സീറോമലബാർസഭയെ ഏറെ സ്നേഹിച്ച ഫ്രാൻസിസ് പാപ്പ

Published on

പന്ത്രണ്ടുവർഷക്കാലം സഭയ്ക്ക് നേതൃത്വം നല്കിയ പരിശുദ്ധപിതാവ് ഫ്രാൻസിസ് മാർപാപ്പ ഇക്കാലത്തിനിടയിൽ സീറോമലബാർസഭയ്ക്ക് നല്കിയ കരുതലും കരുത്തും വാക്കുകൾകൊണ്ട് വിവരിക്കാൻ കഴിയുന്നതല്ല.

2024 മെയ് 13 ാം തീയതി മേജർആർച്ചുബിഷപ്പായതിന് ശേഷം ഞാൻ ആദ്യമായി അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ, സീറോമലബാർസഭയ്ക്ക് ഗൾഫ്മേഖലകളിൽ അജപാലന അവകാശം ഇല്ലെന്ന് എനിക്കറിയാമെന്നും എന്നാൽ അതിനുള്ള അർഹത നിങ്ങൾക്കുള്ളതിനാൽ ആ അവകാശം ഞാൻ തരുന്നുവെന്നും മാർപാപ്പ വളരെ വ്യക്തമായി എന്നെ അറിയിക്കുകയുണ്ടായി. അതിന്റെ നൈയാമികമായ വശങ്ങൾ ഡിക്കാസ്റ്ററികൾ മുഖേന അറിയിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിശുദ്ധപിതാവിന്റെ നിർദ്ദേശപ്രകാരം കർദിനാൾ പരോളിന്റെ നേതൃത്വത്തിൽ സീറോമലബാർസഭയുടെ പ്രതിനിധികളും ബന്ധപ്പെട്ട കോൺഗ്രിഗേഷനുകളിലെ പ്രതിനിധികളും തമ്മിൽ ചർച്ചനടത്തി ഇക്കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. അതിനി പ്രായോഗികമാക്കാനെടുക്കുന്ന സമയം മാത്രമേ നമ്മുടെ മുമ്പിൽ അവശേഷിക്കുന്നുള്ളൂ.

പരിശുദ്ധപിതാവ് ഭാരതത്തിലെ മെത്രാന്മാർക്ക് 2017 ഒക്ടോബർ 9 ന് എഴുതിയ കത്ത് എെതിഹാസികമായ ഒന്നാണ്. ഇന്ത്യയുടെ പ്രത്യേകസാഹചര്യത്തിൽ സീറോമലബാർസഭയ്ക്ക് All India Jurisdiction നല്കുകയും ഷംഷബാദ് രൂപത സ്ഥാപിക്കുകയും ചെയ്ത കത്താണ് അത്. ഇന്ത്യയുടെ പശ്ചാത്തലത്തിൽ മൂന്നു വ്യക്തിസഭകൾ പരസ്പരം കൈകോർത്ത് ധാരണയോടും സൗഹൃദത്തോടും കൂടി ഇന്ത്യയുടെ സുവിശേഷവൽക്കരണത്തിനുവേണ്ടി എങ്ങനെ പ്രവർത്തിക്കണമെന്നാണ് ഈ കത്തിൽ പാപ്പ പറയുന്നത്. സഭയുടെ കൂട്ടായ്മ എത്ര മനോഹരമാണെന്നും സഭയുടെ സഭാത്മകത ഇന്ത്യയുടെ പശ്ചാത്തലത്തിൽ പ്രകടിപ്പിക്കേണ്ടത് എത്രപ്രാധാന്യമുള്ള കാര്യമാണെന്നും നമ്മെ പഠിപ്പിക്കുന്ന രേഖകൂടിയാണ് ഇത്.

