‘ഇതാ ഞാൻ ! എന്നെ അയച്ചാലും’!

അയക്കപ്പെടുന്നത് ജനത്തിനു മാനസാന്തരത്തിന്റെ ആഹ്വാനം നല്കുന്നതിനാണ്. മാനസാന്തരാനുഭവത്തിലൂടെ മാത്രമേ ദൈവമഹത്വം ദൃശ്യമാകൂ.
പ്രേഷിതൻ അഥവാ അയക്കപ്പെടുന്നവന്റെ യോഗ്യത എന്നത് ദൈവത്താൽ അയക്കപ്പെടുന്നു എന്നതുമാത്രമാണ്. മറ്റൊന്നും യോഗ്യതയുടെ മാനദണ്ഡമല്ല, അതേസമയം പാപങ്ങളിൽ നിന്നു വിശുദ്ധീകൃതമായ ഒരു ജീവിതത്തിനുടമയായിരിക്കണം പ്രേഷിതൻ. കാരണം പ്രഘോഷണവിഷയം മാനസാന്തരവും അനുതാപവുമാണ്.

ഇവിടെയാണ് ആത്മപരിശോധനയുടെ ആവശ്യകത. ഇന്ന് സുവിശേഷം പ്രഘോഷിക്കുന്നവർ ഏറെയുണ്ട്. അയക്കപ്പെട്ടവരാണ് തങ്ങളെന്ന് വിവിധ രീതികളിലും സാഹചര്യങ്ങളിലും അവകാശപ്പെടുന്നവരുമുണ്ട്. എന്നാൽ പ്രഘോഷണം ഫലം കാണുന്നില്ല. ഉണ്ടെങ്കിൽത്തന്നെ പാറപ്പുറത്തും മുൾച്ചെടികൾക്കിടയിലും വീണ വിത്തിന്റെ സ്ഥിതിയും!. എന്തായിരിക്കാം ഇതിന്റെ കാരണം? ദൈവമഹത്വ ദർശനത്തിൽനിന്ന് രൂപപ്പെടുന്ന ദൈവസാന്നിധ്യസ്മരണയുടെ അഭാവം. അയക്കപ്പെടുന്നതിനു മുമ്പ് വിശുദ്ധീകരിക്കപ്പെടുന്നില്ല. വാക്കുകളിലൂടെയുള്ള പ്രഘോഷണങ്ങൾക്കു ഹൃദയവിശുദ്ധിയുടെ പിൻബലമില്ല. അധരവ്യായാമത്തിൽ ഒതുങ്ങുന്ന പ്രഘോഷണവും സാക്ഷ്യങ്ങളും അനുതാപത്തിലേക്കും ജീവിതനവീകരണത്തിലേക്കും നയിക്കുന്നില്ല.

വസ്ത്രത്തിലെ ഏതുകറയും കഴുകിക്കളയാൻ ശക്തമായ വാഷിങ്ങ് പൗഡർ വില്ക്കുന്ന വ്യക്തിയുടെ വസ്ത്രം മുഷിഞ്ഞതും കറപിടിച്ചതുമാണെങ്കിൽ ആ വ്യക്തി താൻ വില്ക്കുന്ന അലക്കുപൊടിയെക്കുറിച്ച് എത്ര വാചാലമായി പ്രസംഗിച്ചാലും അത് ആരെയും ബോധ്യപ്പെടുത്തില്ല. പലപ്പോഴും പ്രഘോഷകന്റെ വ്യക്തിഭാവവും ജീവിതശൈലിയും വചനത്തെ നിർവീര്യമാക്കുന്നു. കേൾവിക്കാരെ ആകർഷിക്കാനോ അവരിൽ മാനസാന്തരത്തിന്റെ വിത്തുവിതയ്ക്കാനോ സാധിക്കാതെ വരുന്നു. നമ്മുടെ പല പ്രേഷിതസംരംഭങ്ങളും ഉദ്ദേശിച്ചഫലം കാണാതെ, വ്യക്തികളുടെ ഹൃദയങ്ങളിൽ വചനം നിറയ്ക്കാതെ, സ്ഥാപനവത്ക്കരണത്തിന്റെ സുരക്ഷിതത്വത്തിലേക്കു ഒതുങ്ങിക്കൂടുന്നതിന്റെ കാരണം മറ്റൊന്നുമല്ല.

ആരെയാണ് ഞാൻ അയക്കുക? ഈ ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട് ഇന്നത്തെ പ്രേഷിതമേഖലകളിൽ. ദൈവവചനത്തിൽ മായം കലർത്താത്ത, സുവിശേഷമൂല്യങ്ങളിൽ അധിഷ്ഠിതമായ പ്രേഷിതപ്രവർത്തനശൈലി കൂടുതൽ പ്രതിബദ്ധതയോടെ വളർത്തിയെടുക്കേണ്ട സമയമായി. ദൈവമഹത്വത്തിന്റെ അനുഭവത്തിൽ, പാപങ്ങളിൽ നിന്നു വിശുദ്ധീകരിക്കപ്പെട്ട, അയോഗ്യതകളുടെ ഭാരം പേറാതെ ഓരോ വിശ്വാസിയും പ്രേഷിതഭാവത്തിൽ മുന്നേറണം. ‘ ഇതാ ഞാൻ എന്നെ അയച്ചാലും’!

