പ്രത്യാശയോടെ ഐക്യത്തിൽ മുന്നോട്ട്

Published on

രണ്ടു മഹാസംഭവങ്ങളുടെ അനുസ്മരണാവസരമാണു നമ്മൾ പിന്നിടുന്നത്: നമ്മുടെ കർത്താവിന്റെ മനുഷ്യാവതാരത്തിന്റെ 2025ാം വാർഷികവും എ ഡി 325 ൽ ഏക കർത്താവിലുള്ള വിശ്വാസം സഭകൾ ഒരുമിച്ചു പ്രഖ്യാപിച്ച നിഖ്യാ സൂനഹദോസിന്റെ 1700ാം വാർഷികവും. ആഗോളതലത്തിൽ സഭാകൂട്ടായ്മയുടെ സാധ്യതകൾ തുറന്നിടുന്ന സംഗമമാണ് പരിശുദ്ധ പിതാവു ലെയോ പതിനാലാമൻ മാർപാപ്പയുടെ സാന്നിധ്യത്തിൽ തുർക്കിയിലെ സുനദോസിന്റെ മണ്ണിൽ നടന്നത്.

“ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നമ്മുടെ രക്ഷക്കുവേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല” (അപ്പ. 4 :12 ) എന്ന ആദിമസഭയുടെ വിശ്വാസപ്രഖ്യാപനം മനുഷ്യാവതാരരഹസ്യത്തിന്റെ ഉൾക്കാമ്പായിരുന്നു. ദൈവം മനുഷ്യനായി അവതരിച്ചു ചരിത്രത്തിന്റെ ഭാഗമായതു മനുഷ്യനെയും ചരിത്രത്തെയും അതിന്റെ പരിമിതികളിൽനിന്നു മോചിപ്പിച്ചുദൈവികമായ സ്വാതന്ത്ര്യത്തിലേക്കു വഴിനടത്തുന്നതിനാണ്. “അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം!’ എന്ന മാലാഖമാരുടെ കീർത്തനം മനുഷ്യാവതാരത്തിന്റെ സാർവത്രികതയെ സൂചിപ്പിക്കുന്നു. സഹസ്രാബ്ദങ്ങൾക്കുശേഷവും ഈശോ എന്ന നാമവും ഈശോയുടെ സഭയും ഈശോയുടെ ഈ ഭൂമിയിലെ പ്രതിപുരുഷനും മാറ്റിനിറുത്തപ്പെടാനാവാത്ത യാഥാർഥ്യങ്ങളായി ഇന്നും നിലകൊള്ളുന്നു.

നിഖ്യാ സൂനഹദോസു വിളിച്ചുകൂട്ടിയത് ഭരണപരമായ കാര്യങ്ങൾ ഏകീകരിക്കുന്നതിനുവേണ്ടിയായിരുന്നില്ല, മറിച്ചു സഭയുടെ വിശ്വാസസത്യം സംരക്ഷിക്കുന്നതിനും അതുവഴി സഭാപരമായ ഐക്യം ഉറപ്പിക്കുന്നതിനുമായിരുന്നു. ഈശോമിശിഹാ ആരാണ് എന്നതായിരുന്നു പ്രശ്നത്തിന്റെ കാതൽ. പുത്രൻ “പിതാവിനോട് ഒരേ സത്തയുള്ളവൻ’ എന്ന് ഉറപ്പിച്ചുപറഞ്ഞുകൊണ്ട്, ക്രിസ്തുവിന്റെ ദൈവത്വത്തെക്കുറിച്ചുള്ള സാർവത്രികസഭയുടെ വിശ്വാസത്തെ കൗൺസിൽ പ്രഖ്യാപിച്ചു. നിഖ്യാ വിശ്വാസപ്രമാണം ക്രൈസ്തവവിശ്വാസത്തിന്റെ ആദ്യത്തെ ഔപചാരികവും കാലദേശങ്ങൾക്കതീതമായി എല്ലാ വിശ്വാസികൾക്കും ബാധകമായ വിശ്വാസത്തിന്റെ പ്രഖ്യാപനമായി മാറി. ഈ അർഥത്തിൽ, നിഖ്യാ സൂനഹദോസു സഭയുടെ വിശ്വാസത്തിനു ശബ്ദംനല്കിയെന്ന് പറയുന്നതു തികച്ചും അർഥപൂർണമാണ്.

