സ്വര്‍ഗ്ഗം കൊള്ളയടിച്ചവന്‍

Published on

മനുഷ്യചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ഒരു നിമിഷം, ലോകത്തിന്റെ പാപഭാരം ചുമന്ന് മിശിഹാ കാല്‍വരിയിലെ ക്രൂശില്‍ തൂങ്ങിക്കിടക്കുന്നു. ശാരീരിക പീഡനങ്ങളുടെയും പരിഹാസങ്ങളുടെയും നടുവില്‍, തന്റെ അവസാന ശ്വാസത്തിനിടയിലും ഈശോ നല്‍കിയ ഒരു വാഗ്ദാനം ഇന്നും വിസ്മയമായി നിലനില്‍ക്കുന്നുണ്ടു: ‘സത്യമായി ഞാന്‍ നിന്നോടു പറയുന്നു: ഇന്ന് നീ എന്നോടുകൂടെ പറുദീസയില്‍ ആയിരിക്കും’ (ലൂക്ക 23:43). ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാര്‍ക്കിടയില്‍ കിടന്നുകൊണ്ട് ഈശോ നടത്തിയ ഈ പ്രഖ്യാപനം വെറുമൊരു സാന്ത്വനവാക്കല്ല; മറിച്ച് കൃപയുടെയും വിശ്വാസത്തിന്റെയും അതീവ നിഗൂഢമായ ഒരു ദൈവശാസ്ത്രമാണ്. യേശുവിനെ എല്ലാവരും ഉപേക്ഷിച്ചുപോയ ആ നിമിഷത്തില്‍, ഒരു കുറ്റവാളിയായി മുദ്രകുത്തപ്പെട്ട വ്യക്തിയില്‍ നിന്ന് ഉയര്‍ന്നുവന്ന ആഴമേറിയ വിശ്വാസത്തിന്റെ ഏറ്റുപറച്ചിലും, അതിന് മറുപടിയായി ലഭിച്ച നിത്യജീവന്റെ വാഗ്ദാനവും ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നാണ്.

വിരാമചിഹ്നത്തിന്റെ തര്‍ക്കം (The Punctuation Debate)

ഗ്രീക്ക് മൂലഭാഷയില്‍ (Original Greek Manuscript) വിരാമചിഹ്നങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ഈ വാക്യത്തെ രണ്ട് രീതിയില്‍ വ്യാഖ്യാനിക്കാറുണ്ട്: 
A: ‘…സത്യമായിട്ടും ഞാന്‍ നിന്നോടു പറയുന്നു, ഇന്ന് നീ എന്നോടുകൂടെ…’
B: ‘…സത്യമായിട്ടും ഇന്ന് ഞാന്‍ നിന്നോടു പറയുന്നു, നീ എന്നോടുകൂടെ…’

പരമ്പരാഗത വ്യാഖ്യാനം: ‘സത്യമായിട്ടും ഞാന്‍ നിന്നോടു പറയുന്നു, ഇന്ന് നീ എന്നോടുകൂടെ പറുദീസയില്‍ ആയിരിക്കും.  ‘ (ഇവിടെ ‘ഇന്ന്’ എന്നത് പറുദീസയില്‍ എത്തുന്ന സമയത്തെ സൂചിപ്പിക്കുന്നു). ‘ഇന്ന്’ (Sലmeron) എന്ന വാക്ക് ദൈവിക രക്ഷയുടെ പെട്ടെന്നുള്ള സാന്നിധ്യത്തെ (Immediate presence of salvation) സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. അതിനാല്‍ മരണശേഷം ആത്മാവ് ഉടന്‍തന്നെ ക്രിസ്തുവിനോടൊപ്പം ചേരുന്നു എന്ന ‘Immediate Afterlife’ എന്ന സത്യത്തിനു ഊന്നല്‍ നല്‍കുന്നു.

