ഇത് സഭയുടെ പോരാട്ടത്തിന്റെ അടുത്തഘട്ടം!

Published on

ഈ കാലഘട്ടത്തിലെ കുടുംബങ്ങളെയും യുവജനങ്ങളെയും കൗമാരക്കാരെയും ഗൗരവമായി ബാധിക്കുന്ന ഒരു വലിയ വിപത്തായി ലഹരി ഉപയോഗം മാറിക്കഴിഞ്ഞിരിക്കുന്നു. ജീവിതത്തിൽ കഷ്ടപ്പാടുകളും പ്രതിസന്ധികളും മറക്കാൻ കുറുക്കുവഴികൾ കണ്ടുപിടിക്കുന്നതിന്റെയും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിന്റെയും ഭാഗമായിട്ടാണ് ഒരുവിഭാഗം ആളുകൾ ലഹരിമരുന്നുകൾക്ക് അടിപ്പെട്ടുപോകുന്നത്. കേവലം വിനോദമായും നിരുപദ്രവകരമായും വ്യാഖ്യാനിക്കപ്പെടുന്ന പുകവലിയിൽനിന്നാണ് ലഹരിമരുന്നുകളുടെ ഉപയോഗം ആരംഭിക്കുന്നതെന്നാണ് പറയപ്പെടുന്നത്. പുകവലിയിൽ നിന്നുള്ള അടുത്തഘട്ടം മദ്യപാനമാണ്. ഏറ്റവും ഒടുവിൽ ലഹരിമരുന്നുകളും.

മദ്യപാനം ഇന്ന് സാമൂഹ്യവൽക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ഒരുമിച്ചുകൂടുന്ന എല്ലാ ഇടങ്ങളിലും- മതപരമായ ചടങ്ങുകളിലും കുടുംബത്തിലെ ആഘോഷങ്ങളിലും എന്തിന് മരണവീടുകളിൽപോലും- മദ്യപാനം സർവ്വസാധാരണമായി കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ മദ്യപാനത്തിൽ നിന്ന് അടുത്തപടിയിലേക്ക് കടന്ന് മയക്കുമരുന്നുകളാണ് പലരും ഉപയോഗിക്കുന്നതെന്നു മാത്രം. മണമില്ലാത്തതും ബാഹ്യചേഷ്ടകളിലൂടെ പെട്ടെന്ന് മറ്റൊരാൾക്ക് തിരിച്ചറിയാൻ കഴിയാത്തതുമെല്ലാം ലഹരിമരുന്നുകളുടെ ഉപയോഗം വർദ്ധിച്ചുവരുന്നതിന് കാരണമായി മാറിയിട്ടുണ്ട്. പ്രകൃതിദത്തമായ മയക്കുമരുന്നുകളെ വിട്ട് കെമിക്കൽ മയക്കുമരുന്നുകളിലേക്കാണ് ഇന്നത്തെ യുവതലമുറ ആകൃഷ്ടരായിരിക്കുന്നത്. കൊക്കെയ്ൻ, ഹെറോയിൻ, മരിജുവാന എന്നിവയെല്ലാം അതിൽ പെട്ടതാണ്.

മയക്കുമരുന്നു ഉപയോഗിക്കുന്നത് വലിയൊരു പ്രശ്നമാണോയെന്ന് ചോദിക്കത്തക്കവിധത്തിൽ സാമൂഹ്യമന:സാക്ഷി അധപ്പതിച്ചിരിക്കുന്ന ഒരു കാലഘട്ടം കൂടിയാണ് ഇത്. ഈ അപകടത്തിൽ നിന്ന് സമൂഹത്തെ രക്ഷിക്കാൻ നമുക്ക് സാമൂഹികമായ ഉത്തരവാദിത്തവും കടമയുമുണ്ട്. സഭാസംവിധാനത്തിൻ കീഴിൽ പലയിടത്തും ഡി അഡിക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത് ഇത്തരമൊരു ലക്ഷ്യത്തോടെയാണ്. ലഹരിഉപയോഗം സമൂഹത്തിൽ നിന്ന് നിർമ്മാർജ്ജനം ചെയ്ത് മെച്ചപ്പെട്ട ഒരു തലമുറയെ വാർത്തെടുക്കുക എന്ന പ്രവർത്തനമാണ് ഇത്തരം സെന്ററുകൾ കാഴ്ചവയ്ക്കുന്നത്. പക്ഷേ പലരും ഡി അഡിക്ഷൻ സെന്ററുകളുടെ സാധ്യത പ്രയോജനപ്പെടുത്തുന്നില്ല. കുടുംബത്തിന് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലും ഭീഷണിയാകുന്ന വിധത്തിലുമായി കഴിയുമ്പോൾ ബലം പിടിച്ചെന്നോണമാണ് പലരെയും ഡീ അഡിക്ഷൻ സെന്ററുകളിൽ എത്തിക്കുന്നത്.