Latest Updates

POPULAR Views

FEATUERD Views

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: നീതിനിഷേധത്തിന്റെ കണക്കെടുപ്പും പ്രത്യാശയുടെ വെളിച്ചവും

കേരളത്തിലെ ക്രൈസ്തവരും വിശിഷ്യ സീറോമലബാർസഭയും കാലങ്ങളായി ഉയർത്തുന്ന നീതിക്കായുള്ള നിലവിളികൾക്കു ഭരണഘടനാപരമായ...

യുദ്ധകാലത്തെ നോമ്പ്: മാനസാന്തരത്തിലേക്കും ഉത്തരവാദിത്തത്തിലേക്കുമുള്ള വിളി

ധ്യാനത്തിനും മാനസാന്തരത്തിനും നവീകരണത്തിനുമായി തിരുസഭ നല്കുന്ന വലിയനോമ്പെന്ന പുണ്യകാലത്തിലേക്കു നമ്മൾ പ്രവേശിച്ചിരിക്കുകയാണ്....

നന്മ നഷ്ടപ്പെടുന്ന കേരളം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ...

കൂട്ടായ്മയില്‍ ശക്തിപ്പെടാം!

സീറോമലബാര്‍സഭയില്‍ 2026 സമുദായശക്തീകരണ വര്‍ഷമായി ആചരിക്കുകയാണല്ലോ? സാമൂഹ്യസാംസ്‌കാരിക വിദ്യാഭ്യാസമേഖലകളില്‍  പലവിധകാരണങ്ങളാല്‍ പിന്തള്ളപ്പെട്ടുപോകുന്ന...

പ്രത്യാശയോടെ ഐക്യത്തിൽ മുന്നോട്ട്

രണ്ടു മഹാസംഭവങ്ങളുടെ അനുസ്മരണാവസരമാണു നമ്മൾ പിന്നിടുന്നത്: നമ്മുടെ കർത്താവിന്റെ മനുഷ്യാവതാരത്തിന്റെ 2025ാം...

ശ്രവിക്കുന്ന സഭയില്‍ ഒരുമിച്ചു നടക്കാം!

ചരിത്രത്തില്‍ സഭയെപ്പോലെ ഇത്ര ദൃശ്യമായതും അത്രതന്നെ തെറ്റിദ്ധരിക്കപ്പെട്ടതുമായ സംവിധാനങ്ങള്‍ വളരെ കുറവാണ്....

വിശുദ്ധരും വിശുദ്ധിയും: പുതിയ നിർവചനങ്ങളും മാതൃകകളും

ക്രൈസ്തവസഭയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്, വിശുദ്ധി ഒരു പ്രത്യേക വിഭാഗത്തിനുമാത്രം നൽകിയ...

സീറോമലബാർസഭയുടെ ചരിത്രവഴികളിലെ സുവർണവെളിച്ചം

സീറോമലബാർസഭയുടെ നാൾവഴികളിൽ സുവർണലിപികളിൽ എഴുതപ്പെടുന്ന ചരിത്രത്തിന്റെ ഒരു പുതിയ അധ്യായമാണ് ആഗസ്റ്റ്...

സ്വാതന്ത്ര്യം തടവിലാക്കപ്പെടുമ്പോൾ

2025 ആഗസ്റ്റ് 15ന് നമ്മുടെ മാതൃരാജ്യം വൈദേശികാടിമത്തത്തിൽനിന്നു സ്വതന്ത്രയായതിന്റെ 78ാം വാർഷികം...

കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ!

പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരുവനായിരുന്ന തോമസ് തന്റെ വിശ്വാസപ്രഖ്യാപനത്തിലൂടെ ഒരു ജനതയുടെ പിതൃസ്ഥാനത്തേക്ക്...

ആഗോളസഭയ്ക്ക് ഒരു പുതിയ പ്രഭാതം ലെയോ പതിനാലാമൻ പാപ്പ

2025 മെയ് 8 എന്ന ചരിത്രദിനത്തിൽ സിസ്റ്റെയിൻ ചാപ്പലിനുമുകളിലെ പുകക്കുഴലിൽനിന്നു വെളുത്ത...

സീറോമലബാർസഭയെ ഹൃദയത്തിൽസൂക്ഷിച്ച വലിയ ഇടയൻ

ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു! പത്രോസിന്റെ സിംഹാസനത്തിൽ ദൈവജനത്തിന്റെ കാവൽക്കാരനായി തന്റെ സഹോദരങ്ങളെ...