ആൻമരിയായുടെ ജാന്നയും ഇറ്റലിയിലെ ജാന്നയും

Published on

1997 ലാണ്  ആൻ മരിയായെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്.  ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാർഷികാഘോഷച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ സ്വാഗതമാശംസിച്ച വിദ്യാർഥിനിയായിരുന്നു അന്ന് ആൻമരിയ. ഇവൾ നല്ല മിടുക്കിക്കുട്ടിയാണല്ലോയെന്ന് അന്നേ എന്റെ മനസ്സ് പറഞ്ഞു. പിന്നീടു ഞാൻ അവളെ കാണുന്നത് 20 വർഷങ്ങൾക്കു ശേഷമായിരുന്നു. അപ്പോഴേയ്ക്കും അവൾ വിവാഹിതയും ഒരു പെൺകുഞ്ഞിന്റെ അമ്മയുമായിക്കഴിഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ആഴ്ചയിൽ അവൾ വീണ്ടും എന്നെ കാണാൻ വന്നു. അപ്പോൾ അവൾക്കൊപ്പം മൂന്നു പെൺമക്കളുമുണ്ടായിരുന്നു. അന്ന് അവൾ പങ്കുവെച്ച ഒരു കാര്യം എന്നെ വളരെയേറെ സ്പർശിച്ചു. മൂന്നാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നപ്പോൾ ഡോക്ടർമാർ അവളോടു പറഞ്ഞത് ജനിക്കാൻ പോകുന്ന കുഞ്ഞിന് ശാരീരിക മാനസിക വൈകല്യമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അതുകൊണ്ട് കുഞ്ഞിനെ നശിപ്പിക്കുന്നതായിരിക്കും നല്ലതെന്നുമായിരുന്നു.

”പക്ഷേ ഇതുകേട്ടപ്പോൾ ഭർത്താവിനും എനിക്കും ഭയമോ നിരാശയോ തോന്നിയില്ല. മറിച്ചു ഞങ്ങൾ  ദൈവത്തിനു നന്ദിപറഞ്ഞു. കാരണം ദൈവം നല്കുന്ന അമൂല്യമായ സമ്മാനങ്ങൾ ആണ് കുഞ്ഞുങ്ങൾ എന്നു ഞങ്ങൾ പണ്ടേ തിരിച്ചറിഞ്ഞിരുന്നു. സാധാരണരീതിയിലുള്ള ശാരീരിക മാനസിക കഴിവുകളോടെ ദൈവം തന്ന ആദ്യത്തെ രണ്ടു കുട്ടികളെപ്പോലെ ഭിന്നശേഷിയോടെ ജനിക്കാനിരുന്ന കുഞ്ഞിനെയും സ്വീകരിക്കാനാകുമെന്ന് ഞങ്ങൾ വിശ്വസിച്ചു. അമ്മമാരുടെ ഗർഭപാത്രങ്ങളിൽ രൂപംകൊള്ളുന്ന മനുഷ്യജീവനുകളെ ജനിക്കാൻ അനുവദിക്കാത്ത ചിന്താഗതികൾ ഉള്ള ലോകത്തിൽ  ഈ വിധം രൂപപ്പെടുന്ന ഒരു ജീവനെ സംരക്ഷിക്കാൻ ഞങ്ങൾക്കു സാധിക്കുമെന്നുറപ്പുള്ളതുകൊണ്ടാണ് ദൈവം അങ്ങനെയൊരു കുഞ്ഞിനെ ഞങ്ങളുടെ പക്കലേക്കു പറഞ്ഞയ്ക്കുന്നതെന്നും ഞങ്ങൾ വിശ്വസിച്ചു. അതുകൊണ്ട് ആ കുഞ്ഞിനെ സ്വീകരിക്കാനുളള പ്രാർഥനയിലാണ് ഗർഭകാലം മുഴുവൻ ഞാൻ ചെലവഴിച്ചത്. പക്ഷേ അത്ഭുതകരമെന്നു പറയട്ടെ ഡോക്ടർമാർ നല്കിയ മുന്നറിയിപ്പുപോലെ ഒന്നും സംഭവിച്ചില്ല. മറ്റ് രണ്ടുപെൺമക്കളെയുംപോലെ നോർമലായ ഒരു പെൺകുട്ടി തന്നെയായിരുന്നു അവളും. അവൾക്കു ഞങ്ങൾ ജാന്നാ എന്നു പേരു നല്കി.’

ആൻ മരിയ ഇതുപറയുമ്പോൾ ജാന്ന അമ്മയുടെ അരികിലിരുന്ന് എന്നെ നോക്കി ഹൃദയപൂർവ്വം ചിരിക്കുകയായിരുന്നു. നല്ല  മിടുക്കിക്കുട്ടി. ഡോക്ടർമാരുടെ വാക്കുകളെ അന്ധമായി വിശ്വസിച്ച് അബോർഷൻ ചെയ്തിരുന്നുവെങ്കിൽ ഈ ഭൂമിയെ അലങ്കരിക്കാൻ അവളുണ്ടാകുമായിരുന്നില്ലല്ലോയെന്നായിരുന്നു ഞാൻ ആത്മഭാരത്തോടെ ചിന്തിച്ചത്. മറ്റൊരു ജാന്നയിലേക്കാണ് എന്റെ ചിന്ത അപ്പോൾ പോയത്.

ഇറ്റലിയിലെ മിലാൻ അടുത്തുള്ള മജന്ത എന്ന സ്ഥലത്ത് 1922 ൽ ജനിച്ചു, ബേർഗമോ എന്ന സ്ഥലത്ത് വളർന്നു, മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 1955ൽ കുടുംബജീവിതത്തിലേക്കു പ്രവേശിച്ച ജാന്നാ ബെറേത്താ മോള എന്ന സ്ത്രീ 2004 ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. തന്റെ ഉദരത്തിൽ രൂപംകൊണ്ട നാലു മക്കളിൽ ഏറ്റവും ഇളയവളായ കുഞ്ഞു ജനിക്കുന്നതിനുമുൻപ് ഡോക്ടർമാർ ഗർഭഛിദ്രത്തിന് അവൾക്ക് ഉപദേശം നല്കിയിരുന്നു. എ ന്നാൽ കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കുന്നതിനുവേണ്ടി ജീവൻ ത്യജിക്കാൻപോലും സന്നദ്ധയാണെന്നാണ് അവൾ വ്യക്തമാക്കിയത്. ഡോക്ടറും അമ്മയുമായിരുന്ന ഈ വിശുദ്ധയുടെ ജീവിതസാക്ഷ്യം അനേകരെ സ്വാധീനിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആൻ മരിയയുടെ ജാന്നായുടെ ജനനത്തിനു പിന്നിലുള്ളത്.

1968 ജൂലൈ 25നാണ് വിശുദ്ധ പോൾ ആറാമൻ മാർപാപ്പ ‘മനുഷ്യജീവൻ’ (ഹുമാനെ വീത്തെ) എന്ന പ്രസിദ്ധമായ ചാക്രികലേഖനം പുറപ്പെടുവിച്ചത്. അമ്മയുടെ ഗർഭപാത്രത്തിൽ മനുഷ്യജീവൻ രൂപം കൊള്ളുന്ന ആദ്യനിമിഷംമുതൽ അതു വിശുദ്ധമായി പരിപാലിക്കപ്പെടണം എന്നു ഈ ചാക്രികലേഖനത്തിലൂടെ പരിശുദ്ധ പിതാവു പ്രബോധിപ്പിച്ചു. 

ഓരോ കുഞ്ഞും ദൈവത്തിന്റെ അമൂല്യ ദാനം ആണെന്നും ദൈവത്തിന്റെ ഇടപെടലിന്റെ അടയാളമാണെന്നും ചാക്രികലേഖനം ഓർമിപ്പിക്കുന്നു.

കുടുംബജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ ധീരതയോടും ആത്മീയചൈതന്യത്തോടുംകൂടി നേരിടുന്ന ആൻ മരിയായെ പോലുള്ളവർ ജീവന്റെ സുവിശേഷം പ്രഘോഷിക്കുകയും കലർപ്പില്ലാതെ അതു ജീവിക്കുകയും ചെയ്യുന്നവരാണ്. സമകാലിക സംസ്‌കാരത്തിന്റെ നിഷേധഭാവങ്ങളെ ഇല്ലാതാക്കാൻ ഇത്തരം വഴിവിളക്കുകൾ ഇനിയും ഒളിമങ്ങാതെ പ്രകാശിക്കട്ടെ!

ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

Latest Updates

POPULAR Views

FEATUERD Views

ഹൃദയപൂര്‍വം…

കൂരിയ ബിഷപ്പിന്റെ സന്ദേശം എന്ന പേരില്‍ സീറോമലബാര്‍ വിഷനുവേണ്ടി ഞാന്‍ എഴുതിയിരുന്ന...

ഈ പ്രേഷിതദൗത്യം തുടരും

മാര്‍തോമാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനഫലമായി രൂപംകൊണ്ടുവളര്‍ന്ന സീറോമലബാര്‍സഭയില്‍ ചരിത്രപ്രാധാന്യമുള്ള ചില തീരുമാനങ്ങളെടുക്കപ്പെട്ട സിനഡാണ് 2025...

എക്‌സ്പ്രസ് നൊവേനയുടെ അത്ഭുതസിദ്ധി

മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യദിനവും പരിശുദ്ധഅമ്മയുടെ സ്വര്‍ഗാരോപണതിരുനാളും ഒരുമിച്ചുആഘോഷിക്കാനുള്ള അസുലഭഭാഗ്യം ലഭിച്ചവരാണ് ഭാരതീയരായ നമ്മള്‍....

എണ്ണമല്ല ഗുണമേന്മയാണ് പ്രധാനം

സന്യാസജീവിതത്തിലേക്കും വൈദികാന്തസിലേക്കുമുള്ള ദൈവവിളികളുടെ എണ്ണം മുൻകാലങ്ങളെ അപേക്ഷിച്ചു കുറയുന്നു എന്ന പരാമർശം...

ധാർമികമൂല്യങ്ങളിൽ അടിയുറച്ച സിനിമകൾ ഇന്നിന്റെ ആവശ്യം

എനിക്ക് പതിനഞ്ചു വയസു പ്രായമുള്ള കാലത്ത് ഒരു ദിവസം തമിഴുനാട് സ്വദേശിനിയായ...

ഫ്രാൻസിസ് അന്നും ഇന്നും

കത്തോലിക്കാസഭയുടെ 266 -ാമത്തെ മാർപാപ്പയായി 2013 മാർച്ച് 13- ാം തീയതിയാണ്...

ലഹരിക്കെതിരേ കൂട്ടായപ്രവർത്തനങ്ങൾ അത്യാവശ്യം

അജപാലനശുശ്രൂഷാവേളയിൽ ഇടവകവികാരിയായി ശുശ്രൂഷ ചെയ്തിരുന്ന അവസരത്തിലെ ഒരു സംഭവം ഇപ്പോഴും മനസ്സിൽ...

സൂര്യാസ്തമയം കടന്നുപോകരുതാത്ത പിണക്കങ്ങൾ

ഇടവക വികാരിയായി ശുശ്രൂഷ ചെയ്തിരുന്ന അവസരത്തിൽ ഉണ്ടായ ഒരു സംഭവം വർഷങ്ങൾ...

ദൈവദൂതരുടെ മുഖം

1978 ജനുവരി 17 ന് കുന്നന്താനം എന്ന ഗ്രാമപ്രദേശത്ത് മദർ മേരി...

ക്ഷമിക്കുന്ന സ്നേഹവും എക്യുമെനിസത്തിന്റെ അന്ത:സത്തയും

വിശുദ്ധ മദർ തെരേസ പറയുന്ന ഒരു സംഭവമുണ്ട്. കൽക്കട്ടയുടെ തെരുവോരങ്ങളിൽ നിന്ന്...

പ്രത്യാശയുടെ തീർഥാടകരാകാം…

അടുത്തകാലത്ത് എന്നെ ഏറെ സ്വാധീനിച്ച ഒരു വ്യക്തി പാലാ കുരുവിനാൽ സ്വദേശിനി...

എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവും

സലേഷ്യൻ സന്യാസസമൂഹാംഗമായ ഫാ. ജോ മന്നത്ത് അറിയപ്പെടുന്ന എഴുത്തുകാരനും പ്രചോദനാത്മകചിന്തകൾ പങ്കുവയ്ക്കുന്ന...