പ്രേഷിത തീക്ഷ്ണതയാൽ ജ്വലിക്കുന്ന മാർതോമാ ക്രിസ്ത്യാനികൾ

Published on

അരൂപിയിൽ നിറഞ്ഞ ഒരാൾക്ക്, ക്രിസ്ത്വനുഭവം നേരിട്ടു സിദ്ധിച്ച ഒരു ശിഷ്യന്, എത്ര വലിയ അത്ഭുതം സൃഷ്ടിക്കാൻ സാധിക്കുമെന്ന് തെളിയിച്ച വിശുദ്ധനാണു മാർ തോമാശ്ലീഹാ. തോമാശ്ലീഹായുടെ ഭാരത പ്രവേശനം നടന്നിട്ട് 1952 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. കപ്പൽ കയറിയും കാൽനടയായി സഞ്ചരിച്ചും തോമാശ്ലീഹാ നടത്തിയ ക്ലേശകരമായ പ്രേഷിത യാത്രകളാണു ഭാരതത്തിൽ ക്രൈസ്തവ സന്ദേശം എത്താൻ ഇടയാക്കിയത്.

 ‘തോമായുടെ  നടപടികൾ ‘ എന്ന അപ്രമാണിക ഗ്രന്ഥത്തൽ ശ്ലീഹാ ഭാരതത്തിൽ എത്താനിടയായ സാഹചര്യം വർണിക്കപ്പെടുന്നുണ്ട്. ഇന്ത്യയെന്ന വിദൂരദേശത്തേക്കു ശിഷ്യന്മാരിൽ ആരു പോകണമെന്നറിയാൻ നറുക്കിട്ടപ്പോൾ തോമാശ്ലീഹായ്ക്കാണു കുറി വീണത്. 

അദ്ദേഹം ആദ്യം അതിനു മടി പറഞ്ഞെങ്കിലും ഈശോയോടുള്ള വലിയ സ്‌നേഹം അദ്ദേഹത്തെ അതിനു നിർബന്ധിച്ചു. ഇന്ത്യയിൽ നിന്നു ഗുണ്ടഫർ രാജാവ് ഒരു തച്ചനെ അന്വേഷിച്ച് അയച്ച ഹാബാൻ എന്ന വ്യക്തിയുടെ കൂടെ തോമാശ്ലീഹാ ഇന്ത്യയിലെത്തി. രാജാവിന്റെ കൊട്ടാരത്തിലെത്തിയ ശ്ലീഹാ ഈശോമിശിഹായെ കുറിച്ചും ക്രിസ്തീയ തത്വങ്ങളെ കുറിച്ചും പ്രസംഗിക്കുകയും രാജകീയ യുവദമ്പതികളെ മാനസാന്തരപ്പെടുത്തുകയും ചെയ്തു. ഏ.ഡി 52ൽ

കേരളത്തിലെത്തിയ തോമാശ്ലീഹാ എ.ഡി 72ൽ മൈലാപ്പൂരിൽ വച്ച് രക്തസാക്ഷിയായി മരണം വരിച്ചു.

ശൂലം കൊണ്ടുള്ള കുത്തേറ്റ തോമാശ്ലീഹായുടെ ശരീരത്തിൽ നിന്നൊഴുകിയ രക്തം ഇന്നു മാർതോമാ ക്രിസ്ത്യാനികളുടെ സിരകളിലൂടെ ഒഴുകുകയാണ്.

ഇപ്പോൾ കേരളത്തിൽ നിന്നു വിദേശരാജ്യങ്ങളിലേക്ക് ദ്രുതഗതിയിൽ നടന്നു വരുന്ന കുടിയേറ്റങ്ങളെ പ്രേഷിത യാത്രകളായി കാണാൻ കഴിയുന്നത് അനുഗൃഹീതമായ ഒരു കാഴ്ചപ്പാടാണ്. കേരളത്തിൽ തന്നെ മുൻകാലങ്ങളിൽ നടന്ന കുടിയേറ്റങ്ങളുടെ സമയത്തു വീടു കണ്ടെത്തുന്നതിനു മുമ്പേ പള്ളി അന്വേഷിച്ചു നടന്ന പഴയ തലമുറയുടെ അതേ തീവ്രതയും തീക്ഷ്ണതയും ഇന്നത്തെ യുവതലമുറയിലും കാണപ്പെടുന്നത് പ്രതീക്ഷാജനകമാണ്. 

