മലബാറിന്റെ മണ്ണില്‍ പിറവിയെടുത്ത നസ്രത്ത് സന്യാസിനീസമൂഹം

Published on

* മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്ഥാപിച്ച നസ്രത്ത് സന്യാസിനീസമൂഹം (NS)  ഈ വര്‍ഷം  സുവര്‍ണജൂബിലി ആഘോഷിക്കുന്നു

തലശ്ശേരി അതിരൂപതയില്‍ ഇരിട്ടിക്കടുത്ത് കുന്നോത്ത് ആസ്ഥാനമായി 1975 സെപ്റ്റംബര്‍ 15 ന് അവിഭക്ത തലശ്ശേരി അതിരൂപതയുടെ പ്രഥമ മെത്രാനും കുടിയേറ്റ ജനതയുടെ പിതാവുമായ മാര്‍ സെബാസ്റ്റ്യന്‍  വള്ളോപ്പിള്ളി സ്ഥാപിച്ചതാണ് നസ്രത്തു സന്യാസിനി സമൂഹം. വിന്‍സുകളായി മാറാത്ത എപ്പാര്‍ക്കിയല്‍ പദവിയിലുള്ള സമൂഹമാണ് ഇത്. നസ്രത്തിലെ തിരുക്കുടുംബത്തിന്റെ ജീവിതശൈലി സ്വന്തമാക്കുക, പങ്കുവയ്ക്കുക എന്നതാണ്  കാരിസം.

മതബോധനം, കുടുംബേ്രപഷിതത്വം, മിഷന്‍ പവര്‍ത്തനം, ആതുരശുശ്രൂഷ, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, തൊഴില്‍പരിശീലനം തുടങ്ങിയ മേഖലകളില്‍ സഭാംഗങ്ങള്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നു. കുടിയേറ്റ കര്‍ഷകരുടെ ഉന്നമനത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി അഹോരാത്രം യത്‌നിച്ച സ്ഥാപകപിതാവ് അവരുടെ കുടുംബഭദ്രതയ്ക്കും വിശുദ്ധീകരണത്തിനും പരമപ്രാധാന്യം നല്‍കിയിരുന്നു. നസ്രത്തിലെ തിരുക്കുടംബ ചൈതന്യം ഉള്‍ക്കൊണ്ട്  സ്ഥാപക പിതാവ് തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകുവാന്‍ നസ്രായന്റെ വിളികേട്ട് വന്ന 149 സഹോദരിമാര്‍  തലശ്ശേരി, താമരശ്ശേരി, ഇടുക്കി,പാലാ രൂപതകളിലായി നാനാജാതി മതസ്ഥരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നു. ഈശോയുടെ ജീവിതത്തിലും പഠനങ്ങളിലും പ്രവര്‍ത്തനങ്ങളിലും നാം കാണുന്ന സ്‌നേഹത്തിന്റെ ചൈതന്യം സ്വജീവിതത്തില്‍ സ്വാംശീകരിച്ചെടുത്തുകൊണ്ട് മുന്നേറാന്‍ സഹോദരിമാര്‍ പരിശ്രമിക്കുന്നു. 

 ജമ്മു, ശ്രീനഗര്‍, ഷംഷാബാദ്,  ഉജ്ജയിന്‍ രൂപതകളിലെ  മിഷന്‍ഗ്രാമങ്ങളില്‍ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടവരും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരും, ദരിദ്രരും നിരാലംബരുമായ അപരിഷ്‌കൃത സമൂഹത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങള്‍ക്കും നസ്രത്തു സഹോദരികള്‍ നേതൃത്വം കൊടുക്കുന്നു.    ആധുനികജീവിത ശൈലിയും ചികിത്സാ സമ്പ്രദായങ്ങളും സമ്മാനിക്കുന്ന, രോഗാതുരതകള്‍ ഇല്ലാത്ത പ്രകൃതിജീവനവും ആയുര്‍വേദ ചികിത്സാ സമ്പ്രദായവും നസ്രത്തു സന്യാസിനി സമൂഹത്തെ ആതുരസേവന  രംഗത്ത് വ്യത്യസ്തവും മികവുറ്റതുമാക്കുന്നു. ആതുരശുശ്രൂഷയില്‍  ജര്‍മ്മനിയിലും നസ്രത്തു സഹോദരികള്‍ നിസ്തുലമായ സേവനം അനുഷ്ഠിക്കുന്നു.

 സ്ഥാപകപിതാവില്‍ നിന്നും പൈതൃകമായി ലഭിച്ച ജീവിതലാളിത്യം, അധ്വാനശീലം, ദൈവാശ്രയബോധം, കൃത്യനിഷ്ഠ, വി. യൗസേപ്പിതാവിനോടും വി. അല്‍ഫോന്‍സാമ്മയോടുമുള്ള ഭക്തി എന്നീ അമൂല്യനിധികളാണ് ഈ സമര്‍പ്പിതസമൂഹത്തിന്റെ കൈമുതല്‍.    മലബാറിന്റെ മലയോരങ്ങളില്‍ പൊട്ടി വിടര്‍ന്ന നസ്രത്ത് സിസ്റ്റേഴ്‌സ്  ഈ വര്‍ഷം സുവര്‍ണ്ണ ജൂബിലി കൊണ്ടാടുകയാണ്. സി. ജെസീന്ത വടക്കേല്‍ ആണ്. സുപ്പീരിയര്‍ ജനറല്‍. 

Latest Updates

POPULAR Views

FEATUERD Views

‘കേരളഡാമിയന്‍’ സ്ഥാപിച്ച സന്യാസിനിസമൂഹം

* കേരളഡാമിയന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൈവദാസന്‍ മോണ്‍. ജോസഫ് കണ്ടത്തില്‍ സ്ഥാപിച്ചതാണ്...

ദൈവകൃപയുടെ 160 വര്‍ഷങ്ങള്‍ 

 * കേരളസഭയിലെ പ്രഥമ  ഏതദ്ദേശീയ സന്യാസിനീസമൂഹമായ സിഎംസി 160 ാം വര്‍ഷത്തില്‍..  1866...

വിശുദ്ധ ഡൊമിനിക്കിന്റെ കാലടികളെ പിന്തുടര്‍ന്ന്..

*പാലക്കാട് കേന്ദ്രമായി ആരംഭിച്ച  പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കന്‍  സന്യാസിനീ സമൂഹത്തിന്റെ നാള്‍വഴികളിലൂടെ.. സ്തുതിക്കുക,...

സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്താസ്

*സീറോമലബാര്‍സഭയിലെ ഒരു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സന്യാസിനി സമൂഹമാണ് സിസ്റ്റേഴ്‌സ് ഓഫ്...

ഈശോയുടെ സ്‌നേഹശുശ്രൂഷയുടെ പിന്തുടര്‍ച്ചക്കാര്‍

* ഫാ. ജോണ്‍ കിഴക്കൂടന്‍ സ്ഥാപിച്ച  മര്‍ത്താസന്യാസിനി സമൂഹം (സി.എസ്. എം) 1948...

വിശ്വസ്തരായി ശുശ്രൂഷ ചെയ്യുന്നവര്‍

* 2027 ല്‍ സുവര്‍ണജൂബിലി ആഘോഷിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രിഗേഷന്‍ ഓഫ്...

ഫ്‌ളോറന്‍സില്‍ നിന്ന് താമരശേരിയിലെത്തിയ ഒരു സ്‌നേഹഗാഥ

* 1993 ആഗസ്റ്റ് പത്തിന് താമരശേരിരൂപതയിലെത്തിയ സന്ന്യാസിനീസമൂഹമായ വിശുദ്ധ ഫിലിപ്പ്‌നേരി സിസ്റ്റേഴ്‌സിന്റെ...

പരസ്നേഹപ്രവൃത്തികളുടെ 56 വർഷങ്ങൾ

പാലായുടെ മണ്ണിൽ പിറവിയെടുത്ത് വളർന്നുപന്തലിച്ച സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ നാൾവഴികളിലൂടെ… "എന്റെ...

വെളിച്ചംവിതറുന്ന വിമലമേരി മിഷനറി സഹോദരികൾ

മോൺ. സി. ജെ. വർക്കി അവിഭക്ത തലശേരി രൂപതയിൽ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ...

ക്രിസ്തുവിനുവേണ്ടി ദാസികൾ

"അതാതു സ്ഥലത്തെ ജീവിതരീതിയും ജനങ്ങളുടെ പാരമ്പര്യങ്ങളുമനുസരിച്ചുള്ള ആചാരങ്ങളും സ്ഥലത്തെ സന്യാസജീവിതം പ്രത്യേകവിധത്തിൽ...

വിശുദ്ധ കൊച്ചുത്രേസ്യയുടെ പിൻഗാമികൾ

രൂപതാ പദവിയിലുള്ള ഒരു സന്ന്യാസിനി സമൂഹമാണ് മിഷനറീസ് ഓഫ് ലിറ്റിൽ ഫ്ളവർ...

കുടുംബങ്ങൾക്ക് വേണ്ടി ഒരു കോൺഗ്രിഗേഷൻ

*ദൈവകരം പിടിച്ച് 111-ാം വർഷത്തിലും ക്യപാസമൃദ്ധിയിലൂടെ മുന്നേറുകയാണ് ഹോളി ഫാമിലി സന്ന്യാസിനീസമൂഹം. ത്രിത്വകൂട്ടായ്മയിലും...