ജീവകവാടം*

Published on

സി. ആൻ ഗ്രെയ്സ് CSM

കബറിടത്തിങ്കലെത്തിയ ഗുരു മൊഴിഞ്ഞു: “ആ കല്ലെടുത്തു മാറ്റുവിൻ” (യോഹ. 11:39). അഴുകിത്തുടങ്ങിയ മൃതശരീരത്തിലേക്ക് ജീവന്റെ മടങ്ങിവരവിനായി ഗുരുവിന്റെ കരങ്ങളുയർന്നു. പിന്നെ, ഗുരുവിന്റെ സ്വരമുയർന്നു: “ലാസറേ, പുറത്തു വരിക” (യോഹ. 11: 44). വചനത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായി ലാസർ പുറത്തുവന്നു!

ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുന്നു. ‘വിലാപത്തിന്റെ ഭവനമായ ബഥാനിയ’കളും ദുർഗന്ധം വമിക്കുന്ന ‘കുഴിമാടങ്ങളും’ ഇന്നു വളരെയേറെയുണ്ട്. വിരഹദുഃഖം പേറുന്ന മനസ്സുകൾ… എണ്ണിയാലൊടുങ്ങാത്ത ബന്ധത്തകർച്ചകളുടെ നീറ്റോർമ്മകൾ… ഏകാന്തതടവിന്റെ സ്വകാര്യദുഃഖം പേറുന്ന വൃദ്ധജീവിതങ്ങൾ… സ്വാർത്ഥതയുടെ ചതിക്കുഴിയിൽ പിടഞ്ഞമരുന്ന ഹതഭാഗ്യർ… കരിഞ്ഞുണങ്ങി നിറം മങ്ങിയ ഈ ജീവിതങ്ങൾക്കു നിറം പകരാൻ ഗുരുവെത്തിയേ മതിയാകൂ.

ഗുരുവിന്റെ വരവിനു കാത്തിരിക്കാൻ ബഥാനിയായിൽ ആരെങ്കിലുമുണ്ടാവണം. അവന്റെ പാദങ്ങൾക്കു ക്ഷാളനം നൽകാൻ തോരാത്ത കണ്ണീരവശേഷിക്കണം. ആ സ്വരത്തിനു കാതോർക്കാൻ ആത്മാവിന്റെ കവാടം തുറക്കണം. അവന്റെ മൊഴികൾക്കു പ്രത്യുത്തരിക്കാൻ കെടാത്ത വിശ്വാസക്കനൽ നെഞ്ചകത്തെരിയണം.

ഉള്ളിൽ ശവപ്പറമ്പുതീർത്ത് നിരാശയിൽ പിടയുന്നവർക്ക് ബഥാനിയായിലെ ഗുരു ജീവന്റെ അച്ചാരമാണ്. നിറം മങ്ങിയ ജീവിതങ്ങൾക്ക് നിറക്കൂട്ടാകുവാൻ അവൻ നമ്മെ വിളിക്കുന്നുണ്ട്. അഴുകിത്തുടങ്ങിയ മലിനമേഖലകളിൽ ജീവന്റെ തുടിതാളമുയർത്താൻ… വരണ്ടുണങ്ങിയ മണ്ണിലേക്കു മഴമേഘമായി പെയ്തിറങ്ങാൻ…

ഗുരുപ്രവേശത്തിന് തുറന്നിടാൻ കവാടങ്ങളുണ്ടോ എനിക്കും നിനക്കും…? കേൾക്കുന്നില്ലേ ഒരു കാലൊച്ച… അവന്റെ കടന്നുവരവാണത്. മന:സംസ്കരണം നടത്തി ആത്മവാതിലുകൾ നമുക്കു മലർക്കെ തുറക്കാം…

Latest Updates

POPULAR Views

FEATUERD Views

ഈസ്റ്റർ – കുരിശിന്റെ വഴിയിലെ 15-ാം സ്ഥലം

ഒന്നോർക്കാം, ഭൂമി വെറുമൊരു ഇടത്താവളം ആണെന്നും, ഇക്കാണുന്ന ശരീരം ആത്മാവിനെ കൊണ്ടുനടക്കാനുള്ള ഒരു താത്കാലിക സംവിധാനം മാത്രമാണെന്നും ബോധ്യമാവുക എന്നതാണ് പ്രധാനം. ആ ഒരു ബോധ്യം നമ്മളെ "സ്വർഗ്ഗത്തിന്റെ പൗരന്മാരായി" ജീവിക്കാൻ കൂടുതൽ കരുത്തേകും, തീർച്ച.

കല്ലറയെന്ന ജീവിതദര്‍ശനം

ഉയിര്‍ക്കാനുള്ള സാഹചര്യങ്ങള്‍ എവിടെയുമുണ്ട്. പക്ഷേ നാം അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് പ്രസക്തം.

കാത്തിരിപ്പ് എന്ന പുണ്യം !

നോക്കൂ, സ്റ്റേജിൽ ആരുമില്ല. രംഗം ശൂന്യമാണ്.. യേശുക്രിസ്തു മരിച്ച് അടക്കപ്പെട്ടു. പട്ടാളക്കാർ ജോലി തീർത്ത് മടങ്ങിക്കഴിഞ്ഞു. കൂടെ ഉണ്ടായിരുന്നവരൊക്കെ പ്രാണരക്ഷാർത്ഥം എങ്ങോട്ടോ ഓടിപ്പോയി.

ദുഃഖവെള്ളി വിചാരം

അവന്റെ സ്നേഹം സത്യമായിരുന്നു…. അവന്റെ ക്ഷമ ആത്മാർത്ഥമായിരുന്നു… അവന്റെ സഹനം രക്ഷാകരമായിരുന്നു…. അവന്റെ മരണം ലോകം മുഴുവനും വേണ്ടിയായിരുന്നു….

കുത്തി മുറിവേല്പിച്ചവര്‍.

അതുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിനെ നോക്കിനില്ക്കുമ്പോള്‍ അവിടുത്തെ മുറിവുകളെ നോക്കിനില്ക്കുമ്പോള്‍ നാം ഇന്നേ ദിവസം പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടത് എന്റെ ആന്തരികമുറിവുകളെ ഉണക്കാന്‍ മാത്രം ശക്തമായ ക്രിസ്ത്വവബോധം എന്റെ ചിന്തയിലും ജീവിതത്തിലും ബുദ്ധിയിലും ജീവനിലും നല്കണമേയെന്നതായിരിക്കട്ടെ.

കൂട്ടിനൊരാൾ..!

എന്തുകൊണ്ട് ദൈവം ദിവ്യകാരുണ്യം സ്ഥാപിച്ചു, എന്ന ചോദ്യത്തെ ഈ ഉത്തരം കൊണ്ട് നേരിടാനാണ് എനിക്കിഷ്ടം. ഭൂമിയ്ക്ക് ദൈവത്തിന്റെ കൂട്ട് !! പകലിലും ഇരവിലും ഒരുപോലെ മനുഷ്യന് കൂട്ടാകാൻ, സങ്കടങ്ങളിൽ ആശ്വാസതീരമാകാൻ, തകർന്നവന്റെ പരിഭവങ്ങൾ കേൾക്കാൻ, പരാതികൾ ഒന്നിറക്കി വയ്ക്കാൻ, തീർന്നു എന്ന് വിചാരിച്ചിരുന്നിടത്ത് വീണ്ടും പ്രതീക്ഷയുടെ തിരിനാളം കത്തിക്കാൻ..

അവസാനംവരെയുള്ള സ്‌നേഹങ്ങള്‍

അവസാനംവരെയുള്ള സ്‌നേഹത്തിന്റെ സൂക്ഷിപ്പും തെളിവുമാണ് വിശുദ്ധ കുര്‍ബാന. അവസാനം വരെയുള്ള അവന്റെ സ്‌നേഹത്തിന് ജീവിക്കുന്ന സാക്ഷ്യം.

കുരിശ്:സ്നേഹത്തിന്റെ ഉണർത്തുപാട്ട്

അസ്സിസിയിലെ വിശുദ്ധ ഫ്രാൻസിസ് മുതൽ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരെ ആർദ്രതയോടെയും അനുകമ്പയോടെയും ശുശ്രൂഷിച്ച മദർ തെരേസ വരെയുള്ളവരുടെ ജീവിതം ഈ കുരിശിലെ സ്നേഹത്തിന്റെ ശക്തിക്ക് സാക്ഷ്യം വഹിക്കുന്നു.

റാം c/o ആനന്ദി

എന്റെ സുഹൃത്തേ, സാങ്കേതികവിദ്യ നാട്ടിൽ എത്തിയകാലം മുതൽ നമ്മൾ മലയാളികൾ ഹരമായി കൊണ്ടുനടക്കുന്ന ഒരു ശീലമാണ്, "മാന്യമായ" ഇത്തരം മോഷണങ്ങൾ. ശരിയല്ലേ? ഒന്നോർത്തുനോക്കൂ,

പുളിപ്പ്

മറ്റൊരുപമ അവന്‍ അവരോട്‌ അരുളിച്ചെയ്‌തു: മൂന്ന്‌ ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്‌ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ്‌ സ്വര്‍ഗരാജ്യം

ദി പാഷൻ ഓഫ് ക്രൈസ്റ്റ്

അധരം കൊണ്ടല്ല ഹൃദയംകൊണ്ട് നമുക്ക് ഈശോയെ സ്നേഹിക്കാം അവൻ്റെ അവർണനീയമായ പീഡകളുടെ ഒരു മാത്രയെങ്കിലും കിട്ടിയാൽ ഹൃദയംകൊണ്ട് ഏറ്റുവാങ്ങാം .ആത്മാവിൽ ആനന്ദിക്കാം.

ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി

ഗദ്‌സ്‌തെമനിയില്‍ എല്ലാവരും ഒറ്റയ്ക്കാണ്.ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി .  ആ ഗദ്‌സെതമനിയില്‍ ദൈവത്തിന്റെ പൊന്‍കരം കണ്ടവരൊക്കെ വിശുദ്ധരാണ്