ദൈവവിളി: സഭയുടെ ഹൃദയതാളവും പ്രേഷിതദൗത്യത്തിന്റെ ആത്മാവും

Published on

ഏപ്രില്‍ മാസം തിരുസഭയെ സംബന്ധിച്ചിടത്തോളം ദൈവവിളികളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാനും പ്രാര്‍ഥിക്കാനും പ്രത്യേകം മാറ്റിവെച്ചിട്ടുള്ള ഒരു കാലയളവാണ്. ഈസ്റ്റര്‍ തിരുനാളിന്റെ സന്തോഷം നിറഞ്ഞുനില്‍ക്കുന്ന ഈ മാസം ആത്മീയമായ ഒരു പുതിയ ഉണര്‍വിന്റെയും ദൈവഹിതം തിരിച്ചറിയുന്നതിന്റേയും സമയമായി സഭ കാണുന്നു.  മിശിഹായുടെ ഉത്ഥാനം നല്‍കുന്ന പ്രത്യാശയും പുതിയ ജീവനും ദൈവവിളിയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ പ്രചോദനമാണ്. ക്രിസ്തുവിനോടൊപ്പം മരിക്കാനും അവിടുത്തെ മഹത്വത്തില്‍ പങ്കുചേരാനുമുള്ള വിളിയാണ് ഓരോ വിളിക്കപ്പടുന്ന ജീവിതവും. സുവിശേഷത്തിന്റെ സന്തോഷം ലോകത്തോട് പ്രഘോഷിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഉത്ഥിതനായ മിശിഹാ നല്‍കുന്ന കരുത്ത് ഈ മാസത്തെ നമ്മുടെ ധ്യാനവിഷയമാണ്. ഓരോ വിശ്വാസിയും തങ്ങളുടെ മക്കളിലും സഹോദരങ്ങളിലും ദൈവത്തിന്റെ വിളി ഉണ്ടോ എന്ന് വിവേചിച്ചറിയാനും, ആ വിളിയെ ധീരമായി സ്വീകരിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കാനും കടപ്പെട്ടിരിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പപ്പാ യുവജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു: ‘ദൈവവിളിയെക്കുറിച്ച് ചിന്തിക്കാന്‍ ഭയപ്പെടരുത്. ക്രിസ്തുവിന് നിങ്ങളുടെ ജീവിതത്തിന്റെ വാതിലുകള്‍ തുറന്നുകൊടുക്കുക. അവിടുത്തെ സ്‌നേഹത്തിന് നിങ്ങളുടെ ഹൃദയങ്ങളില്‍ ഇടം നല്‍കുക. ക്രിസ്തുവിനെ അനുഗമിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല, മറിച്ച് എല്ലാം നേടാനുണ്ട്’.

ദൈവവിളി എന്നത് കേവലം ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല, മറിച്ച് അനാദിയിലെ ദൈവത്തിന്റെ ഹൃദയത്തില്‍ രൂപംകൊണ്ട സ്‌നേഹപൂര്‍ണ്ണമായ ഒരു ക്ഷണമാണ്. ‘നീ ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ ശുദ്ധീകരിച്ചു’ (ജെറമിയ 1:5) എന്ന പ്രവാചകവചനം ഓരോ ദൈവവിളിയുടെയും ആഴമേറിയ ബൈബിള്‍പരമായ അടിസ്ഥാനം നമുക്ക് വെളിപ്പെടുത്തിത്തരുന്നു.  ദൈവത്തിന്റെ വലിയൊരു ദാനമാണ് ഓരോ വിളിയും. ആ വിളി തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും നാമെല്ലാവരും ദൈവകരങ്ങളിലെ വിശുദ്ധമായ ഉപകരണങ്ങളായി മാറേണ്ടതുണ്ട്. സഭയുടെ നിലനില്‍പ്പിന്റെയും പ്രേഷിത ദൗത്യത്തിന്റെയും ഏറ്റവും സുപ്രധാനമായ കണ്ണിയാണ് ദൈവവിളികള്‍.