നമ്മുടെ സഭയിലെ പല പ്രതിസന്ധിഘട്ടങ്ങളിലും പ്രത്യേകിച്ച് ആരാധനക്രമവുമായി ബന്ധപ്പെട്ട പല അവസരങ്ങളിലും കത്തുകളിലൂടെയും അവസാനം വീഡിയോസന്ദേശത്തിലൂടെയും പാപ്പ നമ്മുടെ സഭയോട് സംസാരിച്ചതും ഞാനിവിടെ ഓർക്കുന്നു. പാപ്പയുടെ പ്രവർത്തനശൈലിയുടെ പ്രത്യേകത പാപ്പ നമ്മെ വ്യക്തിപരമായി അറിഞ്ഞുകൊണ്ട് സ്നേഹത്തോടുകൂടി നമ്മെ നയിച്ചുവെന്നതാണ്. എല്ലാ പ്രതിസന്ധികളിലും നമ്മെ കൈവിടാതെ അവിടുന്ന് ചേർത്തുപിടിച്ചുനടന്നു.

ഫ്രാൻസിസ് പാപ്പയുടെ കാലത്താണ് റോമിലെ ഏറെ പുരാതനവും പ്രസിദ്ധവും റോമിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നതുമായ സാന്താ അനസ്താസീയ ബസിലിക്ക സീറോമലബാർസഭയുടെ ഉപയോഗത്തിനായി വിട്ടുതന്നത്. സീറോമലബാർസഭയോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തിന്റെ പ്രകടനം തന്നെയായിരുന്നു ഇത്. എല്ലാ ദിവസവും ഈ ബസിലിക്കയിൽ ഇന്ന് സീറോമലബാർ കുർബാനകൾ അർപ്പിക്കപ്പെടുന്നുണ്ട്. നമ്മുടെ തിരുനാളുകൾ ആഘോഷിക്കാനും ആചാരാനുഷ്ഠാനങ്ങൾ പാലിക്കാനും റോമിൽ പലയിടത്തായി ചിതറിക്കിടക്കുന്ന സീറോമലബാർസഭാവിശ്വാസികൾക്ക് ഈ ബസിലിക്ക ഇന്ന് വലിയ ഒരു അനുഗ്രഹമായി മാറിയിരിക്കുകയാണ്. ഇത്തരമൊരു അനുഗ്രഹം നമുക്ക് നല്കിയ ഫ്രാൻസീസ് മാർപാപ്പയോട് എത്ര നന്ദിപറഞ്ഞാലും നമുക്കു മതിയാവുകയില്ല.

മോൺ. ജോർജ് കൂവക്കാട്ടിനെ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തുകയും ഇന്റർ റിലീജിയസ് ഡയലോഗുകളുടെ ഡിക്കാസ്റ്ററിയിൽ അദ്ദേഹത്തെ അധ്യക്ഷനായി നിയമിക്കുകയും ചെയ്തത് സീറോമലബാർസഭയോടുള്ള പാപ്പയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും മറ്റൊരു അടയാളമായിരുന്നു.

പരിശുദ്ധപിതാവ് നല്കിയ സ്നേഹത്തിനും കരുതലിനും സഭയ്ക്ക് നല്കിയ കരുത്തിനും ഒരുപാട് കൃതജ്ഞതയോടെ ഞാൻ പരിശുദ്ധപിതാവിന്റെ മുമ്പിൽ സ്മരണാഞ്ജലികൾ അർപ്പിക്കുന്നു. സ്വർഗത്തിലിരുന്നുകൊണ്ട് പാപ്പ നമ്മുടെ സഭയ്ക്കുവേണ്ടി പ്രാർഥിച്ച് നമ്മെ ശക്തിപ്പെടുത്തുമെന്ന് എനിക്കുറപ്പുണ്ട്. പരിശുദ്ധ പിതാവിന്റെ മാധ്യസ്ഥം അപേക്ഷിച്ചുകൊണ്ട്…

മേജർആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

Latest Updates

POPULAR Views

FEATUERD Views

വിദ്യാലയങ്ങള്‍ തണല്‍മരങ്ങളാകട്ടെ

പുതിയൊരു അധ്യയന വര്‍ഷത്തിന്റെ വാതില്‍ക്കല്‍ നാം എത്തിനില്‍ക്കുകയാണല്ലോ. വേനലവധിക്ക് ശേഷം വിദ്യാലയങ്ങളിലേക്ക്...

സീറോമലബാര്‍ സഭയുടെ വലിയ ഇടയന്‍ സപ്തതി നിറവില്‍

കാക്കനാട്:  മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ എഴുപതാം ജന്മദിനാഘോഷങ്ങള്‍...

