വിശ്വസ്തതയുടെ  മാറ്റുരയ്ക്കുന്ന നോമ്പുകാലം 

Published on

സീറോമലബാര്‍ സഭാമക്കളായ നമ്മള്‍ ആഗോളസഭയോട് ചേര്‍ന്ന് വലിയ നോമ്പിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ഒരു എസ്കറ്റോളജിക്കല്‍ ആധികാരികതയോടെയുള്ള ജീവിതസമീപനത്തിലേക്കാണ് സഭ ആരാധനാക്രമവല്‍സരത്തിലൂടെ നമ്മളെ വീണ്ടും നോമ്പുകാലത്തിലേക്ക് കൂട്ടികൊണ്ടുപോകുന്നത്. നമ്മളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ തീക്ഷ്ണതയോടും ഉല്‍സാഹത്തോടുംകൂടി  ദൈവത്തിങ്കലേക്കും അവനവനിലേക്കും മറ്റുള്ളവരിലേക്കും നടക്കുന്ന നാളുകളാണ് നോമ്പുകാലം. സീറോമലബാര്‍ വിഷന്‍റെ ആദ്യലക്കത്തില്‍തന്നെ വലിയ നോമ്പ് വിടര്‍ത്തുന്ന ചിന്തകളിലേക്ക് ഉയരുന്നത് കൂടുതല്‍ പ്രേഷിതചൈതന്യത്തില്‍ വളരുവാന്‍ നമുക്ക് ഏവര്‍ക്കും സഹായകരമാണ്. 

നോമ്പ് സ്നേഹത്തിന്‍റെ ക്രമപ്പെടുത്തലാണ്:  നോമ്പ് എന്ന് ചിന്തിക്കുമ്പോഴേ ചില ഭക്ഷണസാധനങ്ങള്‍ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ചിന്തകളാണല്ലോ  മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്. ഇപ്രകാരമുള്ള ത്യാഗങ്ങള്‍ ശരീരത്തിന്‍റെ ചില ഇശ്ചകള്‍ അത്ര പ്രധാനപ്പെട്ടതല്ലായെന്നും എന്തില്‍ നിന്നും കൃത്യമായ അകലം കാത്തുസൂക്ഷിക്കുവാന്‍ നമുക്ക് ആവുമെന്നതിന്‍റെ അടയാളവും കൂടിയാണ്. കോവിഡും ഒരു പരിധിവരെ ഈ പാഠങ്ങള്‍ നമ്മളെ പഠിപ്പിച്ചു. നിര്‍മമത എന്ന പദം നോമ്പുമായി ചേര്‍ത്തു വയ്ക്കാവുന്ന ഒന്നാണ്. ഒന്നിനോടും താല്‍പര്യമില്ലായ്മ എന്ന അര്‍ത്ഥത്തില്‍ വിരക്തി,  അകല്‍ച്ച എന്ന അര്‍ത്ഥത്തിലല്ല, മറിച്ച് യാതൊന്നിനോടും പറ്റിചേരാത്ത അവസ്ഥയെയാണ് ഈ പദം വിവക്ഷിക്കുന്നത്. നമ്മളെ ആഴത്തില്‍ വലിച്ചടുപ്പിക്കുന്ന ദൈവസ്നേഹത്തിന്‍റെ ദീപ്തിക്കു മുന്നില്‍ മറ്റൊന്നിനും പ്രാധാന്യമില്ലാത്ത രീതിയിലുള്ള ജീവിതസമീപനമാണത്. സുഭിക്ഷതയിലും ദാരിദ്ര്യത്തിലും എനിക്ക് ഒരേപോലെ ജീവിക്കാനറിയാം എന്ന പൗലോസ് അപ്പസ് തോലന്‍റെ വാക്കുകള്‍ (ഫിലി:4.13) ഈ ദീപ്തിയെയാണ് വരച്ചു കാട്ടുന്നത്. അതിനാല്‍ നോമ്പ്, മുന്‍ഗണനകളുടെ ക്രമമറിയലും ജീവിതത്തെ അതനുസരിച്ച്  ക്രമപ്പെടുത്തലുമാണ്. 

നോമ്പ് സ്ഥിരോല്‍സാഹവും തീക്ഷണതയുമാണ്: നോമ്പുകാലത്ത് വളരെ സവിശേഷമായ രീതിയിലുള്ള അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കുമാണ് സഭ നമ്മളെ ക്ഷണിക്കുന്നത്. യഥാര്‍ത്ഥ പശ്ചാത്താപമെന്നത് ദൈവികമായ ദുഖമാണെന്നും അതിന്‍റെ പ്രധാന ഫലങ്ങള്‍ ഉത്സാഹവും തീക്ഷതയുമാണെന്നും വചനം പഠിപ്പിക്കുന്നു (2 കൊറി :  7.11). അതായത് നോമ്പുകാലം ഒരു ഉള്‍വലിയല്‍ എന്ന അവസ്ഥയിലേക്കല്ല, മറിച്ച് കൂടുതല്‍ മിഴിവാര്‍ന്ന സമര്‍പ്പണത്തിലേക്കാണ് നമ്മളെ എത്തിക്കുന്നത്. ഈ ഉല്‍സാഹം പ്രാര്‍ത്ഥനയിലും പുണ്യപ്രവര്‍ത്തികളിലും കൂടുതല്‍ പ്രബുദ്ധരാകാന്‍ നമ്മളെ സഹായിക്കുന്നു. ഒരു വ്യക്തിയുടെ അനുതാപത്തിന്‍റെ ആഴമറിയുന്നത് മാനസാന്തരത്തിന്‍റെ ഫലങ്ങളായ ഉത്സാഹത്തില്‍നിന്നും തീഷ്ണതയില്‍നിന്നും കൂടിയാണ്.

നോമ്പ് നിലനില്‍ക്കുന്ന പ്രതിബദ്ധതയാണ്: നമ്മുടെ സമൂഹങ്ങളുടെ ഭാഗമായികൊണ്ടിരിക്കുന്ന പുരോഗതിയുടെയും മാറ്റത്തിന്‍റെയും സങ്കീര്‍ണവും ശക്തവുമായികൊണ്ടിരി ക്കുന്ന കാറ്റ് എല്ലാവരുടെയും നിലപാടുകളെയും ജീവിതശൈലികളെയും ദോഷകരമായുംകൂടി ബാധിക്കുന്ന സാഹചര്യത്തില്‍ നിലനില്‍നില്‍ക്കുന്ന ബന്ധങ്ങളും പരിപാലിച്ചുപോരുന്ന പ്രതിബദ്ധതകളും ജീവിതത്തിന്‍റെ  ദ്രുതതാളത്തില്‍ തൂത്തെറിയപ്പെടുകയാണ്. സമ്പത്തിന്‍റെയും ഭൗതികസൗകര്യങ്ങളുടെയും വര്‍ദ്ധനവ് നമ്മളില്‍ പലരെയും കൂടുതല്‍ സ്വതന്ത്രരും ജീവിതാസ്വാദകരുമാക്കിയപ്പോള്‍ അന്യംനിന്നുപോയത് വിശ്വസ്തതയുടെ നനുത്ത മേച്ചില്‍പുറങ്ങളാണ്. അതുകൊണ്ട് നമ്മെ ആദ്യസ്നേഹ ത്തിന്‍റെ ഊഷ്മളമായ തലത്തിലേക്ക് തിരിച്ചുപോകാനുള്ള ക്ഷണം നോമ്പുകാലം ഉയര്‍ത്തുന്നു (വെളി:2.4). 

നോമ്പ് അപരനിലേക്കുള്ള നടപ്പാണ്: ആത്മീയതയെന്നത്  പരോന്മുഖതയും കൂടിയാകയാല്‍ നമ്മളെ ഭരമേല്‍പിച്ച വ്യക്തികളോട്, കുടുംബത്തോട്, തൊഴിലിനോട്, സംവിധാനങ്ങളോട്, ഉത്തരവാദിത്വങ്ങളോട് നമ്മള്‍ പുലര്‍ത്തുന്ന വിശ്വസ്തതയുടെ മാറ്റുരക്കുന്ന സമയവുംകൂടിയാണ് നോമ്പുകാലം. ആത്മീയതയും മതാത്മകതയും വ്യത്യസ്ഥ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുമ്പോള്‍ രണ്ടും തമ്മിലുള്ള അന്തരം വലുതാവുകയും അതോടൊപ്പം കുറെ ഭക്തമനുഷ്യര്‍ സൃഷ്ടിക്കപ്പെടുന്നു എന്നത് മാത്രവുമാണ് സംഭവിക്കുന്നത്. ഞാന്‍ നിങ്ങളെ അറിയുന്നേയില്ല എന്ന വാക്കുകള്‍ (മത്താ:7.21) ഈ ദിവസങ്ങളില്‍ നമ്മെ അസ്വസ്ഥപ്പെടുത്തണം. അപ്പോഴാണ് ദൈവികമായ ദുഃഖം നമ്മില്‍ രൂപപ്പെടുന്നത്. ഭക്തര്‍ ആത്മീയരാവുന്ന കര്‍മ്മമാര്‍ഗ്ഗത്തിലേക്കു നടന്നടുക്കാനുള്ള ക്ഷണമായും കൂടിയാണ് ഓരോ നോമ്പുകാലവും കടന്നുവരുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍ മുതല്‍ ‘ഫ്രത്തൂലെ തൂത്തി’ വരെ എത്തി നില്‍ക്കുന്ന സഭാപ്രബോധനങ്ങളും ഈ സമഗ്രമായ ആത്മീയതയുടെ നിര്‍വചനമാണ് നമുക്ക് നല്‍കുന്നത്. 

എത്രസമയം കൂടെയിരുന്നാലും തൃപ്തിവരാത്ത പ്രണയിതാക്കളുടെ മനസ്സുപോലെ  ദൈവികസാന്നിധ്യത്തിന്‍റെ മാധുര്യം പ്രാര്‍ത്ഥനയിലൂടെ ആസ്വദിക്കാനും എത്ര ചെയ്തുകൊടുത്താലും മതിയാകാത്തവിധത്തില്‍ സഹനമറിയാത്ത സ്നേഹത്തിലേക്ക് കര്‍മോത്സുകരാകാനും നമ്മെ ക്ഷണിക്കുന്ന നോമ്പുകാലത്ത് സവിശേഷമായ വിധത്തില്‍ സീറോമലബാര്‍ സഭക്കുവേണ്ടിയും സഭാമക്കള്‍ക്കുവേണ്ടിയും കൂടുതല്‍ പ്രാര്‍ത്ഥിക്കാനും സഭക്കായി കൂടുതല്‍ പ്രതിബദ്ധരാകാനും നമുക്ക് പരിശ്രമിക്കാം.

ഡോ. കൊച്ചുറാണി ജോസഫ്

സീറോമലബാര്‍ സഭാ വക്താവ്

Latest Updates

POPULAR Views

FEATUERD Views

ഈസ്റ്റർ – കുരിശിന്റെ വഴിയിലെ 15-ാം സ്ഥലം

ഒന്നോർക്കാം, ഭൂമി വെറുമൊരു ഇടത്താവളം ആണെന്നും, ഇക്കാണുന്ന ശരീരം ആത്മാവിനെ കൊണ്ടുനടക്കാനുള്ള ഒരു താത്കാലിക സംവിധാനം മാത്രമാണെന്നും ബോധ്യമാവുക എന്നതാണ് പ്രധാനം. ആ ഒരു ബോധ്യം നമ്മളെ "സ്വർഗ്ഗത്തിന്റെ പൗരന്മാരായി" ജീവിക്കാൻ കൂടുതൽ കരുത്തേകും, തീർച്ച.

കല്ലറയെന്ന ജീവിതദര്‍ശനം

ഉയിര്‍ക്കാനുള്ള സാഹചര്യങ്ങള്‍ എവിടെയുമുണ്ട്. പക്ഷേ നാം അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് പ്രസക്തം.

കാത്തിരിപ്പ് എന്ന പുണ്യം !

നോക്കൂ, സ്റ്റേജിൽ ആരുമില്ല. രംഗം ശൂന്യമാണ്.. യേശുക്രിസ്തു മരിച്ച് അടക്കപ്പെട്ടു. പട്ടാളക്കാർ ജോലി തീർത്ത് മടങ്ങിക്കഴിഞ്ഞു. കൂടെ ഉണ്ടായിരുന്നവരൊക്കെ പ്രാണരക്ഷാർത്ഥം എങ്ങോട്ടോ ഓടിപ്പോയി.

ദുഃഖവെള്ളി വിചാരം

അവന്റെ സ്നേഹം സത്യമായിരുന്നു…. അവന്റെ ക്ഷമ ആത്മാർത്ഥമായിരുന്നു… അവന്റെ സഹനം രക്ഷാകരമായിരുന്നു…. അവന്റെ മരണം ലോകം മുഴുവനും വേണ്ടിയായിരുന്നു….

കുത്തി മുറിവേല്പിച്ചവര്‍.

അതുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിനെ നോക്കിനില്ക്കുമ്പോള്‍ അവിടുത്തെ മുറിവുകളെ നോക്കിനില്ക്കുമ്പോള്‍ നാം ഇന്നേ ദിവസം പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടത് എന്റെ ആന്തരികമുറിവുകളെ ഉണക്കാന്‍ മാത്രം ശക്തമായ ക്രിസ്ത്വവബോധം എന്റെ ചിന്തയിലും ജീവിതത്തിലും ബുദ്ധിയിലും ജീവനിലും നല്കണമേയെന്നതായിരിക്കട്ടെ.

കൂട്ടിനൊരാൾ..!

എന്തുകൊണ്ട് ദൈവം ദിവ്യകാരുണ്യം സ്ഥാപിച്ചു, എന്ന ചോദ്യത്തെ ഈ ഉത്തരം കൊണ്ട് നേരിടാനാണ് എനിക്കിഷ്ടം. ഭൂമിയ്ക്ക് ദൈവത്തിന്റെ കൂട്ട് !! പകലിലും ഇരവിലും ഒരുപോലെ മനുഷ്യന് കൂട്ടാകാൻ, സങ്കടങ്ങളിൽ ആശ്വാസതീരമാകാൻ, തകർന്നവന്റെ പരിഭവങ്ങൾ കേൾക്കാൻ, പരാതികൾ ഒന്നിറക്കി വയ്ക്കാൻ, തീർന്നു എന്ന് വിചാരിച്ചിരുന്നിടത്ത് വീണ്ടും പ്രതീക്ഷയുടെ തിരിനാളം കത്തിക്കാൻ..

അവസാനംവരെയുള്ള സ്‌നേഹങ്ങള്‍

അവസാനംവരെയുള്ള സ്‌നേഹത്തിന്റെ സൂക്ഷിപ്പും തെളിവുമാണ് വിശുദ്ധ കുര്‍ബാന. അവസാനം വരെയുള്ള അവന്റെ സ്‌നേഹത്തിന് ജീവിക്കുന്ന സാക്ഷ്യം.

കുരിശ്:സ്നേഹത്തിന്റെ ഉണർത്തുപാട്ട്

അസ്സിസിയിലെ വിശുദ്ധ ഫ്രാൻസിസ് മുതൽ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരെ ആർദ്രതയോടെയും അനുകമ്പയോടെയും ശുശ്രൂഷിച്ച മദർ തെരേസ വരെയുള്ളവരുടെ ജീവിതം ഈ കുരിശിലെ സ്നേഹത്തിന്റെ ശക്തിക്ക് സാക്ഷ്യം വഹിക്കുന്നു.

റാം c/o ആനന്ദി

എന്റെ സുഹൃത്തേ, സാങ്കേതികവിദ്യ നാട്ടിൽ എത്തിയകാലം മുതൽ നമ്മൾ മലയാളികൾ ഹരമായി കൊണ്ടുനടക്കുന്ന ഒരു ശീലമാണ്, "മാന്യമായ" ഇത്തരം മോഷണങ്ങൾ. ശരിയല്ലേ? ഒന്നോർത്തുനോക്കൂ,

പുളിപ്പ്

മറ്റൊരുപമ അവന്‍ അവരോട്‌ അരുളിച്ചെയ്‌തു: മൂന്ന്‌ ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്‌ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ്‌ സ്വര്‍ഗരാജ്യം

ദി പാഷൻ ഓഫ് ക്രൈസ്റ്റ്

അധരം കൊണ്ടല്ല ഹൃദയംകൊണ്ട് നമുക്ക് ഈശോയെ സ്നേഹിക്കാം അവൻ്റെ അവർണനീയമായ പീഡകളുടെ ഒരു മാത്രയെങ്കിലും കിട്ടിയാൽ ഹൃദയംകൊണ്ട് ഏറ്റുവാങ്ങാം .ആത്മാവിൽ ആനന്ദിക്കാം.

ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി

ഗദ്‌സ്‌തെമനിയില്‍ എല്ലാവരും ഒറ്റയ്ക്കാണ്.ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി .  ആ ഗദ്‌സെതമനിയില്‍ ദൈവത്തിന്റെ പൊന്‍കരം കണ്ടവരൊക്കെ വിശുദ്ധരാണ്