പഠനത്തിനും ജോലിക്കും കൂടുതൽ സൗകര്യപ്രദമായ ജീവിതത്തിനും വേണ്ടി കുടിയേറുന്നവരിൽ മാർതോമാശ്ലീഹായ്ക്കുണ്ടായിരുന്ന പ്രേഷിത പാരവശ്യം അനുഭവവേദ്യമാകുന്നതിനെയോർത്ത് ദൈവത്തിനു നന്ദി പറയാം.

ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ

Latest Updates

POPULAR Views

FEATUERD Views

ഹൃദയപൂര്‍വം…

കൂരിയ ബിഷപ്പിന്റെ സന്ദേശം എന്ന പേരില്‍ സീറോമലബാര്‍ വിഷനുവേണ്ടി ഞാന്‍ എഴുതിയിരുന്ന...

ഈ പ്രേഷിതദൗത്യം തുടരും

മാര്‍തോമാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനഫലമായി രൂപംകൊണ്ടുവളര്‍ന്ന സീറോമലബാര്‍സഭയില്‍ ചരിത്രപ്രാധാന്യമുള്ള ചില തീരുമാനങ്ങളെടുക്കപ്പെട്ട സിനഡാണ് 2025...

എക്‌സ്പ്രസ് നൊവേനയുടെ അത്ഭുതസിദ്ധി

മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യദിനവും പരിശുദ്ധഅമ്മയുടെ സ്വര്‍ഗാരോപണതിരുനാളും ഒരുമിച്ചുആഘോഷിക്കാനുള്ള അസുലഭഭാഗ്യം ലഭിച്ചവരാണ് ഭാരതീയരായ നമ്മള്‍....

എണ്ണമല്ല ഗുണമേന്മയാണ് പ്രധാനം

സന്യാസജീവിതത്തിലേക്കും വൈദികാന്തസിലേക്കുമുള്ള ദൈവവിളികളുടെ എണ്ണം മുൻകാലങ്ങളെ അപേക്ഷിച്ചു കുറയുന്നു എന്ന പരാമർശം...

ധാർമികമൂല്യങ്ങളിൽ അടിയുറച്ച സിനിമകൾ ഇന്നിന്റെ ആവശ്യം

എനിക്ക് പതിനഞ്ചു വയസു പ്രായമുള്ള കാലത്ത് ഒരു ദിവസം തമിഴുനാട് സ്വദേശിനിയായ...

ഫ്രാൻസിസ് അന്നും ഇന്നും

കത്തോലിക്കാസഭയുടെ 266 -ാമത്തെ മാർപാപ്പയായി 2013 മാർച്ച് 13- ാം തീയതിയാണ്...

ലഹരിക്കെതിരേ കൂട്ടായപ്രവർത്തനങ്ങൾ അത്യാവശ്യം

അജപാലനശുശ്രൂഷാവേളയിൽ ഇടവകവികാരിയായി ശുശ്രൂഷ ചെയ്തിരുന്ന അവസരത്തിലെ ഒരു സംഭവം ഇപ്പോഴും മനസ്സിൽ...

സൂര്യാസ്തമയം കടന്നുപോകരുതാത്ത പിണക്കങ്ങൾ

ഇടവക വികാരിയായി ശുശ്രൂഷ ചെയ്തിരുന്ന അവസരത്തിൽ ഉണ്ടായ ഒരു സംഭവം വർഷങ്ങൾ...

ദൈവദൂതരുടെ മുഖം

1978 ജനുവരി 17 ന് കുന്നന്താനം എന്ന ഗ്രാമപ്രദേശത്ത് മദർ മേരി...

ക്ഷമിക്കുന്ന സ്നേഹവും എക്യുമെനിസത്തിന്റെ അന്ത:സത്തയും

വിശുദ്ധ മദർ തെരേസ പറയുന്ന ഒരു സംഭവമുണ്ട്. കൽക്കട്ടയുടെ തെരുവോരങ്ങളിൽ നിന്ന്...

പ്രത്യാശയുടെ തീർഥാടകരാകാം…

അടുത്തകാലത്ത് എന്നെ ഏറെ സ്വാധീനിച്ച ഒരു വ്യക്തി പാലാ കുരുവിനാൽ സ്വദേശിനി...

എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവും

സലേഷ്യൻ സന്യാസസമൂഹാംഗമായ ഫാ. ജോ മന്നത്ത് അറിയപ്പെടുന്ന എഴുത്തുകാരനും പ്രചോദനാത്മകചിന്തകൾ പങ്കുവയ്ക്കുന്ന...