പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

Published on

പരിശുദ്ധ ത്രിത്വം : ക്രിസ്തീയ ദൈവശാസ്ത്രത്തിൽ നിർവചിക്കാനും മനസ്സിലാക്കാനും തീർത്തും ദുർഗ്രഹം എന്ന് തോന്നിപ്പിക്കുന്ന പദം. “നമ്മുക്ക് നമ്മുടെ ഛായയിൽ മനുഷ്യനെ സൃഷ്ടിക്കാം” (ഉല്പത്തി 1, 26) എന്നു തുടങ്ങുന്ന ഉല്പത്തി പുസ്തകത്തിലെ വാചകത്തിൽ ആരംഭിക്കുന്നതാണ് തിരുവചനത്തിൽ ഒളിഞ്ഞിരിക്കുന്ന പരിശുദ്ധ ത്രിത്വത്തിന്റെ ദൈവശാസ്ത്രം. അബ്രാഹത്തെ സന്ദർശിക്കുന്ന ദൈവദൂതന്മാർ (ഉൽപ. 18), യേശുവിന്റെ മാമോദീസ (ലൂക്കാ 3,22), ലോകമെങ്ങും സുവിശേഷം പ്രസംഗിക്കപ്പെട്ട് ത്രിത്വത്തിന്റെ നാമത്തിൽ പരികർമ്മം ചെയ്യേണ്ട ജ്ഞാനസ്നാനം (മത്താ. 28, 20).. ത്രിത്വത്തെ കുറിച്ചുള്ള ചിത്രം നമുക്ക് നൽകുന്ന അനേകം തിരുവചനഭാഗങ്ങൾ നമുക്കുണ്ട്.

എന്താണ് പരിശുദ്ധ ത്രിത്വം എന്നാൽ? പിതാവും പുത്രാനും പരിശുദ്ധാത്മാവുമായ ദൈവം ഏകനാണ് എന്ന വിശ്വാസത്തിന്റെ തലപ്പെട്ട രഹസ്യങ്ങളിൽ ഒന്നാമത്തേത്. അവർ മൂന്നുപേരും സ്നേഹത്തിൽ ഒന്നാണ്.

പരിശുദ്ധ ത്രീത്വത്തെപ്പറ്റി സംസാരത്തിൽ വ്യാഖ്യാനിച്ചു കൊടുക്കുക അത്ര എളുപ്പമല്ലെങ്കിലും, ത്രിത്വത്തിന്റെ ഏകത്വവും നാനാത്വവും നമുക്ക് നമ്മുടെ ജീവിതത്തിൽ അനുഭവിക്കാനും മറ്റുള്ളവരെ പഠിപ്പിക്കാനുമാകും. അത് ആത്മാർത്ഥവും നിസ്വാർത്ഥവുമായ സ്നേഹം വഴിയേ സാധിക്കൂ.

  • കുടുംബത്തിൽ ഞങ്ങൾ പലരുണ്ടെങ്കിലും സ്നേഹത്തിൽ ഒന്നാണെന്ന്..
  • വ്യത്യസ്തമായ രണ്ടു വ്യക്തികൾ ആണെങ്കിലും വിവാഹത്തിലൂടെ ഞങ്ങൾ ഒന്നാണെന്ന്..
  • പരസ്പരമുള്ള കുറവുകൾ മനസ്സിലാക്കി സഹായിക്കുന്ന സഹപ്രവർത്തകരുണ്ടെന്ന്..
  • ഇടവക ഒരു കുടുംബം ആണെന്ന്..
  • അയൽപക്കകൂട്ടായ്മകൾക്ക് സ്വർഗ്ഗം സൃഷ്ടിക്കാൻ ആവുമെന്ന്…
  • ചങ്ക് പറിച്ചു കൊടുക്കുന്ന സൗഹൃദങ്ങൾ ഭൂമിയിൽ ഉണ്ടെന്ന്..
    …നമുക്ക് തെളിയിക്കാനാകും.

അങ്ങനെ സ്നേഹത്തിലും ഒരുമയിലും ജീവിക്കുന്നിടത്ത് പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹവും ഒരുമയും തന്നെയാണ് ആവർത്തിക്കപ്പെടുന്നത്. പരിശുദ്ധ ത്രിത്വം എന്തെന്ന് മനസ്സിലാകാത്തവർക്ക് സ്നേഹിച്ച് ഒന്നായി ജീവിക്കുന്ന മനുഷ്യരെ കാണിച്ചു കൊടുക്കുക..

പരിശുദ്ധത്രിത്വത്തിന്റെ തിരുനാൾ മംഗളങ്ങൾ..

ഫാ. അജോ രാമച്ചനാട്ട്

Latest Updates

POPULAR Views

FEATUERD Views

എന്ത് പറയണം..??

"എന്തു പറയണം? "ഇങ്ങനെ ഒരു സംശയം ജീവിതത്തിൽ പലപ്പോഴും നമ്മൾ നേരിട്ടിട്ടുണ്ട്....

കാത്തിരിപ്പ് – അഴകുള്ള സഹനത്തിന്റെ പേര്.

പ്രക്ഷുബ്ധമായ തിരമാലകൾക്കുമേൽ വലയെറിഞ്ഞ് തുഴയെറിഞ്ഞ് നീങ്ങുന്ന മുക്കുവന്മാരെ കണ്ടിട്ടുണ്ടോ? കണ്ടുനിൽക്കുന്നവരുടെ മനസ്സു...

ആത്മാവ് – പടരുന്ന ശക്തി

കൊറോണയിലൂടെ കടന്നുപോയ ഓർമ്മകൾ എല്ലാവരുടെയും മനസ്സിൽ ഉള്ളത് കൊണ്ട് ഇപ്പോ വളരെ...

മണ്ണിൽ കുഴിച്ചുമൂടിയ നാണയങ്ങൾ

പൂന്തോട്ടത്തിൽ പാറിനടക്കുന്ന പൂമ്പാറ്റകളെല്ലാം ഒരു സമയത്ത് പുഴുക്കളായിരുന്നു, അഴകോ ആകർഷണീയതയോ ഇല്ലാത്ത...

പാപം, നീതി, ന്യായവിധി

പരിശുദ്ധാത്മാവിനെക്കുറിച്ച് തന്റെ ശിഷ്യരോട് ക്രിസ്തു ഓർമപ്പെടുത്തിയത് ഇങ്ങനെ. "അവന്‍ വന്ന്‌ പാപത്തെക്കുറിച്ചും...

ആത്മാവ് – പ്രകാശവും ജീവനും വഴികാട്ടിയും.

ഇന്ന് പന്തക്കുസ്താത്തിരുന്നാൾ..!സെഹിയോൻ മാളികയിൽ ചരിത്രത്തിന്റെ പുതിയ ഒരു പേജ് തുറക്കുകയായിരുന്നു.ഒരു പുതിയ...

അണക്കരയോ, അട്ടപ്പാടിയോ കൃപാസനമോ ?, അതോ ഇടവകപ്പള്ളിയോ?

വളരെ സൂക്ഷ്മമായി വ്യാഖ്യാനിക്കേണ്ട ഒരു തിരുവചനഭാഗത്തിന്റെ മുൻപിൽ ആണ് നാമിപ്പോൾ. ഇന്നത്തെ...

ഇടുങ്ങിയ വാതിൽ

സ്വർഗ്ഗത്തിലേക്കുള്ള വാതിൽ ഇടുങ്ങിയതാണെന്നാണ് ഇന്നത്തെ തിരുവചനം. നാശത്തിലേക്കുള്ള വാതിൽ ആകട്ടെ, വിശാലമാണ്; എളുപ്പമുള്ളതും ആണ്.

ഞാൻ – പ്രകീർത്തനം

ചുങ്കക്കാരന്റെ പ്രാർത്ഥന ശ്രദ്ധിച്ചുനോക്കൂ. ദൈവമേ ഞാൻ.. ഞാൻ, ഞാൻ.. സാക്ഷാൽ ദൈവത്തിന്റെ മുന്നിൽ നിന്നുകൊണ്ട് ഇത്രമേൽ സ്വയം പുകഴ്ത്താൻ മാത്രം അയാളൊന്നും ചെയ്തിട്ടില്ലതാനും..! എന്ന് മാത്രമോ, തൊട്ടപ്പുറത്ത് നിൽക്കുന്നവനും പിന്നെ സകല നാട്ടുകാരും മഹാ തെമ്മാടികളും..!

ഉയർത്തിയ കൈകൾ

ചാലക്കുടിയിലെയും പോട്ടയിലെയും ധ്യാനകേന്ദ്രങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്ന യേശുവിന്റെ ഒരു ചിത്രമുണ്ട്. മേഘങ്ങളിൽ നിന്ന് ഇരുകരങ്ങളും ഉയർത്തി അനുഗ്രഹിക്കുന്ന കർത്താവിന്റെയാണത്.

“കാത്തോളണേ ഈശോയെ!”

ഓർമ്മയുണ്ടോ, വല്യപ്പന്റെയോ വല്യമ്മയുടെയോ കൂടെയിരുന്ന് കുരിശുവരയിൽ പങ്കെടുത്തിരുന്ന ആ പഴയകാലം? അവരുടെ മടിയിൽ ഇരുന്ന് വ്യക്തമാകാത്ത ഭാഷയിൽ നമ്മൾ ഉരുവിട്ട വായ്‌ത്താരികളായ പ്രാർഥനകൾ..

വന്ന് കാണുക

അനുഗമിക്കാൻ ആഗ്രഹിച്ച് അടുത്തെത്തിയ ആ യുവാക്കൾക്ക് അവൻ എവിടെയാണ് വസിക്കുന്നത് എന്നറിയണമായിരുന്നു. ഒരാളെ അറിയുന്നതിൽ അവന്റെ വാസസ്ഥലം പ്രധാനമാണല്ലോ. യേശു പറഞ്ഞു. "വന്നു കാണുക."