സുവിശേഷവല്‍ക്കരണമാണ് സഭയുടെ അടിസ്ഥാന ലക്ഷ്യമെങ്കില്‍, ആ സുവിശേഷം ലോകത്തിന്റെ അതിര്‍ത്തികളോളം എത്തിക്കാന്‍ സന്നദ്ധരായ വേലക്കാരെ കണ്ടെത്തുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മിശിഹായുടെ  സ്‌നേഹം അനുഭവിക്കുകയും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന യുവമനസ്സുകളെ രൂപപ്പെടുത്തുക എന്നത് സഭയുടെ പൊതുവായുള്ള ഉത്തരവാദിത്തമാണ്. കുടുംബങ്ങളിലേക്ക് നേരിട്ട് കടന്നുചെല്ലുന്ന വൈദികരും സമര്‍പ്പിതരുമാണ് ഏറ്റവും മികച്ച വൊക്കേഷന്‍ പ്രമോട്ടര്‍മാര്‍ എന്ന് പറയുമ്പോള്‍, അതിന്റെ അര്‍ത്ഥം ദൈവവിളിയുടെ ആദ്യത്തെ നഴ്‌സറി ക്രൈസ്തവ കുടുംബങ്ങളാണെന്നാണ്. ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളില്‍ ദൈവത്തിന്റെ സ്വരം കേള്‍ക്കാനുള്ള ആത്മീയ സാഹചര്യം ഒരുക്കണം. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ പ്രബോധിപ്പിച്ചതുപോലെ, ‘ദൈവവിളി എന്നത് ഒരു ലോട്ടറി എടുക്കുന്നതുപോലെയോ അപ്രതീക്ഷിതമായ ഒരു ഭാഗ്യമോ അല്ല, മറിച്ച് അത് ക്രിസ്തുവിനോടുള്ള ഒരു വലിയ സാഹസികതയാണ്.’ ഈ സാഹസികതയിലേക്ക് നമ്മുടെ യുവതലമുറയെ ക്ഷണിക്കാന്‍ സഭയൊന്നാകെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. സഭയുടെ ഒരു ചെറിയ പതിപ്പായ കുടുംബങ്ങളില്‍  ദൈവസ്വരം തിരിച്ചറിയാന്‍ പാകപ്പെട്ട ആത്മീയസാഹചര്യം ഒരുങ്ങണം. മാതാപിതാക്കളുടെ തീക്ഷ്ണമായ പ്രാര്‍ഥനയും വിശുദ്ധമായ വിശ്വാസജീവിതവുമാണ് മക്കളുടെ ഹൃദയങ്ങളില്‍ ദൈവഹിതം അന്വേഷിക്കാനുള്ള ആഗ്രഹം ആദ്യമായി ജനിപ്പിക്കുന്നത്. ലോകത്തിന്റെ ശബ്ദത്തേക്കാള്‍ ദൈവത്തിന്റെ മന്ദസ്വരത്തിന് കാതോര്‍ക്കാന്‍ ഒരു കുട്ടിക്ക് സാധിക്കുന്നത് തന്റെ ഭവനത്തിലെ പ്രാര്‍ഥനാപൂര്‍വ്വമായ അന്തരീക്ഷത്തിലൂടെയാണ്. വൈദികസന്യാസ ജീവിതം ഒരു വലിയ ഭാഗ്യമാണെന്ന ബോധ്യം മാതാപിതാക്കള്‍ മക്കള്‍ക്ക് പകര്‍ന്നുനല്‍കുന്നത് വഴി ദൈവവിളികളുടെ നഴ്‌സറിയായി കുടുംബം മാറുന്നു. ഇത്തരത്തില്‍ പ്രാര്‍ഥനയാല്‍ വിശുദ്ധീകരിക്കപ്പെട്ട കുടുംബങ്ങളില്‍ നിന്നാണ് സഭയുടെ പ്രേഷിതദൗത്യം ഏറ്റെടുക്കാന്‍ കരുത്തുള്ള ദൈവവിളികള്‍ ഉയര്‍ന്നു വരുന്നത്.

ബെനഡിക്ട് പതിനാറാമന്‍ പാപ്പ സൂചിപ്പിച്ചതു, ‘ദൈവം നമ്മെ വിളിക്കുന്നത് നാം എന്തെങ്കിലും വലിയ കാര്യങ്ങള്‍ ചെയ്യാനല്ല, മറിച്ച് നാം അവനോടൊപ്പം ആയിരിക്കാനാണ്’ എന്നാണ്. ഈ ‘കൂടെയായിരിക്കല്‍’ ആണ് നാം ഓരോരുത്തരും പ്രോത്സാഹിപ്പിക്കേണ്ടത്. വൈദികസന്യാസ ജീവിതം എന്നത് ഒരു ജോലി തേടലല്ല, മറിച്ച് ക്രിസ്തുവിനോടുള്ള തീക്ഷ്ണമായ പ്രണയമാണ്. ലോകത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ ദൈവത്തിന്റെ മൃദുസ്വരം കേള്‍ക്കാന്‍ യുവമനസ്സുകളെ പ്രാപ്തരാക്കുന്ന ഇടങ്ങളായി നമ്മുടെ ഇടവകകളും ഭവനങ്ങളും മാറണം. സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തില്‍ പുതിയ വിളികള്‍ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. അവ സഭയുടെ നവീകരണത്തിനും ജീവസ്സുറ്റ വളര്‍ച്ചയ്ക്കും കാരണമാകുന്നു. ദൈവവിളികളെ പരിപോഷിപ്പിക്കുക വഴി നാം സഭയുടെ ഭാവി തന്നെയാണ് സുരക്ഷിതമാക്കുന്നത്. ഈ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാനും ദൈവത്തിന്റെ വിളിയോട് ‘അതെ’ എന്ന് പറയാന്‍ നമ്മുടെ മക്കളെ പ്രാപ്തരാക്കാനും നമുക്ക് ഒത്തൊരുമിച്ച് പ്രാര്‍ഥിക്കാം. ക്രിസ്തുവിന്റെ സ്‌നേഹത്താല്‍ പ്രേരിതരായി, സഭയുടെ ഈ പ്രേഷിത യാത്രയില്‍ നമുക്ക് പങ്കുചേരാം.