കൈനനയാതെ മീൻപിടിക്കുക എന്നു പറയുന്നതുപോലെ അധ്വാനിക്കാതെ പണം കണ്ടെത്താനുള്ള മാർഗമായിട്ടാണ് ചില ചെറുപ്പക്കാർ ലഹരിമരുന്നുകളുടെ കച്ചവടത്തിന് ഇറങ്ങിത്തിരിക്കുന്നത്. കഠിനാധ്വാനം കൂടാതെ എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന തെറ്റിദ്ധാരണ സമൂഹത്തിൽ പരത്താതിരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്.

മൂല്യബോധമുള്ള സമൂഹം സ്വഭാവരൂപീകരണത്തിൽ പ്രധാനപങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ട് നമ്മുടെ സമൂഹത്തിലെ മൂല്യബോധം വർധിപ്പിക്കേണ്ടതും അത്യാവശ്യമാണ്. കുട്ടിയാണെങ്കിലും കൗമാരക്കാരനാണെങ്കിലും യുവാവാണെങ്കിലും കുടുംബനാഥനാണെങ്കിലും തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ അവർ മൂല്യാധിഷ്ഠിത കാഴ്ചപ്പാട് പുലർത്തേണ്ടതുണ്ട്. മൂല്യബോധങ്ങൾ പകർന്നുനല്കുന്നതിൽ ചില സമ്പ്രദായങ്ങൾക്കു സംഭവിച്ച പരാജയം ഇത്തരത്തിലുള്ള വഴിതെറ്റലുകൾക്കു ഇടയാക്കിയിട്ടുണ്ടെന്നും പറയാതെ വയ്യ. മൂല്യാധിഷ്ഠിതമായ ജീവിതം നയിക്കാൻ, സ്വഭാവരൂപവല്ക്കരണം മികച്ചതാക്കാനുള്ള പരിശീലനം എല്ലാ പരിശീലനക്കളരികളിലും നാം നടപ്പിലാക്കേണ്ടതുണ്ട്.

വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം സഭയെ ഇന്ന് വല്ലാതെ ബാധ്യതപ്പെടുത്തുന്നുണ്ട്. മദ്യം വിഷമാണെന്നും അത് കുടുംബത്തെയും സമൂഹത്തെയും ആത്മാവിനെയും നശിപ്പിക്കുന്നുവെന്ന് മടികൂടാതെ പ്രഘോഷിക്കുന്ന സഭ ഇനിയുള്ള കാലം മയക്കുമരുന്നുകൾക്കെതിരെയും നിരന്തരമായ പോരാട്ടത്തിന് ഇറങ്ങിത്തിരിക്കേണ്ടതുണ്ട്. മയക്കുമരുന്നുകളുടെ ഉപയോഗം വരുത്തിവയ്ക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കാൻ സഭ പ്രതിജ്ഞാബദ്ധവുമാണ്.

ലഹരിയെന്ന വിപത്തിൽ നിന്ന് രക്ഷപ്പെടാനും അതിൽ നിന്ന് സമൂഹത്തെ പ്രതിരോധിക്കാനും നമുക്കെല്ലാവർക്കും ഒത്തൊരുമയോടെ കഠിനാധ്വാനം ചെയ്യാം. മതങ്ങൾക്ക് അതീതമായി മനുഷ്യരെല്ലാവരും ഒരുമിച്ചുനിന്നാൽ മാത്രമേ ഇത് സാധ്യമാകൂ. കാരണം ഒരു മതവും മദ്യപാനമോ ലഹരിവസ്തുക്കളുടെ ഉപയോഗമോ പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ട് എല്ലാ മതങ്ങളും ഒരുമിച്ചുനില്ക്കുന്ന വേദികൾ ഇക്കാര്യത്തിനുവേണ്ടി നാം രൂപീകരിക്കേണ്ടതുണ്ട്. അതിനുള്ള സാധ്യതകൾ കണ്ടെത്തേണ്ടതുമുണ്ട്.

മേജർആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

Latest Updates

POPULAR Views

FEATUERD Views

വിദ്യാലയങ്ങള്‍ തണല്‍മരങ്ങളാകട്ടെ

പുതിയൊരു അധ്യയന വര്‍ഷത്തിന്റെ വാതില്‍ക്കല്‍ നാം എത്തിനില്‍ക്കുകയാണല്ലോ. വേനലവധിക്ക് ശേഷം വിദ്യാലയങ്ങളിലേക്ക്...

സീറോമലബാര്‍ സഭയുടെ വലിയ ഇടയന്‍ സപ്തതി നിറവില്‍

കാക്കനാട്:  മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ എഴുപതാം ജന്മദിനാഘോഷങ്ങള്‍...

ദൈവവിളി: സഭയുടെ ഹൃദയതാളവും പ്രേഷിതദൗത്യത്തിന്റെ ആത്മാവും

ദൈവവിളി എന്നത് കേവലം ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല, മറിച്ച് അനാദിയിലെ ദൈവത്തിന്റെ ഹൃദയത്തില്‍ രൂപംകൊണ്ട സ്‌നേഹപൂര്‍ണ്ണമായ ഒരു ക്ഷണമാണ്. 'നീ ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ ശുദ്ധീകരിച്ചു' (ജെറമിയ 1:5) എന്ന പ്രവാചകവചനം ഓരോ ദൈവവിളിയുടെയും ആഴമേറിയ ബൈബിള്‍പരമായ അടിസ്ഥാനം നമുക്ക് വെളിപ്പെടുത്തിത്തരുന്നു.  ദൈവത്തിന്റെ വലിയൊരു ദാനമാണ് ഓരോ വിളിയും.

ഈസ്റ്റര്‍: തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും തിരുനാള്‍

 മരണത്തിന്റെ മേല്‍ വിജയം വരിച്ച ഉത്ഥിതനായ മിശിഹായുടെ സ്‌നേഹവും സമാധാനവും നിങ്ങളോടുകൂടെ...

കുരിശിന്റെ വഴിയിലൂടെ ഉത്ഥാനത്തിന്റെ പ്രകാശത്തിലേക്ക്…

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏറ്റവും ചൈതന്യവത്തായ 'നോമ്പുകാലത്തിലൂടെ' നാം...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ത്‌ന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.  കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.

പൗരസംസ്‌കാരം: അവകാശങ്ങളുടെ പ്രഘോഷണമല്ല, കടമകളുടെ സാക്ഷാത്കാരം

വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് 'സ്വതന്ത്രരായി ജീവിക്കുവിന്‍; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തെ തിന്മയ്ക്കുള്ള മറയാക്കരുത്; ദൈവത്തിന്റെ ദാസന്മാരായി ജീവിക്കുവിന്‍' (1 പത്രോസ് 2:16) എന്നാണ്. സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള മോചനമല്ല, മറിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്താണ്. തന്റെ വ്യക്തിപരമായ നിലപാടുകളും പ്രവൃത്തികളും സമൂഹത്തിന്റെ പൊതുവായ സുസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്ന തിരിച്ചറിവാണ് പൗരബോധത്തിന്റെ ആണിക്കല്ല്.

പ്രത്യാശയുടെ വാതില്‍ തുറക്കുന്ന പുതുതുടക്കം

പുതിയ ഒരു വര്‍ഷത്തിന്റെ പ്രഭാതത്തില്‍ നാം എല്ലാവരും പ്രത്യാശയുടെയും നവീകരണത്തിന്റെയും വാതില്‍പ്പടിയില്‍...

മരിയഭക്തിക്കൊരു മാര്‍ഗരേഖ

കത്തോലിക്കാസഭ മാതാവിനു നല്കുന്ന ബഹുമാനത്തില്‍നിന്നു പിന്നോട്ടുപോവുകയാണെന്നും പ്രൊട്ടസ്റ്റന്റുകാര്‍ നല്‍കിയിരുന്ന ആശയങ്ങള്‍ അംഗീകരിക്കുകയാണെന്നുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന ചര്‍ച്ചകളും വ്യാഖ്യാനങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള തിരുസഭയുടെ അടിസ്ഥാനപ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നു വ്യക്തമാക്കിക്കൊണ്ടുള്ള  സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. 

ഒരുമിച്ചുനടക്കാനുള്ള പാതകള്‍

സഭയ്ക്കുള്ള പലവിശേഷണങ്ങളിലൊന്നാണ് തീര്‍ഥാടകയായ സഭ. വാസ്തവത്തില്‍ വളരെ അന്വര്‍ത്ഥമായ വിശേഷണം കൂടിയാണ്...

വിശുദ്ധിയിലൂടെ സമാധാനത്തിലേക്ക്…

ദൈവത്തിന് നമ്മെക്കുറിച്ചുള്ള ആഗ്രഹവും സ്വപ്‌നവും നാം ഓരോരുത്തരും വിശുദ്ധരായിത്തീരണം എന്നതാണ്. അശുദ്ധിയിലേക്കല്ല...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍  തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും...