റാം c/o ആനന്ദി

Published on

ഫാ. അജോ രാമച്ചനാട്ട്

മികച്ചത് എന്ന ഖ്യാതി നേടിയ ഒരു സമകാലീന നോവലാണ് അഖിൽ പി. ധർമജൻ എഴുതിയ റാം c/o ആനന്ദി. 2020 ൽ ഡിസി ബുക്സ് ആണ് ഇതിന്റെ പ്രസാധനം നടത്തിയത്. ഇതുവരെ വായിക്കാൻ പറ്റിയില്ല, ഒന്ന് വായിക്കണം എന്നോർത്തിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം നോവലിന്റെ രചയിതാവായ അഖിൽ നേരിട്ട് എഴുതിയ ഒരു സന്ദേശം വായിക്കാൻ ഇടയായത്.

വായനശാല എന്ന പേരിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പുണ്ട്. പുസ്തകങ്ങളുടെ pdf ഫയലുകൾ ഗ്രൂപ്പ് അംഗങ്ങളുടെ ആവശ്യാനുസരണം ലഭിക്കുന്നുണ്ടായിരുന്നു. അതിലാണ് അഖിലിന്റെ കുറിപ്പ് ആരോ പോസ്റ്റ്‌ ചെയ്തത്.
ആരോ മനഃപൂർവം റാം C/O ആനന്ദി സ്‌കാൻ ചെയ്ത് pdf ആക്കി വിതരണം ചെയ്യുന്നുണ്ടെന്നും, ഈ ഗ്രന്ഥരചനയ്ക്ക് വേണ്ടി രണ്ട് വർഷത്തിലധികം സമയം ചെന്നൈയിൽ ചിലവഴിക്കേണ്ടിവന്നെന്നും ഗ്രന്ഥം പൂർത്തിയാക്കാൻ തന്റെ സുഹൃത്തുക്കളും ഏറെ അധ്വാനിച്ചെന്നും ഇപ്പോഴും അന്നുണ്ടായതിന്റെ ബാക്കിയായ ചില ദുരനുഭവങ്ങൾ തങ്ങളെ പിന്തുടരുന്നുണ്ടെന്നും… ആയതിനാൽ ആരും pdf കൈമാറി തന്നെയും പ്രസാധകരെയും ഉപദ്രവിക്കരുതെന്നും ആയിരുന്നു, പ്രമേയം.

പലയാവർത്തി ഞാൻ ആ മെസ്സേജ് വായിച്ചു, ഒരിക്കലും വിലയ്ക്ക് എടുക്കാതിരുന്ന ഒരു കാര്യമാണ്. അറിഞ്ഞും അറിയാതെയും വർഷങ്ങളായി നമ്മൾ ശീലിച്ചുപോയ ഒന്ന്.

എന്റെ സുഹൃത്തേ, സാങ്കേതികവിദ്യ നാട്ടിൽ എത്തിയകാലം മുതൽ നമ്മൾ മലയാളികൾ ഹരമായി കൊണ്ടുനടക്കുന്ന ഒരു ശീലമാണ്, “മാന്യമായ” ഇത്തരം മോഷണങ്ങൾ. ശരിയല്ലേ? ഒന്നോർത്തുനോക്കൂ,

  • പണം കൊടുത്തുവാങ്ങേണ്ട പ്രോഗ്രാമുകളുടെ cracked വേർഷനുകൾ നമ്മുടെ നാട്ടിൽ എന്നും സുലഭമാണ്.
  • സിനിമകളുടെ കള്ളസിഡികൾക്ക് പിറകെ പണ്ട് നമ്മൾ എന്തോരെ ഓടിയതാണ്.
  • ഇപ്പോഴോ? OTT റിലീസിങ്ന് മുൻപേ തീയേറ്ററിൽ ക്യാമറ വച്ച് പകർത്തി ടെലെഗ്രാമിൽ എല്ലാ പുത്തൻസിനിമകളും വിതരണം ചെയ്യും.
  • പുസ്തകങ്ങളുടെ pdf കോപ്പികൾ എല്ലാത്തിന്റെയും റെഡിയാണ്.
  • പഴയ MP3 സിഡികൾ ഓർമ്മയുണ്ടോ? കാസറ്റ് കടക്കാരന്മാർ mp3 ഫോർമാറ്റിലാക്കി പുതുപുത്തൻ 200-300 പാട്ടുകൾ, ഒരു CD : 10-20 രൂപ.