ദൈവവിളി: സഭയുടെ ഹൃദയതാളവും പ്രേഷിതദൗത്യത്തിന്റെ ആത്മാവും

ദൈവവിളി എന്നത് കേവലം ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല, മറിച്ച് അനാദിയിലെ ദൈവത്തിന്റെ ഹൃദയത്തില്‍ രൂപംകൊണ്ട സ്‌നേഹപൂര്‍ണ്ണമായ ഒരു ക്ഷണമാണ്. 'നീ ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ ശുദ്ധീകരിച്ചു' (ജെറമിയ 1:5) എന്ന പ്രവാചകവചനം ഓരോ ദൈവവിളിയുടെയും ആഴമേറിയ ബൈബിള്‍പരമായ അടിസ്ഥാനം നമുക്ക് വെളിപ്പെടുത്തിത്തരുന്നു.  ദൈവത്തിന്റെ വലിയൊരു ദാനമാണ് ഓരോ വിളിയും.

ഈസ്റ്റര്‍: തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും തിരുനാള്‍

 മരണത്തിന്റെ മേല്‍ വിജയം വരിച്ച ഉത്ഥിതനായ മിശിഹായുടെ സ്‌നേഹവും സമാധാനവും നിങ്ങളോടുകൂടെ...

കുരിശിന്റെ വഴിയിലൂടെ ഉത്ഥാനത്തിന്റെ പ്രകാശത്തിലേക്ക്…

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏറ്റവും ചൈതന്യവത്തായ 'നോമ്പുകാലത്തിലൂടെ' നാം...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ത്‌ന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.  കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.

പൗരസംസ്‌കാരം: അവകാശങ്ങളുടെ പ്രഘോഷണമല്ല, കടമകളുടെ സാക്ഷാത്കാരം

വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് 'സ്വതന്ത്രരായി ജീവിക്കുവിന്‍; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തെ തിന്മയ്ക്കുള്ള മറയാക്കരുത്; ദൈവത്തിന്റെ ദാസന്മാരായി ജീവിക്കുവിന്‍' (1 പത്രോസ് 2:16) എന്നാണ്. സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള മോചനമല്ല, മറിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്താണ്. തന്റെ വ്യക്തിപരമായ നിലപാടുകളും പ്രവൃത്തികളും സമൂഹത്തിന്റെ പൊതുവായ സുസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്ന തിരിച്ചറിവാണ് പൗരബോധത്തിന്റെ ആണിക്കല്ല്.

പ്രത്യാശയുടെ വാതില്‍ തുറക്കുന്ന പുതുതുടക്കം

പുതിയ ഒരു വര്‍ഷത്തിന്റെ പ്രഭാതത്തില്‍ നാം എല്ലാവരും പ്രത്യാശയുടെയും നവീകരണത്തിന്റെയും വാതില്‍പ്പടിയില്‍...

മരിയഭക്തിക്കൊരു മാര്‍ഗരേഖ

കത്തോലിക്കാസഭ മാതാവിനു നല്കുന്ന ബഹുമാനത്തില്‍നിന്നു പിന്നോട്ടുപോവുകയാണെന്നും പ്രൊട്ടസ്റ്റന്റുകാര്‍ നല്‍കിയിരുന്ന ആശയങ്ങള്‍ അംഗീകരിക്കുകയാണെന്നുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന ചര്‍ച്ചകളും വ്യാഖ്യാനങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള തിരുസഭയുടെ അടിസ്ഥാനപ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നു വ്യക്തമാക്കിക്കൊണ്ടുള്ള  സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. 

ഒരുമിച്ചുനടക്കാനുള്ള പാതകള്‍

സഭയ്ക്കുള്ള പലവിശേഷണങ്ങളിലൊന്നാണ് തീര്‍ഥാടകയായ സഭ. വാസ്തവത്തില്‍ വളരെ അന്വര്‍ത്ഥമായ വിശേഷണം കൂടിയാണ്...

വിശുദ്ധിയിലൂടെ സമാധാനത്തിലേക്ക്…

ദൈവത്തിന് നമ്മെക്കുറിച്ചുള്ള ആഗ്രഹവും സ്വപ്‌നവും നാം ഓരോരുത്തരും വിശുദ്ധരായിത്തീരണം എന്നതാണ്. അശുദ്ധിയിലേക്കല്ല...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍  തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും...