തിരിച്ചു വരവ്

Published on

സിസ്റ്റർ ജോസിയ SD

പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ഉപവാസത്തിന്റെയും നെരിപ്പോടിൽ ഉയരുന്ന ചൂടുകൊണ്ട്, അലസതയുടെയും, ആസക്തിയുടെയും, ആഡംബരങ്ങളുടെയും തണുപ്പകറ്റുന്ന നോമ്പുകാലത്തിലൂടെ നാം യാത്ര ചെയ്യുകയാണല്ലോ.

അകലങ്ങൾ കുറയ്ക്കേണ്ട ഒരു കാലം കൂടിയാണിതെന്ന് പറയാതെ വയ്യ. അതിന്, ഒന്നുകിൽ അടുത്തെത്തണം. അല്ലെങ്കിൽ ഇറങ്ങിപോയിടത്തേക്ക് തിരിച്ചു നടക്കണം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ പ്രസിദ്ധമായ ഒരു തിരിച്ചുവരവ് വിവരിക്കുന്നുണ്ട്. ധൂർത്ത പുത്രന്റെ തിരിച്ചുവരവ്! എവിടെ നിന്ന് എല്ലാം സ്വരുക്കൂട്ടി ഇറങ്ങിയോ അവിടേക്ക് തന്നെ വെറുംകയ്യോടെ തിരികെ ചെല്ലാൻ ഒരുവന് ധൈര്യം കിട്ടണമെങ്കിൽ അവൻ ആദ്യമായിരുന്ന ഇടത്തെ കുറിച്ചുള്ള അവന്റെ ഉറപ്പ് എന്തുമാത്രം ആയിരിക്കും? എത്ര നികൃഷ്ടമായ പന്നിക്കൂട് അനുഭവങ്ങളിലൂടെ എന്റെ കയ്യിലിരിപ്പുകൊണ്ട് കടന്നു പോകേണ്ടി വന്നാലും, എന്നെ ആദ്യത്തേക്കാൾ അധികം സ്നേഹിക്കുന്ന ഒരു ദൈവം ഉണ്ടെന്ന സുബോധമാണ് ഈ നോമ്പുകാലത്ത് നമ്മുടെ ഉള്ളിലും ഉണ്ടാകേണ്ടത്. ധൂർത്ത പുത്രന് പന്നിക്കൂട്ടിൽ നിന്നും പിതാവിന്റെ ഭവനത്തിലെത്താൻ സഞ്ചരിക്കേണ്ടി വന്ന അതേ ദൂരം ഈ നോമ്പുകാലത്ത് നമുക്കും തിരികെ നടക്കാനുണ്ട്. നമ്മുടെ ജീവിതങ്ങളുടെ ഇപ്പോൾ ആയിരിക്കുന്ന ഇടത്തുനിന്നും കുമ്പസാരക്കൂട്ടിലേക്ക് ആകട്ടെ നമ്മുടെ ആ സഞ്ചാരവും തിരികെ വരവും.

“പിതാവേ അങ്ങേക്കെതിരായും സ്വർഗ്ഗത്തിനെതിരായും ഞാൻ പാപം ചെയ്തു പോയി” എന്ന ഏറ്റുപറച്ചിലിനായി ഈ നോമ്പിന്റെ തുടക്ക നാളുകളിൽ തന്നെ നമുക്ക് കുമ്പസാരക്കൂട്ടിൽ മുട്ടുകുത്താം. ദൈവ കരുണയുടെ ഈ വിശുദ്ധ കൂടാരത്തിലേക്ക് നമുക്ക് തിരികെ വരാം.

Latest Updates

POPULAR Views

FEATUERD Views

ഈസ്റ്റർ – കുരിശിന്റെ വഴിയിലെ 15-ാം സ്ഥലം

ഒന്നോർക്കാം, ഭൂമി വെറുമൊരു ഇടത്താവളം ആണെന്നും, ഇക്കാണുന്ന ശരീരം ആത്മാവിനെ കൊണ്ടുനടക്കാനുള്ള ഒരു താത്കാലിക സംവിധാനം മാത്രമാണെന്നും ബോധ്യമാവുക എന്നതാണ് പ്രധാനം. ആ ഒരു ബോധ്യം നമ്മളെ "സ്വർഗ്ഗത്തിന്റെ പൗരന്മാരായി" ജീവിക്കാൻ കൂടുതൽ കരുത്തേകും, തീർച്ച.

കല്ലറയെന്ന ജീവിതദര്‍ശനം

ഉയിര്‍ക്കാനുള്ള സാഹചര്യങ്ങള്‍ എവിടെയുമുണ്ട്. പക്ഷേ നാം അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് പ്രസക്തം.

കാത്തിരിപ്പ് എന്ന പുണ്യം !

നോക്കൂ, സ്റ്റേജിൽ ആരുമില്ല. രംഗം ശൂന്യമാണ്.. യേശുക്രിസ്തു മരിച്ച് അടക്കപ്പെട്ടു. പട്ടാളക്കാർ ജോലി തീർത്ത് മടങ്ങിക്കഴിഞ്ഞു. കൂടെ ഉണ്ടായിരുന്നവരൊക്കെ പ്രാണരക്ഷാർത്ഥം എങ്ങോട്ടോ ഓടിപ്പോയി.

