ജെ. ബി. കോശി കമ്മീഷന്റെ പരിവര്‍ത്തിത ക്രൈസ്തവ  ശിപാര്‍ശകള്‍  പഠനം

Published on

 *കേരളത്തിലെ പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിന്റെ സമൂലമായ ഉന്നമനത്തിനുതകുന്ന മാഗ്‌നാകാര്‍ട്ടയാണ് ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്. കാരണം നാളിതുവരെ ഈ സമൂഹം അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനോ പരിഹാര മാര്‍ഗങ്ങള്‍ നടപ്പാക്കാനോ ഒരു സര്‍ക്കാരും നടപടികള്‍ എടുത്തിട്ടില്ല. എന്നാല്‍  പരിവര്‍ത്തിത ക്രൈസ്തവരുടെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടില്‍ സവിസ്തരം പ്രതിപാദിച്ചതായും പരിഹാര നിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദേശിച്ചതായും കാണുന്നു. കമ്മീഷന്റെ  പരിഗണനാവിഷയങ്ങളില്‍ സെക്ഷന്‍ സി, രണ്ടാമത്തെ  ചോദ്യമായതിനാല്‍ ഒരു അധ്യായമായിട്ടാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരിവര്‍ത്തിത ക്രൈസ്തവ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പ്രധാന ശിപാര്‍ശകള്‍

പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണ നിഷേധിക്കുന്നത് ഒരു മതാധിഷിതവിവേചനമാണെന്ന്  ഭരണഘടനാ അനുച്ഛേദം 14,15 ഉദ്ധരിച്ചുകൊണ്ട് കമ്മീഷന്‍ പ്രസ്താവിക്കുന്നു. പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നല്കപ്പെടേണ്ടതാണ്. സംവരണം കേന്ദ്രനിയമങ്ങള്‍ക്കു വിധേയമാണെങ്കിലും പരിവര്‍ത്തിത ക്രൈസ്തവരുടെ തൊഴില്‍ ക്ഷേമ സാമ്പത്തിക കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യണം എന്നും  കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു. പരിവര്‍ത്തിത ക്രൈസ്തവരുടെ ജനസംഖ്യ സംബന്ധിച്ച് ഒരു കണക്കുകളും സംസ്ഥാനകേന്ദ്ര സര്‍ക്കാരുകളുടെ കൈവശം ഇല്ല എന്ന വസ്തുത കമ്മീഷന്‍ അംഗീകരിക്കുന്നു. ഇവരുടെ ജനസംഖ്യ കണക്കെടുപ്പ് (കാനേഷ്മാരി) സംസ്ഥാനത്തു നടത്തണമെന്ന് കമ്മീഷന്‍ ശിപാര്‍ശ നല്കുന്നു. നിലവില്‍ ഈ  സമുദായങ്ങള്‍ക്ക് 1020 ലക്ഷത്തിനിടയില്‍ (3%6%) ഇടയില്‍ ജനസംഖ്യയുണ്ടായിരിക്കാമെന്നും കാനേഷ്മാരി നടത്തിയതിന് ശേഷം ക്ഷേമസാമ്പത്തികസാമൂഹിക പദ്ധതികളില്‍ ഇവരുടെ സംവരണവിഹിതത്തിന്റെ തോത് നിശ്ചയിക്കണമെന്നും  സംവരണതോത് ജനസംഖ്യ അനുസൃതമായി ഉയര്‍ത്തണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു. പിന്നാക്ക സമുദായ കമ്മീഷന്‍ മാതൃകയില്‍  പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് ഒരു പ്രത്യേക കമ്മീഷന്‍ വേണമെന്ന ശിപാര്‍ശ കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. കൂടാതെ പി.എസ് .സി. റോട്ടേഷന്‍ ചാര്‍ട്ടില്‍ പരിവര്‍ത്തിത ക്രൈസ്തവരുടെ ഊഴം 20 ല്‍ താഴെ വരുന്ന രീതിയില്‍ പുനഃക്രമീകരിക്കുക, സര്‍ക്കാര്‍ ജോലികളില്‍ ഇവര്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ടമെന്റ് നടത്തുക, എന്നീ കമ്മീഷന്‍ ശിപാര്‍ശകള്‍  കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഈ വിഭാഗത്തിന് നിലവില്‍ നല്‍കുന്ന ചില വിദ്യാഭ്യാസ സംവരണങ്ങളില്‍ എസ്.ഐ.യു.സി.   വിഭാഗങ്ങളെ ഉള്‍പെടുത്തിയതായി കാണുന്നു എന്നും ഇത് തിരുത്തണം എന്നും  കമ്മീഷന്‍ ശിപാര്‍ശ  നടത്തിയിട്ടുണ്ട്. 

കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്റെ ഫണ്ട് വിഹിതം വര്‍ധിപ്പിക്കുക, കുറഞ്ഞ പലിശയില്‍ ലോണ്‍ നല്‍കുക, വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളുടെ തുക വര്‍ദ്ധിപ്പിക്കുക, കുറഞ്ഞ പലിശയില്‍ ബിസിനസ് ലോണുകള്‍ നല്‍കുക, മേഖല ഓഫീസ് കണ്ണൂരില്‍ തുറക്കുക, കോര്‍പ്പറേഷന്റെ 85% ഫണ്ടും പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് മാത്രമായി മാറ്റിവയ്ക്കുക അതോടൊപ്പം വേറൊരു ശിപാര്‍ശ വിഭാഗത്തെയും  കോര്‍പ്പറേഷന്റെ പദ്ധതികളില്‍ ഉള്‍പെടുത്താതിരിക്കുക, കമ്മ്യൂണിറ്റി കോട്ടയില്‍ പ്രവേശനം ലഭിച്ച പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്ക് ഇ ഗ്രാന്‍ഡ് പുനഃസ്ഥാപിക്കുക,  സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപ്പന്റ്, ലപ്‌സം ഗ്രാന്റ് എന്നിവ നിലവില്‍ ലഭിക്കാത്തതിനു കാരണം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹൈക്കോടതി വിധിക്കു എതിരെ നല്‍കിയിരിക്കുന്ന അപ്പീലാകയാല്‍ ഈ അപ്പീല്‍ പിന്‍വലിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ക്കു സ്‌റ്റൈപ്പന്റ്, ലപ്‌സം ഗ്രാന്റ് എന്നിവ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടപ്പിലാക്കുക എന്നിവ കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു.

 പരിവര്‍ത്തിത ക്രൈസ്തവ യുവജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നൈപുണ്യവികസനത്തിനും പ്രൊഫെഷണല്‍ കോഴ്‌സുകള്‍ക്കും പി.എസ്.സി., യു.പി.എസ്.സി. തുടങ്ങി വിവിധ പരീക്ഷകളുടെ പരിശീലനത്തിനും പ്രത്യേക ട്രെയിനിങ് സെന്റര്‍ തുടങ്ങണമെന്നും  ലൈഫ് ഭവനപദ്ധതികളില്‍ സംവരണം, വീടുവയ്ക്കുക, ഭൂമി വാങ്ങുക,  വീട് മെയ്ന്റനന്‍സ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പട്ടികജാതി വിഭാഗങ്ങളെപോലെ സഹായം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക ഫണ്ട് പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് എന്ന പോലെ പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും നല്‍കണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയുന്നു. പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് എന്ന പോലെ പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് പ്രൊമോട്ടര്‍മാരെ നിയമിക്കുക,  വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് കൂട്ടുക, അവര്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുക,  മാനേജ്മന്റ് കോട്ട സീറ്റുകളില്‍ പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക്  റിസര്‍വേഷന്‍  നല്‍കുക എന്നിവയും കമ്മീഷന്‍ ശിപാര്‍ശ ചെയുന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനില്‍ അംഗത്വം പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും നല്‍കണം എന്നും ജസ്റ്റിസ് കുമാരപിള്ള (1956, ഖണ്ഡിക 25) കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുള്ള പരിവര്‍ത്തിത ക്രൈസ്തവരുടെ സംബന്ധിച്ച വ്യാഖ്യാനം പുനര്‍നിര്‍വചിക്കണം എന്നീ ശിപാര്‍ശകളും കമ്മീഷന്‍ നല്‍കുന്നുണ്ട്.

ഡോ. സിജോ ജേക്കബ്
 (ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് , ഡി.സി.എം.എസ്)

Latest Updates

POPULAR Views

FEATUERD Views

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജുമെന്റുകള്‍ നേരിടുന്ന പ്രതിസന്ധികൾ

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജ്‌മെന്റുകള്‍ നേരിടുന്ന ബുദ്ധിമുട്ട് എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ എങ്ങനെ  ക്രിയാത്മകമായി ഇടപെടേണ്ടെന്ന് പറയുന്നുണ്ട്. ക്രിസ്ത്യന്‍ ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച് പൊതു സമൂഹത്തിന് കൃത്യമായ ബോധ്യം നല്‍കാന്‍ ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ  പ്രസ്തുത ഭാഗം വായിക്കുന്നത് അഭികാമ്യമായിരിക്കും.പ്രസ്തുത ഭാഗം ചുവടെ ചേര്‍ക്കുന്നു

EWS സംവരണം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന  സംവരണേതര വിഭാഗങ്ങള്‍ക്കായി (EWS) നടപ്പിലാക്കിയ 10 ശതമാനം...

മലയോര മേഖലയുടെ വികസനം

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ മലയോര മേഖല സംബന്ധിച്ച 36...

വിദ്യാഭ്യാസ ന്യൂനപക്ഷ സംവരണ വിഷയങ്ങള്‍

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്‌നങ്ങളെ വിശദമായി അവതരിപ്പിക്കുന്ന ഭാഗമാണ് ജെ ബി...

കുട്ടനാടിനെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ശുപാർശകൾ

ജസ്റ്റിസ് (റിട്ട) ജെ ബി കോശി കമ്മീഷന്‍  റിപ്പോര്‍ട്ടില്‍ കുട്ടനാടുമായി ബന്ധപ്പെട്ട്...

ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: അഭിമാനപൂര്‍വം സീറോമലബാര്‍ സഭ

ജെ. ബി. കോശി കമ്മീഷനുവേണ്ടി സീറോമലബാര്‍സഭ ഇത്രയേറെ കഷ്ടപ്പെട്ടെങ്കിലും സഭയ്ക്കു പ്രയോജനപ്രദമായ ശിപാര്‍ശകളില്‍ വളരെ കുറച്ചു മാത്രമേ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുള്ളൂ. എങ്കിലും കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിക്കാന്‍ ഒരു ആധികാരിക രേഖ ലഭിച്ചതില്‍ സന്തോഷമുണ്ട്. കൂടാതെ ഈ കമ്മീഷന്റെ നിയമനം സഭയ്ക്ക് സ്വയം വിലയിരുത്തലിനും പഠനത്തിനും നിമിത്തമായി.

നോമ്പുകാലം: ശ്രവണത്തിന്റെയും ഉപവാസത്തിന്റെയും മാനസാന്തരത്തിന്റെയും സമയം

പ്രിയ സഹോദരീസഹോദരന്മാരെ,മാതൃസഹജമായ കരുതലാൽ പ്രചോദിതയായി ദൈവത്തിന്റെ രഹസ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി...

സ്വാതന്ത്ര്യം ആഘോഷമാവട്ടെ, പക്ഷേ കടമകള്‍ വിസ്മൃതിയിലാവരുത്

അവകാശങ്ങള്‍ക്കുവേണ്ടി ആര്‍ത്തുവിളിക്കുകയും കടമകളെക്കുറിച്ച് മൗനം ഭജിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സ്വാര്‍ഥപ്രകൃതിയില്‍ അടിസ്ഥാനമിട്ട ഒരു സംസ്‌കാരമാണ്. ജോലിസമയത്ത് കൈവലിക്കുകയും കൂലിസമയത്ത് കൈനീട്ടുകയും ചെയ്യുന്നത് ഈ സംസ്‌കാരത്തിന്റെ മലിനമുഖമാണ്.

സമുദായശക്തീകരണം സഭയുടെ വളര്‍ച്ചയ്ക്ക്

'നിന്റെ അമ്മ, ജലാശയത്തിനടുത്തു നട്ടിരിക്കുന്ന മുന്തിരിച്ചെടിപോലെയാണ്. ധാരാളമായി വെള്ളം കിട്ടിയതുമൂലം അതു...

പ്രത്യാശയുടെ ജൂബിലിവര്‍ഷം

എഡി 1300 മുതല്‍ ഓരോ 25 വര്‍ഷം കൂടുമ്പോഴും ആചരിച്ചുപോരുന്ന ജൂബിലിവത്സരത്തിന്...

പ്രകാശവീഥിയില്‍ സഭ

തിരുസഭയുടെ ആത്മാവബോധം ദൈവശാസ്ത്ര ലോകത്തും സാധാരണ ചര്‍ച്ചകളിലും ശരിയായ വിധത്തില്‍ ഗ്രഹിക്കുകയും...

പിയര്‍ ജോര്‍ജോ ഫ്രസാത്തിയും ലോട്ടസ് ഇഫക്ടും

* പലവിധത്തിലുള്ള മാലിന്യങ്ങള്‍ പരന്നിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ യുവജനങ്ങള്‍ക്ക് വിശുദ്ധജീവിതം സാധ്യമാണോ? നവവിശുദ്ധനായ...