ക്രിസ്തു പറഞ്ഞത് insult ആയിരുന്നോ?

Published on

അപ്പന്റെ മൃതസംസ്കാരം കഴിഞ്ഞിട്ട് വന്നോട്ടെ എന്നായിരുന്നു, ഒരാളുടെ ചോദ്യം. പക്ഷെ, ക്രിസ്തുവിന്റെ മറുപടി പ്രത്യക്ഷത്തിൽ അല്പം അസ്വസ്ഥത ഉണർത്തുന്നതായിരുന്നു. “മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ.”
എന്തായിരുന്നു അതിന്റെ പൊരുൾ?
ബൈബിൾ പണ്ഡിതരുടെ നിരീക്ഷണപ്രകാരം ഇത് അക്കാലത്ത് നിലനിന്നിരുന്ന ഒരു പഴഞ്ചൊല്ലാണ്.

യുദ്ധം നടക്കുന്ന സമയം..
ഇരുഭാഗത്തെയും പട്ടാളക്കാർ പരസ്പരം പോരടിച്ചുമുന്നേറുന്നു.
നിങ്ങളുടെ തൊട്ടടുത്ത് നിൽക്കുന്ന പട്ടാളക്കാരൻ മുറിവേറ്റ് വീഴുന്നു എന്ന് കരുതുക. ഒരുപക്ഷെ, വീണവരുടെ കൂട്ടത്തിൽ നിങ്ങളുടെ ഉറ്റസുഹൃത്തോ, സഹോദരനോ ഒക്കെ ഉണ്ടാകും.

യുദ്ധം നിർത്തിയിട്ട് അവരുടെ അടുത്തേയ്ക്ക് ഓടാൻ നിങ്ങളുടെ മനസ്സ് വെമ്പുന്നുണ്ട്. പക്ഷെ, നിങ്ങൾക്കാവില്ല. കാരണം,

  • ഒന്നാമതായി, നിങ്ങളുടെ ജീവനും എപ്പോഴും അപകടത്തിലാണ്.
  • രണ്ടാമത്, നിങ്ങൾക്ക് യുദ്ധം ചെയ്യേണ്ടതുണ്ട്, ജയിക്കേണ്ടതുണ്ട്. ഒരു സെക്കന്റ് പോലും പാഴാക്കായ്ക്lനില്ല
    ഈ പശ്ചാത്തലത്തിലാണ് ഈ പ്രയോഗം വരുന്നത് : “മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ”. എന്ന് വച്ചാൽ, മുറിവേറ്റവർ പരസ്പരം സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യട്ടെ, നമുക്ക് പാഴാക്കാൻ ഒരിറ്റ് സമയമില്ല..!

തിരഞ്ഞെടുക്കപ്പെട്ടവരാരും ഒരു നിമിഷം പോലും പാഴാക്കാതെ വചനപ്രഘോഷണത്തിൽ ക്രിസ്തുവിനായി കച്ചകെട്ടിയിറങ്ങണം എന്ന് ഓർമപ്പെടുത്താനാണ് ഗുരു ഈ പഴമൊഴി ഉപയോഗിച്ചത്. വാത്സല്യമുള്ള ക്രിസ്തു അയാളെ വീട്ടിൽ പോകുന്നതിൽ തടഞ്ഞു എന്ന് നമുക്ക് ഒരിക്കലും കരുതനാവില്ല . പക്ഷെ, കേൾവിക്കാർക്കൊക്കെ ക്രിസ്തുശിഷ്യന്മാർക്കുണ്ടാകേണ്ട ജാഗ്രതയെക്കുറിച്ച് കൂടുതൽ ബോധ്യമായിക്കാണണം.

അതുകൊണ്ട് ചങ്ങാതീ, ക്രിസ്തു ആരെയും ഇൻസൾട്ട് ചെയ്തിട്ടില്ല, കേട്ടവരൊക്കെ തദ്ദേശീയരായതിനാൽ ഒരിക്കലും അങ്ങനെ oru അർത്ഥത്തിൽ അവർ അത് മനസിലാക്കിയുമില്ല.

ഇന്നത്തെ തിരുവചനം നമ്മുടെ
മനസാക്ഷിയോട്..

  1. ഏല്പിക്കപ്പെട്ട ദൗത്യങ്ങളോട് ഞാൻ എത്രത്തോളം വിശ്വസ്ഥത പുലർത്തുന്നുണ്ട്?
  2. ചെറിയ ചെറിയ കാരണങ്ങൾ സ്വയം കണ്ടെത്തി, എന്റെ ജീവിതത്തിന്റെ ലക്ഷ്യങ്ങളിൽ നിന്നും ഞാൻ ഏറെ ദൂരെയായോ?

ഫാ. അജോ രാമച്ചനാട്ട്

Latest Updates

POPULAR Views

FEATUERD Views

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

പരിശുദ്ധ ത്രിത്വം : ക്രിസ്തീയ ദൈവശാസ്ത്രത്തിൽ നിർവചിക്കാനും മനസ്സിലാക്കാനും തീർത്തും ദുർഗ്രഹം...

എന്ത് പറയണം..??

"എന്തു പറയണം? "ഇങ്ങനെ ഒരു സംശയം ജീവിതത്തിൽ പലപ്പോഴും നമ്മൾ നേരിട്ടിട്ടുണ്ട്....

കാത്തിരിപ്പ് – അഴകുള്ള സഹനത്തിന്റെ പേര്.

പ്രക്ഷുബ്ധമായ തിരമാലകൾക്കുമേൽ വലയെറിഞ്ഞ് തുഴയെറിഞ്ഞ് നീങ്ങുന്ന മുക്കുവന്മാരെ കണ്ടിട്ടുണ്ടോ? കണ്ടുനിൽക്കുന്നവരുടെ മനസ്സു...

ആത്മാവ് – പടരുന്ന ശക്തി

കൊറോണയിലൂടെ കടന്നുപോയ ഓർമ്മകൾ എല്ലാവരുടെയും മനസ്സിൽ ഉള്ളത് കൊണ്ട് ഇപ്പോ വളരെ...

മണ്ണിൽ കുഴിച്ചുമൂടിയ നാണയങ്ങൾ

പൂന്തോട്ടത്തിൽ പാറിനടക്കുന്ന പൂമ്പാറ്റകളെല്ലാം ഒരു സമയത്ത് പുഴുക്കളായിരുന്നു, അഴകോ ആകർഷണീയതയോ ഇല്ലാത്ത...

പാപം, നീതി, ന്യായവിധി

പരിശുദ്ധാത്മാവിനെക്കുറിച്ച് തന്റെ ശിഷ്യരോട് ക്രിസ്തു ഓർമപ്പെടുത്തിയത് ഇങ്ങനെ. "അവന്‍ വന്ന്‌ പാപത്തെക്കുറിച്ചും...

ആത്മാവ് – പ്രകാശവും ജീവനും വഴികാട്ടിയും.

ഇന്ന് പന്തക്കുസ്താത്തിരുന്നാൾ..!സെഹിയോൻ മാളികയിൽ ചരിത്രത്തിന്റെ പുതിയ ഒരു പേജ് തുറക്കുകയായിരുന്നു.ഒരു പുതിയ...

അണക്കരയോ, അട്ടപ്പാടിയോ കൃപാസനമോ ?, അതോ ഇടവകപ്പള്ളിയോ?

വളരെ സൂക്ഷ്മമായി വ്യാഖ്യാനിക്കേണ്ട ഒരു തിരുവചനഭാഗത്തിന്റെ മുൻപിൽ ആണ് നാമിപ്പോൾ. ഇന്നത്തെ...

ഇടുങ്ങിയ വാതിൽ

സ്വർഗ്ഗത്തിലേക്കുള്ള വാതിൽ ഇടുങ്ങിയതാണെന്നാണ് ഇന്നത്തെ തിരുവചനം. നാശത്തിലേക്കുള്ള വാതിൽ ആകട്ടെ, വിശാലമാണ്; എളുപ്പമുള്ളതും ആണ്.

ഞാൻ – പ്രകീർത്തനം

ചുങ്കക്കാരന്റെ പ്രാർത്ഥന ശ്രദ്ധിച്ചുനോക്കൂ. ദൈവമേ ഞാൻ.. ഞാൻ, ഞാൻ.. സാക്ഷാൽ ദൈവത്തിന്റെ മുന്നിൽ നിന്നുകൊണ്ട് ഇത്രമേൽ സ്വയം പുകഴ്ത്താൻ മാത്രം അയാളൊന്നും ചെയ്തിട്ടില്ലതാനും..! എന്ന് മാത്രമോ, തൊട്ടപ്പുറത്ത് നിൽക്കുന്നവനും പിന്നെ സകല നാട്ടുകാരും മഹാ തെമ്മാടികളും..!

ഉയർത്തിയ കൈകൾ

ചാലക്കുടിയിലെയും പോട്ടയിലെയും ധ്യാനകേന്ദ്രങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്ന യേശുവിന്റെ ഒരു ചിത്രമുണ്ട്. മേഘങ്ങളിൽ നിന്ന് ഇരുകരങ്ങളും ഉയർത്തി അനുഗ്രഹിക്കുന്ന കർത്താവിന്റെയാണത്.

“കാത്തോളണേ ഈശോയെ!”

ഓർമ്മയുണ്ടോ, വല്യപ്പന്റെയോ വല്യമ്മയുടെയോ കൂടെയിരുന്ന് കുരിശുവരയിൽ പങ്കെടുത്തിരുന്ന ആ പഴയകാലം? അവരുടെ മടിയിൽ ഇരുന്ന് വ്യക്തമാകാത്ത ഭാഷയിൽ നമ്മൾ ഉരുവിട്ട വായ്‌ത്താരികളായ പ്രാർഥനകൾ..