സിനഡൽ കൂട്ടായ്മയുടെ ചലനാത്മകതയ്ക്ക് നിഖ്യാ സൂനഹദോസ് ഉദാഹരണമാണ്. സിനഡുപിതാക്കന്മാരുടെ കൂട്ടായ വിവേചനം വെറും മാനുഷികമായ ചർച്ചയായിരുന്നില്ല, മറിച്ച് ആത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിലുള്ള പങ്കാളിത്തമായിരുന്നു. “പരിശുദ്ധാത്മാവിനും ഞങ്ങൾക്കും ഇത് നല്ലതായി തോന്നി” (അപ്പ. 5:28) എന്ന തുറവിയുടെ പ്രകടനം. ആഴത്തിലുള്ള, ഭിന്നിപ്പിക്കുന്ന പ്രതിസന്ധികളുടെ സാഹചര്യത്തിൽ നിഖ്യാ സൂനഹദോസ് സ്വീകരിച്ച പ്രശ്നപരിഹാരശൈലി വർത്തമാനകാലത്തിന്റെ സങ്കീർണതകളെ നേരിടാൻ നമ്മളും സ്വായത്തമാക്കേണ്ടതിന്റെ ആവശ്യകത കൂടുതൽ ശക്തമായി ഉയർന്നുവരുന്നു. സിനഡൽ ചൈതന്യത്തിൽ സഹോദര്യത്തോടെ ഒരുമിച്ചുകൂടാനും കൂട്ടായ്മയിൽ പ്രാർഥിക്കാനും തുറവിയോടെ സംവദിക്കാനും സാധിച്ചാൽ സങ്കീർണ്ണമായ മത, സാമൂഹിക, രാഷ്ട്രീയ, വെല്ലുവിളികൾ നേരിടുന്ന നിലവിലെ സാഹചര്യത്തിൽ, ബാഹ്യസമ്മർദ്ദങ്ങളും ആഭ്യന്തരഭിന്നതകളും നമ്മെ ദുർബലപ്പെടുത്താതിരിക്കുന്നതിനും നമ്മെ ഭരമേല്പിച്ചിരിക്കുന്ന ദൈവജനത്തിന്റെ സമഗ്രമായ സുസ്ഥിതി ഉറപ്പാക്കുന്നന്നതിനും സഹായമാകും എന്നുറപ്പാണ്.

മനുഷ്യാവതാരത്തിന്റെ മഹനീയഫലങ്ങൾ പുറപ്പെടുവിക്കുന്ന ഒരു വിശ്വാസസമൂഹമായി ലോകമാസകലമുള്ള ക്രൈസ്തവർ മാറുന്നതിനു കാരണവും പ്രേരകശക്തിയുമായിമാറുന്നതു മനുഷ്യനായി അവതരിച്ച ഏക കർത്താവിലുള്ള വിശ്വാസമാണ്. സംവിധാനങ്ങൾക്കും ഭരണക്രമങ്ങൾക്കും അധികാരനിർവചനങ്ങൾക്കും അതീതമായി ഈശോയും അവിടുത്തെ സുവിശേഷവും പ്രഥമസ്ഥാനത്ത് എത്തിയാൽ അത് എെക്യത്തിലേക്കുള്ള തെറ്റാത്ത വഴിയാകും. നിഖ്യാ സൂനഹദോസിൽ പങ്കെടുത്ത സഭാപിതാക്കന്മാരുടെ വിശ്വാസപ്രതിബദ്ധതയും കാഴ്ചപ്പാടുകളിലെ വിശാലതയും ദീർഘവീക്ഷണവും ഈ കാലഘട്ടത്തിൽ ഓരോ കൈ്രസ്തവനും പഠിക്കേണ്ട പാഠങ്ങളായി കണക്കാക്കി ഏക കർത്താവിലുള്ള വിശ്വാസം പ്രഘോഷിച്ചുകൊണ്ടു പ്രത്യാശയോടെ ഐക്യത്തിന്റെ വഴിയിൽ സുവിശേഷചൈതന്യത്തിൽ നമുക്കു യാത്ര തുടരാം!