മറ്റൊരു വ്യാഖ്യാനം: ‘ഇന്ന് ഞാന്‍ നിന്നോടു സത്യമായിട്ടു പറയുന്നു, നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കും.’ (ഇവിടെ ‘ഇന്ന്’ എന്നത് യേശു പറയുന്ന സമയത്തെയാണ് സൂചിപ്പിക്കുന്നത്). ഈ വ്യാഖ്യാനമനുസരിച്ച്, യേശു തന്റെ വാഗ്ദാനത്തിന്റെ നിശ്ചയദാര്‍ഢ്യത്തെ ഊന്നിപ്പറയുകയാണ്. ‘ഏറ്റവും പ്രത്യാശയില്ലാത്ത ഈ നിമിഷത്തില്‍ (ഇന്ന്) ഞാന്‍ നിനക്ക് ഈ ഉറപ്പ് നല്‍കുന്നു’ എന്നാണ് ഇതിന്റെ അര്‍ത്ഥം. പഴയനിയമത്തില്‍ പലയിടത്തും ‘ഇന്ന് ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു’ (ഉദാഹരണത്തിന്: നിയമവര്‍ത്തനപുസ്തകം 6:6, 7:11, 8:1) എന്ന ശൈലി കാണാം. അവിടെയെല്ലാം ‘ഇന്ന്’ എന്നത് കല്‍പ്പന നല്‍കുന്ന സമയത്തെയാണ് സൂചിപ്പിക്കുന്നത്, അത് നടപ്പിലാകുന്ന സമയത്തെയല്ല. ഈ സെമിറ്റിക് ശൈലി (Semitic Idiom) യേശുവും ഇവിടെ ഉപയോഗിച്ചു എന്ന് ഈ വ്യാഖ്യാനത്തെ അനുകൂലിക്കുന്നവര്‍ കരുതുന്നു. കൂടാതെ, പുനരുത്ഥാനത്തിന് ശേഷം മഗ്ദലന മറിയത്തിന് പ്രത്യക്ഷപ്പെട്ട യേശു പറയുന്നത് ശ്രദ്ധേയമാണ്: ‘എന്നെ തടയരുത്,; ഞാന്‍ ഇതുവരെ പിതാവിന്റെ അടുക്കല്‍ കയറിപ്പോയില്ല…’

ഈശോ വെള്ളിയാഴ്ച ക്രൂശിക്കപ്പെടുകയും ഞായറാഴ്ച പുനരുത്ഥാനം ചെയ്യുകയും ചെയ്തു. ഞായറാഴ്ച രാവിലെ പോലും താന്‍ പിതാവിന്റെ അടുക്കല്‍ (സ്വര്‍ഗ്ഗത്തില്‍/പറുദീസയില്‍) പോയിട്ടില്ലെന്ന് ഈശോ വ്യക്തമാക്കുന്നുണ്ടെങ്കില്‍, വെള്ളിയാഴ്ച തന്നെ കള്ളന്‍ പറുദീസയില്‍ എത്തിയതെങ്ങനെ? ഈ വൈരുദ്ധ്യം പരിഹരിക്കാനാണ് ‘ഇന്ന് ഞാന്‍ നിന്നോടു പറയുന്നു’ എന്ന വ്യാഖ്യാനം ഉപയോഗിക്കുന്നത്. അതായത്, വാഗ്ദാനം നല്‍കുന്നത് ഇന്നാണ്, പ്രവേശനം ഭാവിയിലാണെന്ന് വ്യാഖാനം വാദിക്കുന്നു. ഈ വ്യാഖ്യാനം ഈശോയുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള മറ്റ് വചനഭാഗങ്ങളുമായി (പ്രത്യേകിച്ച് യോഹന്നാന്‍ 20:17) ഒരു പൊരുത്തം കൊണ്ടുവരാന്‍ സഹായിക്കുന്നു. എങ്കിലും, ഭൂരിഭാഗം സഭാപിതാക്കന്മാരും പിന്തുടരുന്നത് ആദ്യത്തെ വ്യാഖ്യാനമാണ്  അതായത്, മിശിഹായെ സ്വീകരിക്കുന്ന നിമിഷം തന്നെ വിശ്വാസി പറുദീസയ്ക്ക് അര്‍ഹനാകുന്നു.

 Sലmeron (ഇന്ന്): ഇത് ലൂക്കയുടെ സുവിശേഷത്തിലെ ഒരു പ്രധാന പ്രമേയമാണ് (Lukan ‘Today’). സക്കേവൂസിനോട് ‘ഇന്ന് ഈ വീടിന് രക്ഷ വന്നിരിക്കുന്നു’ എന്ന് പറഞ്ഞ അതേ ഗൗരവത്തോടെയാണ് ഇവിടെയും ‘ഇന്ന്’ എന്നത് ഉപയോഗിക്കുന്നത്. രക്ഷ എന്നത് ഭാവിയില്‍ നടക്കേണ്ട ഒന്നല്ല, മറിച്ച് മിശിഹായെ സ്വീകരിക്കുന്ന നിമിഷം തന്നെ സംഭവിക്കുന്ന ഒന്നാണെന്ന് ഇത് വ്യക്തമാക്കുന്നു.
Met’ emou (എന്നോടുകൂടെ): ‘Meta’ എന്ന ഗ്രീക്ക് പദം ഇവിടെ സൂചിപ്പിക്കുന്നത് വെറുമൊരു സാമീപ്യമല്ല, മറിച്ച് അത്യഗാധമായ പങ്കാളിത്തമാണ് (Deep fellowship). ക്രൂശീകരണത്തിന്റെ വേദനയില്‍ പങ്കാളിയായവന്‍ അവന്റെ മഹത്വത്തിലും പങ്കാളിയാകുന്നു.

സഭാപിതാക്കന്മാര്‍ നല്ല കള്ളനെ (St. Dismas) വിശ്വാസത്തിന്റെ ഒരു വലിയ മാതൃകയായാണ് ചിത്രീകരിച്ചിരിക്കുന്നത്:
‘ശിഷ്യന്മാര്‍ ഭയന്നോടിയപ്പോള്‍, യേശുവിനെ എല്ലാവരും തള്ളിപ്പറഞ്ഞപ്പോള്‍, മൃതപ്രായനായി തൂങ്ങിക്കിടന്ന ഒരാളില്‍ തന്റെ രാജാവിനെ ദര്‍ശിക്കാന്‍ അവന് സാധിച്ചു’ എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഒരു കള്ളന്‍ സ്വര്‍ഗ്ഗം കൊള്ളയടിച്ചു (Theft of Paradise) എന്നാണ് വി. അഗസ്തിനോസ് ഇതിനെ വിശേഷിപ്പിച്ചത്.

വിശുദ്ധ ജോണ്‍ ക്രിസോസ്തം: ‘പറുദീസയുടെ വാതില്‍ ആദ്യമായി തുറന്നത് ഒരു കള്ളന് വേണ്ടിയാണ്, ആരും പ്രവേശിക്കാത്ത ആ തോട്ടത്തിലേക്ക് ഒരു കള്ളന്‍ കയറിപ്പോയത് അവന്റെ പ്രവൃത്തി കൊണ്ടല്ല, മറിച്ച് മിശിഹായുടെ കുരിശിലെ കരുണ കൊണ്ടാണ്.’
വിശ്വാസത്തിന്റെ അത്ഭുതം’ എന്നാണ് വി സിറില്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഈശോയുടെ മരണം ഒരു പരാജയമല്ലെന്നും അതൊരു പുതിയ രാജ്യത്തിന്റെ തുടക്കമാണെന്നും തിരിച്ചറിഞ്ഞ ആദ്യത്തെ വ്യക്തിയായി നല്ല കള്ളനെ അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു.

ഉപസംഹാരം

കാല്‍വരിയിലെ കുരിശില്‍ ഈശോയും നല്ല കള്ളനും തമ്മില്‍ നടന്ന ആ ചുരുങ്ങിയ വാക്കുകളിലെ സംഭാഷണം, ക്രിസ്തീയ പ്രത്യാശയുടെയും ദൈവകൃപയുടെയും മകുടോദാഹരണമാണ്. ‘ഇന്ന്’ എന്ന വാക്കിന്റെ വ്യാഖ്യാനങ്ങളില്‍ വൈവിധ്യമുണ്ടെങ്കിലും, ആ വാഗ്ദാനത്തിന്റെ അന്തസ്സത്ത ഒന്നാണ്: യഥാര്‍ത്ഥമായ അനുതാപത്തിന് മുന്‍പില്‍ സ്വര്‍ഗ്ഗവാതില്‍ എപ്പോഴും തുറക്കപ്പെട്ടിരിക്കും. ശിക്ഷാവിധിയില്‍ നിന്ന് രക്ഷയിലേക്കും, കുറ്റബോധത്തില്‍ നിന്ന് പറുദീസയുടെ ആനന്ദത്തിലേക്കുമുള്ള ആ കള്ളന്റെ മാറ്റം, ഏതൊരു പാപിക്കും മിശിഹായിലുള്ള പ്രത്യാശയെയാണ് വിളംബരം ചെയ്യുന്നത്. സ്വന്തം പ്രവൃത്തികളാലല്ല, മറിച്ച് മിശിഹായുടെ പരമയാഗത്തിലുള്ള വിശ്വാസത്താലാണ് മനുഷ്യന്‍ നീതീകരിക്കപ്പെടുന്നത് എന്ന വലിയ സത്യം ആ കുരിശിലെ അവസാന നിമിഷങ്ങളില്‍ ലോകത്തിന് വെളിപ്പെട്ടു. മരണത്തിന്റെ നിഴലിലും മിശിഹായെ തന്റെ രാജാവായി തിരിച്ചറിഞ്ഞ ആ കള്ളന്റെ വിശ്വാസം, തലമുറകള്‍ക്ക് ഇന്നും വലിയൊരു പാഠമായി നിലനില്‍ക്കുന്നു.