ദുഃഖവെള്ളി വിചാരം

അവന്റെ സ്നേഹം സത്യമായിരുന്നു…. അവന്റെ ക്ഷമ ആത്മാർത്ഥമായിരുന്നു… അവന്റെ സഹനം രക്ഷാകരമായിരുന്നു…. അവന്റെ മരണം ലോകം മുഴുവനും വേണ്ടിയായിരുന്നു….

കുത്തി മുറിവേല്പിച്ചവര്‍.

അതുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിനെ നോക്കിനില്ക്കുമ്പോള്‍ അവിടുത്തെ മുറിവുകളെ നോക്കിനില്ക്കുമ്പോള്‍ നാം ഇന്നേ ദിവസം പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടത് എന്റെ ആന്തരികമുറിവുകളെ ഉണക്കാന്‍ മാത്രം ശക്തമായ ക്രിസ്ത്വവബോധം എന്റെ ചിന്തയിലും ജീവിതത്തിലും ബുദ്ധിയിലും ജീവനിലും നല്കണമേയെന്നതായിരിക്കട്ടെ.

കൂട്ടിനൊരാൾ..!

എന്തുകൊണ്ട് ദൈവം ദിവ്യകാരുണ്യം സ്ഥാപിച്ചു, എന്ന ചോദ്യത്തെ ഈ ഉത്തരം കൊണ്ട് നേരിടാനാണ് എനിക്കിഷ്ടം. ഭൂമിയ്ക്ക് ദൈവത്തിന്റെ കൂട്ട് !! പകലിലും ഇരവിലും ഒരുപോലെ മനുഷ്യന് കൂട്ടാകാൻ, സങ്കടങ്ങളിൽ ആശ്വാസതീരമാകാൻ, തകർന്നവന്റെ പരിഭവങ്ങൾ കേൾക്കാൻ, പരാതികൾ ഒന്നിറക്കി വയ്ക്കാൻ, തീർന്നു എന്ന് വിചാരിച്ചിരുന്നിടത്ത് വീണ്ടും പ്രതീക്ഷയുടെ തിരിനാളം കത്തിക്കാൻ..

അവസാനംവരെയുള്ള സ്‌നേഹങ്ങള്‍

അവസാനംവരെയുള്ള സ്‌നേഹത്തിന്റെ സൂക്ഷിപ്പും തെളിവുമാണ് വിശുദ്ധ കുര്‍ബാന. അവസാനം വരെയുള്ള അവന്റെ സ്‌നേഹത്തിന് ജീവിക്കുന്ന സാക്ഷ്യം.

കുരിശ്:സ്നേഹത്തിന്റെ ഉണർത്തുപാട്ട്

അസ്സിസിയിലെ വിശുദ്ധ ഫ്രാൻസിസ് മുതൽ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരെ ആർദ്രതയോടെയും അനുകമ്പയോടെയും ശുശ്രൂഷിച്ച മദർ തെരേസ വരെയുള്ളവരുടെ ജീവിതം ഈ കുരിശിലെ സ്നേഹത്തിന്റെ ശക്തിക്ക് സാക്ഷ്യം വഹിക്കുന്നു.

റാം c/o ആനന്ദി

എന്റെ സുഹൃത്തേ, സാങ്കേതികവിദ്യ നാട്ടിൽ എത്തിയകാലം മുതൽ നമ്മൾ മലയാളികൾ ഹരമായി കൊണ്ടുനടക്കുന്ന ഒരു ശീലമാണ്, "മാന്യമായ" ഇത്തരം മോഷണങ്ങൾ. ശരിയല്ലേ? ഒന്നോർത്തുനോക്കൂ,

പുളിപ്പ്

മറ്റൊരുപമ അവന്‍ അവരോട്‌ അരുളിച്ചെയ്‌തു: മൂന്ന്‌ ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്‌ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ്‌ സ്വര്‍ഗരാജ്യം

ദി പാഷൻ ഓഫ് ക്രൈസ്റ്റ്

അധരം കൊണ്ടല്ല ഹൃദയംകൊണ്ട് നമുക്ക് ഈശോയെ സ്നേഹിക്കാം അവൻ്റെ അവർണനീയമായ പീഡകളുടെ ഒരു മാത്രയെങ്കിലും കിട്ടിയാൽ ഹൃദയംകൊണ്ട് ഏറ്റുവാങ്ങാം .ആത്മാവിൽ ആനന്ദിക്കാം.

ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി

ഗദ്‌സ്‌തെമനിയില്‍ എല്ലാവരും ഒറ്റയ്ക്കാണ്.ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി .  ആ ഗദ്‌സെതമനിയില്‍ ദൈവത്തിന്റെ പൊന്‍കരം കണ്ടവരൊക്കെ വിശുദ്ധരാണ്