സിനിമയോ, പാട്ടോ, പുസ്തകമോ, സോഫ്റ്റ്‌വെയറുകളോ എന്തുമാകട്ടെ, അതിന്റെ പിന്നിൽ വർഷങ്ങളും മാസങ്ങളും കഠിനജോലി എടുക്കുന്ന ആയിരക്കണക്കിന് മനുഷ്യരുടെ അധ്വാനമാണ്, അവരുടെ ന്യായമായ വരുമാനമാണ് നമ്മൾ നിസ്സാരമായി നശിപ്പിച്ചുകളയുന്നത്!
അനുവാദമില്ലാതെ കരസ്ഥമാക്കുന്ന എന്തും മോഷണം തന്നെയാണ്. ഏത് മതത്തിലും ഏത് സംസ്കാരത്തിലും അത് തെറ്റുതന്നെയാണ്.

ചങ്ങാതീ, “എന്റെ പിഴ” ചൊല്ലി ഞാൻ നിർത്തി, എല്ലാം. പണം കൊടുത്തുവാങ്ങേണ്ടത് പണം കൊടുത്തുതന്നെ മതി ഇനി.
പണമില്ലേ? അതോ പണം കൊടുക്കാൻ താല്പര്യമില്ലേ? എങ്കിൽ വേണ്ട എന്ന് തന്നെ വയ്ക്കും. മറ്റൊരുത്തന്റെ അദ്ധ്വാനം കട്ടെടുത്തുള്ള കോമാളിത്തരങ്ങൾ – ചെറുതോ വലുതോ ആകട്ടെ – ഇനിമുതൽ വേണ്ട എന്നങ്ങുതീരുമാനിച്ചു ഞാൻ.

പുത്തൻകാലത്ത് പുത്തൻതിന്മകൾ ഉടലെടുക്കുക സ്വാഭാവികം. അവയ്ക്കെതിരെ വെണ്മയുള്ള ഹൃദയത്തോടെ നന്മകെടാത്ത പുത്തൻതീരുമാനങ്ങൾ എടുക്കുകയാണ് പ്രധാനം.

അപ്പോ, എങ്ങനെയാ? അല്പം കൂടി ഡീസന്റ് ആകേണ്ടായോ നമ്മൾ? ശാന്തമായിരുന്നിട്ട്, എന്നിൽ പെറ്റുപെരുകിയ New-Gen തിന്മകളെ കണ്ടെത്തണം , അല്ലെങ്കിൽ ആകെമൊത്തം ഒരു “pirated version” ആയി ജീവിതം തന്നെ മാറിയേക്കാം..!
സമയമുണ്ട് ഇനിയും..

Latest Updates

POPULAR Views

FEATUERD Views

ഈസ്റ്റർ – കുരിശിന്റെ വഴിയിലെ 15-ാം സ്ഥലം

ഒന്നോർക്കാം, ഭൂമി വെറുമൊരു ഇടത്താവളം ആണെന്നും, ഇക്കാണുന്ന ശരീരം ആത്മാവിനെ കൊണ്ടുനടക്കാനുള്ള ഒരു താത്കാലിക സംവിധാനം മാത്രമാണെന്നും ബോധ്യമാവുക എന്നതാണ് പ്രധാനം. ആ ഒരു ബോധ്യം നമ്മളെ "സ്വർഗ്ഗത്തിന്റെ പൗരന്മാരായി" ജീവിക്കാൻ കൂടുതൽ കരുത്തേകും, തീർച്ച.

കല്ലറയെന്ന ജീവിതദര്‍ശനം

ഉയിര്‍ക്കാനുള്ള സാഹചര്യങ്ങള്‍ എവിടെയുമുണ്ട്. പക്ഷേ നാം അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് പ്രസക്തം.

കാത്തിരിപ്പ് എന്ന പുണ്യം !

നോക്കൂ, സ്റ്റേജിൽ ആരുമില്ല. രംഗം ശൂന്യമാണ്.. യേശുക്രിസ്തു മരിച്ച് അടക്കപ്പെട്ടു. പട്ടാളക്കാർ ജോലി തീർത്ത് മടങ്ങിക്കഴിഞ്ഞു. കൂടെ ഉണ്ടായിരുന്നവരൊക്കെ പ്രാണരക്ഷാർത്ഥം എങ്ങോട്ടോ ഓടിപ്പോയി.

ദുഃഖവെള്ളി വിചാരം

അവന്റെ സ്നേഹം സത്യമായിരുന്നു…. അവന്റെ ക്ഷമ ആത്മാർത്ഥമായിരുന്നു… അവന്റെ സഹനം രക്ഷാകരമായിരുന്നു…. അവന്റെ മരണം ലോകം മുഴുവനും വേണ്ടിയായിരുന്നു….

കുത്തി മുറിവേല്പിച്ചവര്‍.

അതുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിനെ നോക്കിനില്ക്കുമ്പോള്‍ അവിടുത്തെ മുറിവുകളെ നോക്കിനില്ക്കുമ്പോള്‍ നാം ഇന്നേ ദിവസം പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടത് എന്റെ ആന്തരികമുറിവുകളെ ഉണക്കാന്‍ മാത്രം ശക്തമായ ക്രിസ്ത്വവബോധം എന്റെ ചിന്തയിലും ജീവിതത്തിലും ബുദ്ധിയിലും ജീവനിലും നല്കണമേയെന്നതായിരിക്കട്ടെ.

കൂട്ടിനൊരാൾ..!

എന്തുകൊണ്ട് ദൈവം ദിവ്യകാരുണ്യം സ്ഥാപിച്ചു, എന്ന ചോദ്യത്തെ ഈ ഉത്തരം കൊണ്ട് നേരിടാനാണ് എനിക്കിഷ്ടം. ഭൂമിയ്ക്ക് ദൈവത്തിന്റെ കൂട്ട് !! പകലിലും ഇരവിലും ഒരുപോലെ മനുഷ്യന് കൂട്ടാകാൻ, സങ്കടങ്ങളിൽ ആശ്വാസതീരമാകാൻ, തകർന്നവന്റെ പരിഭവങ്ങൾ കേൾക്കാൻ, പരാതികൾ ഒന്നിറക്കി വയ്ക്കാൻ, തീർന്നു എന്ന് വിചാരിച്ചിരുന്നിടത്ത് വീണ്ടും പ്രതീക്ഷയുടെ തിരിനാളം കത്തിക്കാൻ..

അവസാനംവരെയുള്ള സ്‌നേഹങ്ങള്‍

അവസാനംവരെയുള്ള സ്‌നേഹത്തിന്റെ സൂക്ഷിപ്പും തെളിവുമാണ് വിശുദ്ധ കുര്‍ബാന. അവസാനം വരെയുള്ള അവന്റെ സ്‌നേഹത്തിന് ജീവിക്കുന്ന സാക്ഷ്യം.

കുരിശ്:സ്നേഹത്തിന്റെ ഉണർത്തുപാട്ട്

അസ്സിസിയിലെ വിശുദ്ധ ഫ്രാൻസിസ് മുതൽ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരെ ആർദ്രതയോടെയും അനുകമ്പയോടെയും ശുശ്രൂഷിച്ച മദർ തെരേസ വരെയുള്ളവരുടെ ജീവിതം ഈ കുരിശിലെ സ്നേഹത്തിന്റെ ശക്തിക്ക് സാക്ഷ്യം വഹിക്കുന്നു.

പുളിപ്പ്

മറ്റൊരുപമ അവന്‍ അവരോട്‌ അരുളിച്ചെയ്‌തു: മൂന്ന്‌ ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്‌ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ്‌ സ്വര്‍ഗരാജ്യം

ദി പാഷൻ ഓഫ് ക്രൈസ്റ്റ്

അധരം കൊണ്ടല്ല ഹൃദയംകൊണ്ട് നമുക്ക് ഈശോയെ സ്നേഹിക്കാം അവൻ്റെ അവർണനീയമായ പീഡകളുടെ ഒരു മാത്രയെങ്കിലും കിട്ടിയാൽ ഹൃദയംകൊണ്ട് ഏറ്റുവാങ്ങാം .ആത്മാവിൽ ആനന്ദിക്കാം.

ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി

ഗദ്‌സ്‌തെമനിയില്‍ എല്ലാവരും ഒറ്റയ്ക്കാണ്.ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി .  ആ ഗദ്‌സെതമനിയില്‍ ദൈവത്തിന്റെ പൊന്‍കരം കണ്ടവരൊക്കെ വിശുദ്ധരാണ്

ടാറ്റൂ

ഓശാനത്തിരുനാൾ ആശംസകൾ................ വിദേശനാടുകളിൽ കാണപ്പെട്ടിരുന്ന ടാറ്റൂ സംസ്കാരം ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടിലും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അതിന്റെ ശരി-തെറ്റുകൾ എന്തുമാകട്ടെ, വേദനയെടുത്ത് ശരീരത്തിൽ പതിക്കുന്ന ഓരോ ടാറ്റൂവിനും പിന്നിൽ ഒരു വിശദീകരണം അവർക്ക് നൽകാൻ ഉണ്ടാകും. വെറുമൊരു ചിത്രമല്ല ശരീരത്തിൽ പതിച്ചത് എന്നർത്ഥം.