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

Latest Updates

POPULAR Views

FEATUERD Views

സീറോമലബാര്‍ സഭയുടെ വലിയ ഇടയന്‍ സപ്തതി നിറവില്‍

കാക്കനാട്:  മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ എഴുപതാം ജന്മദിനാഘോഷങ്ങള്‍...

ഈസ്റ്റര്‍: തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും തിരുനാള്‍

 മരണത്തിന്റെ മേല്‍ വിജയം വരിച്ച ഉത്ഥിതനായ മിശിഹായുടെ സ്‌നേഹവും സമാധാനവും നിങ്ങളോടുകൂടെ...

കുരിശിന്റെ വഴിയിലൂടെ ഉത്ഥാനത്തിന്റെ പ്രകാശത്തിലേക്ക്…

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏറ്റവും ചൈതന്യവത്തായ 'നോമ്പുകാലത്തിലൂടെ' നാം...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ത്‌ന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.  കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.

പൗരസംസ്‌കാരം: അവകാശങ്ങളുടെ പ്രഘോഷണമല്ല, കടമകളുടെ സാക്ഷാത്കാരം

വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് 'സ്വതന്ത്രരായി ജീവിക്കുവിന്‍; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തെ തിന്മയ്ക്കുള്ള മറയാക്കരുത്; ദൈവത്തിന്റെ ദാസന്മാരായി ജീവിക്കുവിന്‍' (1 പത്രോസ് 2:16) എന്നാണ്. സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള മോചനമല്ല, മറിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്താണ്. തന്റെ വ്യക്തിപരമായ നിലപാടുകളും പ്രവൃത്തികളും സമൂഹത്തിന്റെ പൊതുവായ സുസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്ന തിരിച്ചറിവാണ് പൗരബോധത്തിന്റെ ആണിക്കല്ല്.

പ്രത്യാശയുടെ വാതില്‍ തുറക്കുന്ന പുതുതുടക്കം

പുതിയ ഒരു വര്‍ഷത്തിന്റെ പ്രഭാതത്തില്‍ നാം എല്ലാവരും പ്രത്യാശയുടെയും നവീകരണത്തിന്റെയും വാതില്‍പ്പടിയില്‍...

മരിയഭക്തിക്കൊരു മാര്‍ഗരേഖ

കത്തോലിക്കാസഭ മാതാവിനു നല്കുന്ന ബഹുമാനത്തില്‍നിന്നു പിന്നോട്ടുപോവുകയാണെന്നും പ്രൊട്ടസ്റ്റന്റുകാര്‍ നല്‍കിയിരുന്ന ആശയങ്ങള്‍ അംഗീകരിക്കുകയാണെന്നുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന ചര്‍ച്ചകളും വ്യാഖ്യാനങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള തിരുസഭയുടെ അടിസ്ഥാനപ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നു വ്യക്തമാക്കിക്കൊണ്ടുള്ള  സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. 

ഒരുമിച്ചുനടക്കാനുള്ള പാതകള്‍

സഭയ്ക്കുള്ള പലവിശേഷണങ്ങളിലൊന്നാണ് തീര്‍ഥാടകയായ സഭ. വാസ്തവത്തില്‍ വളരെ അന്വര്‍ത്ഥമായ വിശേഷണം കൂടിയാണ്...

വിശുദ്ധിയിലൂടെ സമാധാനത്തിലേക്ക്…

ദൈവത്തിന് നമ്മെക്കുറിച്ചുള്ള ആഗ്രഹവും സ്വപ്‌നവും നാം ഓരോരുത്തരും വിശുദ്ധരായിത്തീരണം എന്നതാണ്. അശുദ്ധിയിലേക്കല്ല...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍  തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും...

പാരസ്പര്യത്തിന്റെ കാലം

 മനുഷ്യന്‍  പ്രകൃതിയുടെ ഉടമസ്ഥരല്ല കേവലം സൂക്ഷിപ്പുകാര്‍ മാത്രമാണ് എന്നൊരു സന്ദേശം കൂടി...

സ്വാതന്ത്ര്യത്തിന്റെ ചക്രവാളങ്ങള്‍

വീണ്ടുമൊരു സ്വാതന്ത്ര്യദിനാഘോഷം; സ്വര്‍ഗാരോപണത്തിരുനാളും. ഒരേസമയം ഭാരതീയരും ക്രൈസ്തവരുമായ നമ്മെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ...