അപ്പൻ

Published on

ഫാ. അജോ രാമച്ചനാട്ട്

അപ്പനോർമകൾ പരുക്കനാണ്, നമ്മിൽ പലർക്കും. മാർച്ച് 19, ഈ നോമ്പിന്റെ ഇടയിൽ യൗസേപ്പ് എന്ന അപ്പന്റെ ഓർമകൂടി..

കുരിശുമായി പോയ യേശുവിന്റെ ആദ്യവീഴ്ചയിൽ, വേദനകൊണ്ട് അവൻ “അമ്മേ” എന്നാവും ആദ്യം നിലവിളിച്ചിരിക്കുക – ഭൂമിയിലെ ഏതൊരു മനുഷ്യനെയും പോലെ. അവന്റെ രണ്ടാമത്തെ വീഴ്ചയിലോ? തന്റെ വളർത്തുപിതാവിനെ – ജോസഫിനെ – അവൻ ഓർത്തുകാണണം, അയാളുടെ നെഞ്ചിലുറങ്ങിയ ബാല്യത്തെപ്പറ്റിയുള്ള ഓർമ്മകൾ, അറിയാതെ “അപ്പാ” എന്ന് ഒരാവർത്തിയെങ്കിലും വിളിച്ചിട്ടുണ്ടാവണം.

രണ്ടാമത്തെ വീഴ്ചയെപ്പറ്റി ഒന്ന് ഓർത്തുനോക്കൂ. ആദ്യവീഴ്ച നൽകിയ പരിക്കുകളുടെ മേലാണ് അവൻ വീണ്ടും വീഴുന്നത്. കല്ലിൽ തട്ടി വീണ്ടും തകരുന്നത് മുന്നേതന്നെ മുറിവേറ്റ ശരീരമാണ്, പൊട്ടിക്കീറുന്നത് അവന്റെ മുറിവുകളാണ്.
ആദ്യവീഴ്ചയിൽ അവനെ ശക്തിപ്പെടുത്തിയത്, വീഴാൻ പോയ കുഞ്ഞുണ്ണിയെ വിരിപ്പുണർന്ന അമ്മയുടെ ഓർമയാണെങ്കിൽ, രണ്ടാം വീഴ്ചയിൽ എണീക്കാൻ അവന് ബലമായത് അപ്പന്റെയോർമകൾ തന്നെ.

അപ്പൻ മരപ്പണിയ്ക്കിടയിൽ മകനെ പഠിപ്പിച്ച പാഠങ്ങൾ എന്തൊക്കെയായിരുന്നിരിക്കണം?

യൗസേപ്പ് എന്ന മരപ്പണിക്കാരൻ.

  • തീർത്തും ശാന്തനൊരാൾ !
  • ദൈവത്തോട് മറുതലിക്കാത്തവൻ !
  • ഒരു പുരുഷന്റെ, ഭർത്താവിന്റെ ഇച്ഛകളും, അവകാശങ്ങളും കൂടി നഷ്ടപ്പെട്ടിട്ടും ഒട്ടും ഉലയാത്തവൻ !
  • ‘പേരുദോഷം’ കേട്ടവളെ ഹൃദയത്തോട് ചേർത്ത് സംരക്ഷിച്ചവൻ !
  • ഒരു മുറിവും തളർത്താത്തവൻ..
  • ജീവിതത്തെ ഒറ്റയ്ക്ക് നേരിടാൻ ആർജവത്വം കാണിച്ചവൻ..
  • ഒന്നിനോടും കലഹിക്കാത്തവൻ..

ഇത് കണ്ട് വളർന്ന മകനാണ് കുരിശുമായി രണ്ടാമത് വീഴുന്നത്. ഉള്ളിലിരുന്ന്, അപ്പൻ മന്ത്രിച്ചു കാണണം, “മകനേ, തളരരുത്, തനിയെ എണീക്കണം, മുന്നോട്ട് പോകണം !”. ആരവങ്ങളും ആടകളും ഇല്ലാതെ ഒറ്റയ്ക്ക് ജീവിതത്തോട് പൊരുതിയ ജോസഫെന്ന തച്ചന്റെ മകൻ,
ആ ഭീമാകാരൻ കുരിശുമായി വീണ്ടും എണീക്കുകയാണ്..!!