 ഫാ. ഡോ.  ടോം ഓലിക്കരോട്ട്

Latest Updates

POPULAR Views

FEATUERD Views

മനുഷ്യസ്വാതന്ത്ര്യം: ബൈബിള്‍ വീക്ഷണത്തില്‍  

മനുഷ്യന്റെ അന്തസ്സിന്റെ അടിസ്ഥാനം അവന് ദൈവം നല്‍കിയിരിക്കുന്ന തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ്. ബൈബിള്‍...

ബെത്‌ലഹേമിലെ നക്ഷത്രം: അത്ഭുതവും ശാസ്ത്രവും

യേശുക്രിസ്തുവിന്റെ ജനനത്തോടനുബന്ധിച്ച് ആകാശത്തുണ്ടായ അസാധാരണമായ പ്രതിഭാസമാണ് 'ബെത്‌ലഹേമിലെ നക്ഷത്രം'. ജ്ഞാനികളെ  യേശുവിലേക്ക്...

കര്‍ത്താവിനു സ്വീകാര്യമായ വത്സരവും ജൂബിലിയുടെ പൂര്‍ത്തീകരണവും

പ്രത്യാശയുടെ തീര്‍ഥാടകര്‍ എന്ന സുകൃതവാക്യമുയര്‍ത്തി ആഗോളസഭ ജൂബിലിആചരണത്തിലൂടെ കടന്നുപോകുകയായിരുന്നു. പഴയനിയമത്തിലെ ജൂബിലി...

നിധി മറഞ്ഞിരിക്കുന്ന ‘വയല്‍’

മത്തായിയുടെ സുവിശേഷം 13-ാം അധ്യായത്തിലെ പ്രധാനപ്പെട്ട ഉപമകളിലൊന്നാണ് വയലില്‍ മറഞ്ഞിരിക്കുന്ന നിധിയുടെ...

കാനായിലെ കല്‍ഭരണികള്‍ പറയുന്ന ദൂത്

കാനായില്‍ യേശു പ്രവര്‍ത്തിച്ച അത്ഭുതത്തില്‍ ആറ് കല്‍ഭരണികള്‍ നിറയെ വീഞ്ഞ് ലഭിച്ചു...

മോശയുടെ പിത്തളസര്‍പ്പവും ഉയര്‍ത്തപ്പെടുന്ന മനുഷ്യപുത്രനും!

'മോശ മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടും; അവനെ നോക്കുന്നവര്‍ ജീവന്‍...

സത്യം നിങ്ങളെ സ്വതന്ത്രരാക്കും!  

'തന്നില്‍ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍...

ജലത്താലും ആത്മാവിനാലുമുള്ള ജനനം!

സ്വർഗരാജ്യത്തിൽ പ്രവേശിക്കാനുള്ള മാനദണ്ഡമായി ഈശോ നിക്കൊദേമൂസിനോട് പറയുന്നത് "ഗിന്നോത്തെനായി അനോത്തെൻ ഉന്നതത്തിൽനിന്നും...

വീണ്ടും ജനനമോ മുകളിൽ നിന്നുള്ള ജനനമോ?

യേശു പറഞ്ഞു: "സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു; വീണ്ടും ജനിക്കുന്നില്ലെങ്കിൽ...

വിവാഹമോചനം അനുവദനീയമോ?

"എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവളെ...

വിവാഹവസ്ത്രം ധരിക്കാത്തവൻ

"സ്നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ?" (മത്തായി 22:12) വിവാഹവിരുന്നിന്റെ ഉപമയിൽ...

ദൈവത്തിന്റെ പരിശുദ്ധി – അകലവും അടുപ്പവും

"ഞാൻ ദൈവമാണ്, മനുഷ്യനല്ല. നിങ്ങളുടെ ഇടയിൽ വസിക്കുന്ന പരിശുദ്ധൻ തന്നെ" (ഹോസിയാ...