Latest Updates

POPULAR Views

FEATUERD Views

വിദ്യാഭ്യാസം: സമഗ്രമനുഷ്യനെ രൂപപ്പെടുത്തുന്ന പ്രക്രിയ

മനുഷ്യസമൂഹത്തിന്റെ വളർച്ചയുടെയും പുരോഗതിയുടെയും അടിസ്ഥാനശിലയാണ് വിദ്യാഭ്യാസം. അതിനാൽത്തന്നെ വിദ്യാഭ്യാസത്തെ കേവലം തൊഴിൽ...

സാക്ഷ്യം ആവശ്യപ്പെടുന്ന ദൈവവിളികൾ

ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രത്തിൽ ഇഴചേർന്നുകിടക്കുന്ന ഒന്നാണ് ദൈവവിളി.ദൈവിക പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി മനുഷ്യൻ തന്റെ...

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: നീതിനിഷേധത്തിന്റെ കണക്കെടുപ്പും പ്രത്യാശയുടെ വെളിച്ചവും

കേരളത്തിലെ ക്രൈസ്തവരും വിശിഷ്യ സീറോമലബാർസഭയും കാലങ്ങളായി ഉയർത്തുന്ന നീതിക്കായുള്ള നിലവിളികൾക്കു ഭരണഘടനാപരമായ...

യുദ്ധകാലത്തെ നോമ്പ്: മാനസാന്തരത്തിലേക്കും ഉത്തരവാദിത്തത്തിലേക്കുമുള്ള വിളി

ധ്യാനത്തിനും മാനസാന്തരത്തിനും നവീകരണത്തിനുമായി തിരുസഭ നല്കുന്ന വലിയനോമ്പെന്ന പുണ്യകാലത്തിലേക്കു നമ്മൾ പ്രവേശിച്ചിരിക്കുകയാണ്....

നന്മ നഷ്ടപ്പെടുന്ന കേരളം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ...

കൂട്ടായ്മയില്‍ ശക്തിപ്പെടാം!

സീറോമലബാര്‍സഭയില്‍ 2026 സമുദായശക്തീകരണ വര്‍ഷമായി ആചരിക്കുകയാണല്ലോ? സാമൂഹ്യസാംസ്‌കാരിക വിദ്യാഭ്യാസമേഖലകളില്‍  പലവിധകാരണങ്ങളാല്‍ പിന്തള്ളപ്പെട്ടുപോകുന്ന...

ശ്രവിക്കുന്ന സഭയില്‍ ഒരുമിച്ചു നടക്കാം!

ചരിത്രത്തില്‍ സഭയെപ്പോലെ ഇത്ര ദൃശ്യമായതും അത്രതന്നെ തെറ്റിദ്ധരിക്കപ്പെട്ടതുമായ സംവിധാനങ്ങള്‍ വളരെ കുറവാണ്....

വിശുദ്ധരും വിശുദ്ധിയും: പുതിയ നിർവചനങ്ങളും മാതൃകകളും

ക്രൈസ്തവസഭയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്, വിശുദ്ധി ഒരു പ്രത്യേക വിഭാഗത്തിനുമാത്രം നൽകിയ...

സീറോമലബാർസഭയുടെ ചരിത്രവഴികളിലെ സുവർണവെളിച്ചം

സീറോമലബാർസഭയുടെ നാൾവഴികളിൽ സുവർണലിപികളിൽ എഴുതപ്പെടുന്ന ചരിത്രത്തിന്റെ ഒരു പുതിയ അധ്യായമാണ് ആഗസ്റ്റ്...

സ്വാതന്ത്ര്യം തടവിലാക്കപ്പെടുമ്പോൾ

2025 ആഗസ്റ്റ് 15ന് നമ്മുടെ മാതൃരാജ്യം വൈദേശികാടിമത്തത്തിൽനിന്നു സ്വതന്ത്രയായതിന്റെ 78ാം വാർഷികം...

കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ!

പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരുവനായിരുന്ന തോമസ് തന്റെ വിശ്വാസപ്രഖ്യാപനത്തിലൂടെ ഒരു ജനതയുടെ പിതൃസ്ഥാനത്തേക്ക്...

ആഗോളസഭയ്ക്ക് ഒരു പുതിയ പ്രഭാതം ലെയോ പതിനാലാമൻ പാപ്പ

2025 മെയ് 8 എന്ന ചരിത്രദിനത്തിൽ സിസ്റ്റെയിൻ ചാപ്പലിനുമുകളിലെ പുകക്കുഴലിൽനിന്നു വെളുത്ത...