ഒരുമിച്ചുനടക്കാനുള്ള പാതകള്‍

Published on

സഭയ്ക്കുള്ള പലവിശേഷണങ്ങളിലൊന്നാണ് തീര്‍ഥാടകയായ സഭ. വാസ്തവത്തില്‍ വളരെ അന്വര്‍ത്ഥമായ വിശേഷണം കൂടിയാണ് അത്. കാരണം  സഭ എന്നും തീര്‍ത്ഥാടനപാതയിലാണ്. സ്വര്‍ഗമെന്ന ലക്ഷ്യം കേന്ദ്രമാക്കിയുള്ള തീര്‍ത്ഥാടനം. ഈ യാത്രയില്‍ പലപ്രതിസന്ധികളും പ്രതിബന്ധങ്ങളും ഉണ്ടാവുക സാധാരണമാണ്. ഇവയെ ഏതെല്ലാംവിധത്തില്‍ അതിജീവിക്കാനും നേരിടാനും കഴിയുന്നുവോ അപ്പോള്‍ മാത്രമേ നമ്മുടെ യാത്ര ലക്ഷ്യം കൈവരിക്കുകയുള്ളൂ.

 ഏതു യാത്രയും എളുപ്പമാകുന്നത് ഒരേ ചിന്താഗതിക്കാരുമൊത്തുള്ള സഹയാത്രയിലൂടെയാണ്. ഒരേതരത്തില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുമ്പോഴാണ്്. എന്നാല്‍ അത് അത്ര  എളുപ്പമല്ല. വ്യത്യസ്ത ചിന്താഗതിക്കാരും അഭിപ്രായങ്ങളുളളവരും വീക്ഷണഗതികളുള്ളവരുമാണ് മനുഷ്യര്‍. അക്കാരണത്താല്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികം. തെറ്റിദ്ധാരണകള്‍ കൊണ്ടും കടുംപിടുത്തങ്ങള്‍ കൊണ്ടും സ്വാര്‍ത്ഥതകൊണ്ടും അഭിപ്രായഭിന്നതകള്‍ ഉടലെടുക്കാം.  എന്നാല്‍ അവയെ പരിഹരിക്കാനുള്ള എളുപ്പമാര്‍ഗമാണ് സംവാദങ്ങള്‍.

 സഭയെ സംബന്ധിച്ച് ഇതേറെ പ്രധാനപ്പെട്ടതാണ്. പരസ്പരസംവാദത്തിലൂടെയാണ് സഭയെന്നും വളര്‍ന്നിട്ടുള്ളത്.  അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനും ഒരുമിച്ചുനിന്ന് പൊതുനന്മയ്ക്കായി തീരുമാനങ്ങള്‍  നടപ്പിലാക്കാനും സഭയെന്നും ശ്രദ്ധിച്ചിട്ടുണ്ട്, വിജയിച്ചിട്ടുമുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നോട്ടുവച്ച സിനഡാലിറ്റി എന്ന ആശയം ഇവിടെയാണ് ഏറെ പ്രസക്തമാകുന്നത്. സിനഡും സിനഡാലിറ്റിയും ഒരുമിച്ചുപോകുന്നവയാണ്, സഭയ്്ക്കുള്ളില്‍ കൂട്ടായ്മ വളര്‍ത്തുകയും വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പ്രാധാന്യം ഓര്‍മ്മിപ്പിക്കുകയുമാണ് സിനഡാലിറ്റി ചെയ്യുന്നത്. സഭ കൂട്ടായ്മയോടെ ജീവിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് സിനഡാലിറ്റി എന്നു ഒറ്റവാക്കില്‍ പറയാം, വിഭജനം കുറയ്ക്കുക, സംവാദം പ്രോത്സാഹിപ്പിക്കുക.. അതാണ് സിനഡാലിറ്റി  കൂട്ടായ്മ വളര്‍ത്തണമെങ്കില്‍ നാം കേള്‍ക്കാന്‍ തയ്യാറാകണം, നിശ്ശബ്ദതപാലിക്കാന്‍ തയ്യാറാകണം. ചര്‍ച്ചക്ക് സന്നദ്ധമാകണം. സഭയെന്ന കുടുംബത്തിലും പൊതുസമൂഹത്തിനുപോലും ഇതേറെ പ്രസക്തമാണ്.

ആരാധനക്രമപരമായ വിയോജിപ്പുകള്‍ നമ്മുടെ സഭയുടെ ശാന്തമായ പ്രയാണത്തെ കുറെക്കാലങ്ങളായി അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒന്നാണെന്ന് നമുക്കെല്ലാം അറിയാം. ഏതൊരു വ്യവസ്ഥിതിയുടെയും പുരോഗതിയെ തടസ്സപ്പെടുത്തുന്നവയാണ് അന്ത:ഛിദ്രങ്ങള്‍. അകമേ തന്നെയുള്ള വെല്ലുവിളികളാണ് അത്. അകത്തുനിന്നുകൊണ്ടുതന്നെ നാശം വരുത്താനുള്ള ശ്രമം. പുറമേ നിന്നുള്ള ആക്രമണങ്ങളെ നേരിടാന്‍  നമ്മള്‍ ശക്തരോ അല്ലെങ്കില്‍പുറമെയുള്ള ആക്രമണങ്ങളെക്കുറിച്ച് ബോധവാന്മാരോ  ആകുമ്പോഴും അകത്തുനിന്നുള്ള ആക്രമണങ്ങളെക്കുറിച്ച് നമ്മളില്‍ പലരും ബോധവാന്മാരല്ല. നാശം സമ്പൂര്‍ണ്ണമായിക്കഴിയുമ്പോള്‍ മാത്രമാണ് നാം അതേക്കുറിച്ച് തിരിച്ചറിയാറുമുള്ളൂ. എന്നാല്‍ ഭാവിയിലേക്കു പ്രത്യാശയോടെ നോക്കിക്കൊണ്ട് പ്രശ്‌നങ്ങളെ നമുക്ക് ഒരുമിച്ചിരുന്ന്  സംബോധന ചെയ്യാം. തര്‍ക്കങ്ങളെ നമുക്ക് കീറിമുറിച്ചു വികൃതമാക്കാതിരിക്കാം. 

ക്ഷമിക്കാനും സഹിഷ്ണുത പുലര്‍ത്താനുമാണല്ലോ നമ്മുടെ ഗുരു നമുക്ക് കാണിച്ചുതന്നിരിക്കുന്നത്? അതിനപ്പുറമുള്ള ഒരു മാതൃകയും നമ്മുടെ മുമ്പിലില്ല. അതുകൊണ്ട് ക്രിസ്തുശിഷ്യരെന്ന നിലയില്‍ നമ്മള്‍ ആ മാതൃക അനുകരിക്കാനും അനുസരിക്കാനും കടപ്പെട്ടവരാണ്. അതുകൊണ്ട് ഇനിയുള്ള കാലമെങ്കിലും  ആദിസ്‌നേഹത്തിലേക്ക് തിരിച്ചുനടക്കാനുള്ള അവസരമാകട്ടെ. പൊട്ടക്കിണറുകളുടെയും മരുഭൂമികളുടെയും നീരുറവ വറ്റിയ ജലാശയങ്ങളുടെയും പി്ന്നാലെ പായാതെ നമുക്ക് നിത്യജീവന്റെ ഉറവയായ ക്രിസ്തുവിലേക്ക് തിരികെ നടക്കാം.വരൂ നമുക്കിനി ഒരുമിച്ചുനടക്കാം. അതിന് പരസ്പരം ശ്രവിക്കാം. നിശ്ശബ്ദത പാലിക്കേണ്ട ഇടങ്ങളില്‍ നിശ്ശബ്ദത പാലിക്കാം. തുറവിയുള്ളവരാകാം..  പരസ്പര സ്‌നേഹത്തിലും സാഹോദര്യത്തിലും കൈകള്‍ കോര്‍ത്ത് ഒരേ പിതാവിന്റെ മക്കളായി  നമുക്ക് മുന്നോട്ടു നടക്കാം.

മേജർആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ

Latest Updates

POPULAR Views

FEATUERD Views

കുരിശിന്റെ വഴിയിലൂടെ ഉത്ഥാനത്തിന്റെ പ്രകാശത്തിലേക്ക്…

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏറ്റവും ചൈതന്യവത്തായ 'നോമ്പുകാലത്തിലൂടെ' നാം...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ത്‌ന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.  കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.

പൗരസംസ്‌കാരം: അവകാശങ്ങളുടെ പ്രഘോഷണമല്ല, കടമകളുടെ സാക്ഷാത്കാരം

വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് 'സ്വതന്ത്രരായി ജീവിക്കുവിന്‍; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തെ തിന്മയ്ക്കുള്ള മറയാക്കരുത്; ദൈവത്തിന്റെ ദാസന്മാരായി ജീവിക്കുവിന്‍' (1 പത്രോസ് 2:16) എന്നാണ്. സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള മോചനമല്ല, മറിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്താണ്. തന്റെ വ്യക്തിപരമായ നിലപാടുകളും പ്രവൃത്തികളും സമൂഹത്തിന്റെ പൊതുവായ സുസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്ന തിരിച്ചറിവാണ് പൗരബോധത്തിന്റെ ആണിക്കല്ല്.

പ്രത്യാശയുടെ വാതില്‍ തുറക്കുന്ന പുതുതുടക്കം

പുതിയ ഒരു വര്‍ഷത്തിന്റെ പ്രഭാതത്തില്‍ നാം എല്ലാവരും പ്രത്യാശയുടെയും നവീകരണത്തിന്റെയും വാതില്‍പ്പടിയില്‍...

മരിയഭക്തിക്കൊരു മാര്‍ഗരേഖ

കത്തോലിക്കാസഭ മാതാവിനു നല്കുന്ന ബഹുമാനത്തില്‍നിന്നു പിന്നോട്ടുപോവുകയാണെന്നും പ്രൊട്ടസ്റ്റന്റുകാര്‍ നല്‍കിയിരുന്ന ആശയങ്ങള്‍ അംഗീകരിക്കുകയാണെന്നുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന ചര്‍ച്ചകളും വ്യാഖ്യാനങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള തിരുസഭയുടെ അടിസ്ഥാനപ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നു വ്യക്തമാക്കിക്കൊണ്ടുള്ള  സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. 

വിശുദ്ധിയിലൂടെ സമാധാനത്തിലേക്ക്…

ദൈവത്തിന് നമ്മെക്കുറിച്ചുള്ള ആഗ്രഹവും സ്വപ്‌നവും നാം ഓരോരുത്തരും വിശുദ്ധരായിത്തീരണം എന്നതാണ്. അശുദ്ധിയിലേക്കല്ല...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍  തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും...

പാരസ്പര്യത്തിന്റെ കാലം

 മനുഷ്യന്‍  പ്രകൃതിയുടെ ഉടമസ്ഥരല്ല കേവലം സൂക്ഷിപ്പുകാര്‍ മാത്രമാണ് എന്നൊരു സന്ദേശം കൂടി...

സ്വാതന്ത്ര്യത്തിന്റെ ചക്രവാളങ്ങള്‍

വീണ്ടുമൊരു സ്വാതന്ത്ര്യദിനാഘോഷം; സ്വര്‍ഗാരോപണത്തിരുനാളും. ഒരേസമയം ഭാരതീയരും ക്രൈസ്തവരുമായ നമ്മെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ...

ഇത് ആത്മശോധനയ്ക്കും ദൗത്യനവീകരണത്തിനുമുള്ള അവസരം

ദുക്റാനതിരുനാളും സീറോമലബാർസഭാദിനവും പ്രമാണിച്ച് സീറോമലബാർസഭ മേജർആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ നല്കുന്ന...

ലെയോ പതിനാലാമൻ: കിഴക്കിന്റെ മഹത്വം തിരിച്ചറിഞ്ഞ പാപ്പ

2025 മെയ് എട്ടാംതീയതി ലെയോ പതിനാലാം പാപ്പ വി. പത്രോസ് ശ്ലീഹായുടെ...

സീറോമലബാർസഭയെ ഏറെ സ്നേഹിച്ച ഫ്രാൻസിസ് പാപ്പ

പന്ത്രണ്ടുവർഷക്കാലം സഭയ്ക്ക് നേതൃത്വം നല്കിയ പരിശുദ്ധപിതാവ് ഫ്രാൻസിസ് മാർപാപ്പ ഇക്കാലത്തിനിടയിൽ സീറോമലബാർസഭയ്ക്ക്...