അറിവ്

Published on

ഫാ. അജോ രാമച്ചനാട്ട്

പ്രാചീന ഗ്രീസിലെ ഡെൽഫിയിലായിരുന്നു, അപ്പോളോദേവന്റെ ക്ഷേത്രം. ഇപ്പോഴും അതിന്റെ അവശിഷ്ടങ്ങൾ ഉണ്ടവിടെ. അപ്പോളോക്ഷേത്രത്തിലെ ആ പ്രശസ്തമായ എഴുത്തിന് ക്രിസ്തുവിനേക്കാളും നാലായിരം വർഷം പഴക്കം ഉണ്ട്. “Man, you know thyself !” – മനുഷ്യാ, നീ നിന്നെത്തന്നെ അറിയുക. അതാണ് ഏറ്റവും വലിയ അറിവെന്ന് കൂട്ടിച്ചേർത്തത് സോക്രട്ടീസും.

പഴയ കാലമല്ല! അറിവുകളെയും അറിവുകാരെയും തട്ടീട്ട് നടക്കാൻ മേലാത്ത അവസ്ഥയാണ്. എല്ലാവരും വളരെ informed ആണ്, updated ആണ്. അടുത്ത് നിൽക്കുന്നവൻ ഒന്ന് തുമ്മിയാൽ ദേ ഉടൻ വന്നുകഴിഞ്ഞു, ഒരു 16 തരം മരുന്നുകൾ.

യൂട്യൂബും, ഇൻസ്റ്റയും, ഓൺലൈൻ വൈദ്യന്മാരും എല്ലാം ചേർന്ന് നമ്മളെ ഒന്നൊന്നര ഡോക്ടർമാർ ആക്കിയിരിക്കുകയാണ്. മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ കാറുകളുടെ എണ്ണവും ചരിത്രവും, ജയറാമിന്റെ ആനകളുടെ എണ്ണം, A. R. റഹ്മാൻ ഇന്നലെ എവിടെ ആയിരുന്നു?, റൊണാൾഡോ നാളെ വാങ്ങാൻ പോകുന്ന ഷൂസിന്റെ നിറം എന്താണ്? BMW ന്റെയോ Audi യുടെയോ ഇറങ്ങാൻ പോകുന്ന model ഏതാണ്? details എന്താണ്…??

എല്ലാം വീട്ടിലെ പൂച്ചക്ക് പോലും അറിയാം. വൈജ്ഞാനിക വിസ്‌ഫോടനം..!!
എന്ത് വേണമെങ്കിലും കണ്ടും കേട്ടും അറിഞ്ഞും ജീവിക്കാൻ ഉള്ള സാഹചര്യങ്ങളിൽ ആണ് നമ്മൾ. പോരാഞ്ഞിട്ട് നാട്ടിൽ നടക്കുന്ന സർവ്വതും അപ്പപ്പോ ഇങ്ങെത്തിക്കാൻ നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളും!

എന്റെ ചങ്ങാതീ,
ഒന്നുമാത്രം നമുക്കറിയില്ല – നമ്മളെപ്പറ്റി!
എന്തൊക്കെയോ അറിയാം എന്നല്ലാതെ!
സ്വയം അറിവിന്റെ കാര്യത്തിൽ നമ്മളൊക്കെ ഓരോരോ ലെവലിൽ ആയിരിക്കും.
നമ്മൾ ആദ്യം പഠിക്കേണ്ടത് നമ്മളെത്തന്നെ ആയിരുന്നു. നമ്മുടെ സിദ്ധികളും കുറവുകളും സാധ്യതകളും നമ്മൾ അളക്കേണ്ടിയിരുന്നു, ആദ്യം.

എന്നെ എനിക്ക് എത്രത്തോളം അറിയാം?

  • മൊബൈലിൽ എല്ലാം അപ്ഡേറ്റ് ആകുമ്പോഴും നമ്മൾ സ്വയം അപ്ഡേറ്റ് ആകുന്നുണ്ടോ?
  • ഒരു വർഷം ഒരു പുസ്തകമെങ്കിലും ഞാൻ വായിക്കുന്നുണ്ടോ?
  • എന്റെ ഒരു പാകതക്കുറവ്, പോരായ്മ പരിഹരിക്കാൻ മണിക്കൂറുകൾ നീളുന്ന എന്റെ screentime എന്നെ സഹായിക്കുന്നുണ്ടോ?
  • ഇത്രയും സൗകര്യങ്ങൾ കൈവെള്ളയിൽ കൊണ്ടുനടന്നിട്ടും ദിവസം ഒരു പത്ത് മിനിട്ടെങ്കിലും എന്തെങ്കിലും ഒന്ന് പഠിച്ചെടുക്കാൻ ഞാൻ മാറ്റിവെക്കുന്നുണ്ടോ?
  • ദൈവം തന്ന സിദ്ധികളെ വളർത്താൻ ഇപ്പോളുള്ള ജീവിതരീതി എന്നെ സഹായിക്കുന്നുണ്ടോ?
  • സൗകര്യങ്ങളുടെ ആധിക്യം എന്നെ രോഗിയാക്കിയോ?

ഇതാണ്, ആകെക്കൂടി ഇന്നത്തെ ധ്യാനം.
ആകേണ്ട എന്നിൽനിന്നും ആയിരിക്കുന്ന ഞാൻ എത്രത്തോളം ദൂരെയാണ്?

നോമ്പുകാലം, നോവുകാലമാകട്ടെ..
സ്വയം വെട്ടിയൊരുക്കലിന്റെ,
തീരാത്ത പരിശ്രമങ്ങളുടെ,
ഒരു തപസ്സുകാലം..!

Latest Updates

POPULAR Views

FEATUERD Views

ഈസ്റ്റർ – കുരിശിന്റെ വഴിയിലെ 15-ാം സ്ഥലം

ഒന്നോർക്കാം, ഭൂമി വെറുമൊരു ഇടത്താവളം ആണെന്നും, ഇക്കാണുന്ന ശരീരം ആത്മാവിനെ കൊണ്ടുനടക്കാനുള്ള ഒരു താത്കാലിക സംവിധാനം മാത്രമാണെന്നും ബോധ്യമാവുക എന്നതാണ് പ്രധാനം. ആ ഒരു ബോധ്യം നമ്മളെ "സ്വർഗ്ഗത്തിന്റെ പൗരന്മാരായി" ജീവിക്കാൻ കൂടുതൽ കരുത്തേകും, തീർച്ച.

കല്ലറയെന്ന ജീവിതദര്‍ശനം

ഉയിര്‍ക്കാനുള്ള സാഹചര്യങ്ങള്‍ എവിടെയുമുണ്ട്. പക്ഷേ നാം അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് പ്രസക്തം.

കാത്തിരിപ്പ് എന്ന പുണ്യം !

നോക്കൂ, സ്റ്റേജിൽ ആരുമില്ല. രംഗം ശൂന്യമാണ്.. യേശുക്രിസ്തു മരിച്ച് അടക്കപ്പെട്ടു. പട്ടാളക്കാർ ജോലി തീർത്ത് മടങ്ങിക്കഴിഞ്ഞു. കൂടെ ഉണ്ടായിരുന്നവരൊക്കെ പ്രാണരക്ഷാർത്ഥം എങ്ങോട്ടോ ഓടിപ്പോയി.

ദുഃഖവെള്ളി വിചാരം

അവന്റെ സ്നേഹം സത്യമായിരുന്നു…. അവന്റെ ക്ഷമ ആത്മാർത്ഥമായിരുന്നു… അവന്റെ സഹനം രക്ഷാകരമായിരുന്നു…. അവന്റെ മരണം ലോകം മുഴുവനും വേണ്ടിയായിരുന്നു….

കുത്തി മുറിവേല്പിച്ചവര്‍.

അതുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിനെ നോക്കിനില്ക്കുമ്പോള്‍ അവിടുത്തെ മുറിവുകളെ നോക്കിനില്ക്കുമ്പോള്‍ നാം ഇന്നേ ദിവസം പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടത് എന്റെ ആന്തരികമുറിവുകളെ ഉണക്കാന്‍ മാത്രം ശക്തമായ ക്രിസ്ത്വവബോധം എന്റെ ചിന്തയിലും ജീവിതത്തിലും ബുദ്ധിയിലും ജീവനിലും നല്കണമേയെന്നതായിരിക്കട്ടെ.

കൂട്ടിനൊരാൾ..!

എന്തുകൊണ്ട് ദൈവം ദിവ്യകാരുണ്യം സ്ഥാപിച്ചു, എന്ന ചോദ്യത്തെ ഈ ഉത്തരം കൊണ്ട് നേരിടാനാണ് എനിക്കിഷ്ടം. ഭൂമിയ്ക്ക് ദൈവത്തിന്റെ കൂട്ട് !! പകലിലും ഇരവിലും ഒരുപോലെ മനുഷ്യന് കൂട്ടാകാൻ, സങ്കടങ്ങളിൽ ആശ്വാസതീരമാകാൻ, തകർന്നവന്റെ പരിഭവങ്ങൾ കേൾക്കാൻ, പരാതികൾ ഒന്നിറക്കി വയ്ക്കാൻ, തീർന്നു എന്ന് വിചാരിച്ചിരുന്നിടത്ത് വീണ്ടും പ്രതീക്ഷയുടെ തിരിനാളം കത്തിക്കാൻ..

അവസാനംവരെയുള്ള സ്‌നേഹങ്ങള്‍

അവസാനംവരെയുള്ള സ്‌നേഹത്തിന്റെ സൂക്ഷിപ്പും തെളിവുമാണ് വിശുദ്ധ കുര്‍ബാന. അവസാനം വരെയുള്ള അവന്റെ സ്‌നേഹത്തിന് ജീവിക്കുന്ന സാക്ഷ്യം.

കുരിശ്:സ്നേഹത്തിന്റെ ഉണർത്തുപാട്ട്

അസ്സിസിയിലെ വിശുദ്ധ ഫ്രാൻസിസ് മുതൽ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരെ ആർദ്രതയോടെയും അനുകമ്പയോടെയും ശുശ്രൂഷിച്ച മദർ തെരേസ വരെയുള്ളവരുടെ ജീവിതം ഈ കുരിശിലെ സ്നേഹത്തിന്റെ ശക്തിക്ക് സാക്ഷ്യം വഹിക്കുന്നു.

റാം c/o ആനന്ദി

എന്റെ സുഹൃത്തേ, സാങ്കേതികവിദ്യ നാട്ടിൽ എത്തിയകാലം മുതൽ നമ്മൾ മലയാളികൾ ഹരമായി കൊണ്ടുനടക്കുന്ന ഒരു ശീലമാണ്, "മാന്യമായ" ഇത്തരം മോഷണങ്ങൾ. ശരിയല്ലേ? ഒന്നോർത്തുനോക്കൂ,

പുളിപ്പ്

മറ്റൊരുപമ അവന്‍ അവരോട്‌ അരുളിച്ചെയ്‌തു: മൂന്ന്‌ ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്‌ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ്‌ സ്വര്‍ഗരാജ്യം

ദി പാഷൻ ഓഫ് ക്രൈസ്റ്റ്

അധരം കൊണ്ടല്ല ഹൃദയംകൊണ്ട് നമുക്ക് ഈശോയെ സ്നേഹിക്കാം അവൻ്റെ അവർണനീയമായ പീഡകളുടെ ഒരു മാത്രയെങ്കിലും കിട്ടിയാൽ ഹൃദയംകൊണ്ട് ഏറ്റുവാങ്ങാം .ആത്മാവിൽ ആനന്ദിക്കാം.

ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി

ഗദ്‌സ്‌തെമനിയില്‍ എല്ലാവരും ഒറ്റയ്ക്കാണ്.ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി .  ആ ഗദ്‌സെതമനിയില്‍ ദൈവത്തിന്റെ പൊന്‍കരം കണ്ടവരൊക്കെ വിശുദ്ധരാണ്