സുഹൃത്തേ, അമ്മമാരുടെ ആർദ്രത
മാത്രം മതിയോ നമുക്ക്?
ഓർത്തുനോക്കൂ,
അപ്പൻമാർ പരുക്കൻമാരായതുകൊണ്ടല്ലേ പല മരുഭൂമിയനുഭവങ്ങളിലും നമുക്ക് തകരാതെ നിൽക്കാനാവുന്നത്..?
കണ്ണീരിന്റെ അകമ്പടിയില്ലാതെ വീണ്ടും മുന്നോട്ടു പോകാനാവുന്നത്..
വീഴ്ചയും, മുറിവും, തോൽവിയും, ഒറ്റപ്പെടലുമൊന്നും നമ്മളെ ഉലയ്ക്കാത്തത് !
ദൈവമേ, ആ വലിയ തച്ചന്റെ മരണപ്പെരുന്നാളിൽ ഭൂമിയിലെ ഞങ്ങടെ സ്വന്തം അപ്പൻമാരെക്കൂടി ധ്യാനിക്കുന്നു..

ദേ, സീൻ ആകെ മാറി കെട്ടോ. വീണു കിടന്നവനെ നോക്കി, “എണീറ്റ് പോകിനെടാ, കിടന്നു മോങ്ങാതെ” എന്ന് !

നോ സെന്റി. കൂൾ ലൈഫ് !

ചങ്ങാതീ, നോമ്പുകാലം മനക്കരുത്തോടെ അതിവൈകാരികതകളെ തോൽപിക്കാനുള്ള കരുത്തു തരട്ടെ..!

വി. യൗസപ്പിന്റെ തിരുന്നാൾ മംഗളങ്ങൾ!!

Latest Updates

POPULAR Views

FEATUERD Views

ഈസ്റ്റർ – കുരിശിന്റെ വഴിയിലെ 15-ാം സ്ഥലം

ഒന്നോർക്കാം, ഭൂമി വെറുമൊരു ഇടത്താവളം ആണെന്നും, ഇക്കാണുന്ന ശരീരം ആത്മാവിനെ കൊണ്ടുനടക്കാനുള്ള ഒരു താത്കാലിക സംവിധാനം മാത്രമാണെന്നും ബോധ്യമാവുക എന്നതാണ് പ്രധാനം. ആ ഒരു ബോധ്യം നമ്മളെ "സ്വർഗ്ഗത്തിന്റെ പൗരന്മാരായി" ജീവിക്കാൻ കൂടുതൽ കരുത്തേകും, തീർച്ച.

കല്ലറയെന്ന ജീവിതദര്‍ശനം

ഉയിര്‍ക്കാനുള്ള സാഹചര്യങ്ങള്‍ എവിടെയുമുണ്ട്. പക്ഷേ നാം അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് പ്രസക്തം.

കാത്തിരിപ്പ് എന്ന പുണ്യം !

നോക്കൂ, സ്റ്റേജിൽ ആരുമില്ല. രംഗം ശൂന്യമാണ്.. യേശുക്രിസ്തു മരിച്ച് അടക്കപ്പെട്ടു. പട്ടാളക്കാർ ജോലി തീർത്ത് മടങ്ങിക്കഴിഞ്ഞു. കൂടെ ഉണ്ടായിരുന്നവരൊക്കെ പ്രാണരക്ഷാർത്ഥം എങ്ങോട്ടോ ഓടിപ്പോയി.

ദുഃഖവെള്ളി വിചാരം

അവന്റെ സ്നേഹം സത്യമായിരുന്നു…. അവന്റെ ക്ഷമ ആത്മാർത്ഥമായിരുന്നു… അവന്റെ സഹനം രക്ഷാകരമായിരുന്നു…. അവന്റെ മരണം ലോകം മുഴുവനും വേണ്ടിയായിരുന്നു….

കുത്തി മുറിവേല്പിച്ചവര്‍.

അതുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിനെ നോക്കിനില്ക്കുമ്പോള്‍ അവിടുത്തെ മുറിവുകളെ നോക്കിനില്ക്കുമ്പോള്‍ നാം ഇന്നേ ദിവസം പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടത് എന്റെ ആന്തരികമുറിവുകളെ ഉണക്കാന്‍ മാത്രം ശക്തമായ ക്രിസ്ത്വവബോധം എന്റെ ചിന്തയിലും ജീവിതത്തിലും ബുദ്ധിയിലും ജീവനിലും നല്കണമേയെന്നതായിരിക്കട്ടെ.

കൂട്ടിനൊരാൾ..!

എന്തുകൊണ്ട് ദൈവം ദിവ്യകാരുണ്യം സ്ഥാപിച്ചു, എന്ന ചോദ്യത്തെ ഈ ഉത്തരം കൊണ്ട് നേരിടാനാണ് എനിക്കിഷ്ടം. ഭൂമിയ്ക്ക് ദൈവത്തിന്റെ കൂട്ട് !! പകലിലും ഇരവിലും ഒരുപോലെ മനുഷ്യന് കൂട്ടാകാൻ, സങ്കടങ്ങളിൽ ആശ്വാസതീരമാകാൻ, തകർന്നവന്റെ പരിഭവങ്ങൾ കേൾക്കാൻ, പരാതികൾ ഒന്നിറക്കി വയ്ക്കാൻ, തീർന്നു എന്ന് വിചാരിച്ചിരുന്നിടത്ത് വീണ്ടും പ്രതീക്ഷയുടെ തിരിനാളം കത്തിക്കാൻ..

അവസാനംവരെയുള്ള സ്‌നേഹങ്ങള്‍

അവസാനംവരെയുള്ള സ്‌നേഹത്തിന്റെ സൂക്ഷിപ്പും തെളിവുമാണ് വിശുദ്ധ കുര്‍ബാന. അവസാനം വരെയുള്ള അവന്റെ സ്‌നേഹത്തിന് ജീവിക്കുന്ന സാക്ഷ്യം.

കുരിശ്:സ്നേഹത്തിന്റെ ഉണർത്തുപാട്ട്

അസ്സിസിയിലെ വിശുദ്ധ ഫ്രാൻസിസ് മുതൽ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരെ ആർദ്രതയോടെയും അനുകമ്പയോടെയും ശുശ്രൂഷിച്ച മദർ തെരേസ വരെയുള്ളവരുടെ ജീവിതം ഈ കുരിശിലെ സ്നേഹത്തിന്റെ ശക്തിക്ക് സാക്ഷ്യം വഹിക്കുന്നു.

റാം c/o ആനന്ദി

എന്റെ സുഹൃത്തേ, സാങ്കേതികവിദ്യ നാട്ടിൽ എത്തിയകാലം മുതൽ നമ്മൾ മലയാളികൾ ഹരമായി കൊണ്ടുനടക്കുന്ന ഒരു ശീലമാണ്, "മാന്യമായ" ഇത്തരം മോഷണങ്ങൾ. ശരിയല്ലേ? ഒന്നോർത്തുനോക്കൂ,

പുളിപ്പ്

മറ്റൊരുപമ അവന്‍ അവരോട്‌ അരുളിച്ചെയ്‌തു: മൂന്ന്‌ ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്‌ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ്‌ സ്വര്‍ഗരാജ്യം

ദി പാഷൻ ഓഫ് ക്രൈസ്റ്റ്

അധരം കൊണ്ടല്ല ഹൃദയംകൊണ്ട് നമുക്ക് ഈശോയെ സ്നേഹിക്കാം അവൻ്റെ അവർണനീയമായ പീഡകളുടെ ഒരു മാത്രയെങ്കിലും കിട്ടിയാൽ ഹൃദയംകൊണ്ട് ഏറ്റുവാങ്ങാം .ആത്മാവിൽ ആനന്ദിക്കാം.

ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി

ഗദ്‌സ്‌തെമനിയില്‍ എല്ലാവരും ഒറ്റയ്ക്കാണ്.ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി .  ആ ഗദ്‌സെതമനിയില്‍ ദൈവത്തിന്റെ പൊന്‍കരം കണ്ടവരൊക്കെ വിശുദ്ധരാണ്