അകലം കുറയ്ക്കാൻ അടുത്തിരിക്കാം, കരങ്ങൾ കോർക്കാം

Published on

*ജനുവരി 18 മുതൽ 25 വരെ സഭൈക്യവാരം ആചരിക്കുന്നു.

ഷംഷബാദിൽ മെത്രാനായി സേവനം ചെയ്തിരുന്ന കാലം ഞാനോർമിക്കുന്നു. അന്ന് നമുക്ക് ആവശ്യത്തിന് ദേവാലയങ്ങളുണ്ടായിരുന്നില്ല. അന്ന് ദേവാലയങ്ങൾ നമുക്കായി വിട്ടുനല്കാൻ മറ്റ് സഭകൾ ഏറെ സന്നദ്ധരായിരുന്നു. അവരുടെ ശുശ്രൂഷകൾ കഴിയുമ്പോൾ നമുക്ക് ഉപയോഗിക്കാനായി അവ തുറന്നുതന്നിരുന്നു. സെമിത്തേരികളും പരസ്പര സഹകരണത്തോടെ ഉപയോഗിക്കുന്ന സ്ഥലങ്ങളും എനിക്ക് പരിചയമുണ്ട്.

സഭയുടെ കൂട്ടായ്മയുടെയും കൂട്ടുത്തരവാദിത്തത്തിന്റെയും ശുശ്രൂഷയാണ് സഭൈക്യം. ദൈവം ഏകനാണെങ്കിലും ത്രിതൈ്വകം കൂടിയാണ്. കാരണം പിതാവ് സൃഷ്ടിക്കുകയും പുത്രൻ രക്ഷിക്കുകയും പരിശുദ്ധാത്മാവ് സഭയിലൂടെ രക്ഷാകരദൗത്യം തുടരുകയും ചെയ്യുന്നു.പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്നു ദൈവങ്ങളല്ല ഒരു ദൈവമാണ്. യോഹന്നാന്റെ സുവിശേഷം പതിനേഴാം അധ്യായം 20-23 വരെയുളള തിരുവചനങ്ങൾ കർത്താവിന്റെ പ്രാർഥനയാണ്. ആ പ്രാർഥനയെ ഐക്യത്തിനുവേണ്ടിയുള്ള പ്രാർഥനയെന്നാണ് വിളിക്കുന്നത്. അതിൽതന്നെ 21 -ാമത്തെ വചനം ഏറെ പ്രസിദ്ധമാണ്. അവരെല്ലാവരും ഒന്നായിരിക്കാൻവേണ്ടി പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മിൽ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുവെന്നാണ് യേശു അവിടെ പറയുന്നത്.

സഭയുടെ ചരിത്രപ്രയാണത്തിൽ ആശയപരമായും ആരാധനക്രമപരമായും വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. ഈ വ്യത്യാസങ്ങൾ സഭയുടെ ഐക്യത്തെ തന്നെ ദോഷകരമായി ബാധിക്കാൻ ഇടയായി. ആരംഭകാലഘട്ടത്തിൽ പാശ്ചാത്യസഭയിൽ നിന്ന് പൗരസ്ത്യസഭകൾ വേർപെട്ടു. അന്ത്യോഖ്യൻ സഭ, കൽദായ സഭ എന്നിവയൊക്കെ ഇപ്രകാരം വേർപെട്ടുപോയവയാണ്. ആധുനികകാലത്ത് പാശ്ചാത്യനവീകരണ പ്രസ്ഥാനത്തിലൂടെ സഭയ്ക്കുളളിൽ വീണ്ടും വലിയ വിഭജനമുണ്ടായി. എന്നൊക്കെ സഭയിൽ വിഭജനമുണ്ടായിട്ടുണ്ടോ അന്നൊക്കെ സഭയിൽ തന്നെ ഐക്യത്തിനുവേണ്ടിയുള്ള ദാഹവും ഉണ്ടായിട്ടുണ്ട്.

സഭൈക്യവാരം നമ്മെ ഓർമ്മപ്പെടുത്തുന്നത് സഭയുടെ ഐക്യത്തിനുവേണ്ടിയുള്ള നമ്മുടെ പരിശ്രമങ്ങളുടെ പരമപ്രാധാന്യത്തെക്കുറിച്ചാണ്. സഭകളുടെ ഐക്യം സാധ്യമാവണമെങ്കിൽ നാലുതലങ്ങളിൽ നാം പ്രവർത്തിക്കേണ്ടതുണ്ട്. പ്രാർഥനയാണ് അതിൽ ഏറ്റവും പ്രധാനം. എല്ലാ സഭകളും കൂട്ടായ്മയിലും കൂട്ടുത്തരവാദിത്തത്തിലും സഭയുടെ മൗതികഗാത്രമാകുന്നതിനു വേണ്ടി നാം പ്രാർഥിക്കണം.ആരാധനക്രമത്തിലും കാനോനിക നമസ്ക്കാരത്തിലും കുടുംബപ്രാർഥനയിലും എല്ലാം ഐക്യത്തിനുവേണ്ടിയുള്ള വലിയആഗ്രഹം പ്രാർഥനയിലൂടെ നാം പ്രകടിപ്പിക്കുന്നുണ്ട്. ഐക്യത്തിന്റെ പ്രധാനപ്പെട്ട വഴി പ്രാർഥനയുടെ വഴിയാണ്.

രണ്ടാമതായി സഭയിൽ ഐക്യമുണ്ടാവാൻ നാം ചർച്ചകൾ നടത്തണം. വത്തിക്കാൻ സൂനഹദോസു തന്നെ സഭയിലെ ഐക്യത്തെക്കുറിച്ചു ഒരു ലേഖനം തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. മാർപാപ്പമാർ ഓരോ കാലഘട്ടത്തിൽ എക്യുമെനിക്കൽ പരിശ്രമങ്ങളുടെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് അപ്പസ്തോലികലേഖനങ്ങൾ എഴുതിയിട്ടുണ്ട്.

ഐക്യത്തിനുവേണ്ടിയുള്ള ശ്രമങ്ങൾ ഒരു മേശയ്ക്കു ചുറ്റിനുമിരുന്ന് പരസ്പരം പഠിക്കാനും കുറവുകളെ പരിഹരിക്കാനും കൂട്ടിച്ചേർക്കാനുള്ളത് കൂട്ടിച്ചേർക്കാനും ഒന്നിച്ചുനീങ്ങാനുമുള്ള ധാരണകൾ രൂപപ്പെടുത്തേണ്ടതുണ്ട്. പ്രാർഥന പോലെ തന്നെ എക്യുമെനിക്കൽ ഡയലോഗുകളും പ്രധാനപ്പെട്ടവയാണ്. പരിശുദ്ധ സിംഹാസനത്തിൽ സഭകളുടെ ഐക്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന എക്യുമെനിക്കൽ ഡിപ്പാർട്ടുമെന്റുകൾ പോലുമുണ്ട്.

അതുകൊണ്ട് പ്രാദേശികതലത്തിലും ഇത്തരത്തിലുളള ചർച്ചകൾക്ക് നമ്മൾ വഴിതുറക്കണം. ചർച്ചകളിലൂടെ കരം കോർക്കാനും ഒന്നിച്ചുപ്രവർത്തിക്കാനും നമുക്ക് സാധിക്കട്ടെ. സഹകരണത്തിന്റെ മേഖലകൾ മെച്ചപ്പെടുത്താനായി നമുക്കെന്തു ചെയ്യാൻകഴിയുമെന്ന് എല്ലാവരും ആലോചിക്കണം. അകൽച്ചകളെക്കാൾ കരം കോർത്ത് അടുപ്പം സ്ഥാപിക്കണം.

പരസ്പരം സഹകരിച്ചും സഹകരണത്തിന്റെ പുതിയ മേഖലകൾ കണ്ടെത്തിയും മുന്നോട്ടുപോകാൻ നമുക്ക് കഴിയണം. സാമൂഹികമേഖലകൾ, വിദ്യാഭ്യാസം,പ്രേഷിതം തുടങ്ങിയ മേഖലകളിലെല്ലാം കർത്താവിന്റെ പ്രാർഥന നിറവേറ്റുന്ന വിധത്തിൽ ഒരു മനസോടെ, ഒരു ആത്മാവോടെ ഒരുമിച്ചുപ്രവർത്തിക്കാൻ നമുക്ക് സാധിക്കട്ടെ.

മേജർആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

Latest Updates

POPULAR Views

FEATUERD Views

ദൈവവിളി: സഭയുടെ ഹൃദയതാളവും പ്രേഷിതദൗത്യത്തിന്റെ ആത്മാവും

ദൈവവിളി എന്നത് കേവലം ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല, മറിച്ച് അനാദിയിലെ ദൈവത്തിന്റെ ഹൃദയത്തില്‍ രൂപംകൊണ്ട സ്‌നേഹപൂര്‍ണ്ണമായ ഒരു ക്ഷണമാണ്. 'നീ ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ ശുദ്ധീകരിച്ചു' (ജെറമിയ 1:5) എന്ന പ്രവാചകവചനം ഓരോ ദൈവവിളിയുടെയും ആഴമേറിയ ബൈബിള്‍പരമായ അടിസ്ഥാനം നമുക്ക് വെളിപ്പെടുത്തിത്തരുന്നു.  ദൈവത്തിന്റെ വലിയൊരു ദാനമാണ് ഓരോ വിളിയും.

ഈസ്റ്റര്‍: തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും തിരുനാള്‍

 മരണത്തിന്റെ മേല്‍ വിജയം വരിച്ച ഉത്ഥിതനായ മിശിഹായുടെ സ്‌നേഹവും സമാധാനവും നിങ്ങളോടുകൂടെ...

കുരിശിന്റെ വഴിയിലൂടെ ഉത്ഥാനത്തിന്റെ പ്രകാശത്തിലേക്ക്…

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏറ്റവും ചൈതന്യവത്തായ 'നോമ്പുകാലത്തിലൂടെ' നാം...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ത്‌ന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.  കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.

പൗരസംസ്‌കാരം: അവകാശങ്ങളുടെ പ്രഘോഷണമല്ല, കടമകളുടെ സാക്ഷാത്കാരം

വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് 'സ്വതന്ത്രരായി ജീവിക്കുവിന്‍; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തെ തിന്മയ്ക്കുള്ള മറയാക്കരുത്; ദൈവത്തിന്റെ ദാസന്മാരായി ജീവിക്കുവിന്‍' (1 പത്രോസ് 2:16) എന്നാണ്. സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള മോചനമല്ല, മറിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്താണ്. തന്റെ വ്യക്തിപരമായ നിലപാടുകളും പ്രവൃത്തികളും സമൂഹത്തിന്റെ പൊതുവായ സുസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്ന തിരിച്ചറിവാണ് പൗരബോധത്തിന്റെ ആണിക്കല്ല്.

പ്രത്യാശയുടെ വാതില്‍ തുറക്കുന്ന പുതുതുടക്കം

പുതിയ ഒരു വര്‍ഷത്തിന്റെ പ്രഭാതത്തില്‍ നാം എല്ലാവരും പ്രത്യാശയുടെയും നവീകരണത്തിന്റെയും വാതില്‍പ്പടിയില്‍...

മരിയഭക്തിക്കൊരു മാര്‍ഗരേഖ

കത്തോലിക്കാസഭ മാതാവിനു നല്കുന്ന ബഹുമാനത്തില്‍നിന്നു പിന്നോട്ടുപോവുകയാണെന്നും പ്രൊട്ടസ്റ്റന്റുകാര്‍ നല്‍കിയിരുന്ന ആശയങ്ങള്‍ അംഗീകരിക്കുകയാണെന്നുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന ചര്‍ച്ചകളും വ്യാഖ്യാനങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള തിരുസഭയുടെ അടിസ്ഥാനപ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നു വ്യക്തമാക്കിക്കൊണ്ടുള്ള  സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. 

ഒരുമിച്ചുനടക്കാനുള്ള പാതകള്‍

സഭയ്ക്കുള്ള പലവിശേഷണങ്ങളിലൊന്നാണ് തീര്‍ഥാടകയായ സഭ. വാസ്തവത്തില്‍ വളരെ അന്വര്‍ത്ഥമായ വിശേഷണം കൂടിയാണ്...

വിശുദ്ധിയിലൂടെ സമാധാനത്തിലേക്ക്…

ദൈവത്തിന് നമ്മെക്കുറിച്ചുള്ള ആഗ്രഹവും സ്വപ്‌നവും നാം ഓരോരുത്തരും വിശുദ്ധരായിത്തീരണം എന്നതാണ്. അശുദ്ധിയിലേക്കല്ല...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍  തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും...

പാരസ്പര്യത്തിന്റെ കാലം

 മനുഷ്യന്‍  പ്രകൃതിയുടെ ഉടമസ്ഥരല്ല കേവലം സൂക്ഷിപ്പുകാര്‍ മാത്രമാണ് എന്നൊരു സന്ദേശം കൂടി...

സ്വാതന്ത്ര്യത്തിന്റെ ചക്രവാളങ്ങള്‍

വീണ്ടുമൊരു സ്വാതന്ത്ര്യദിനാഘോഷം; സ്വര്‍ഗാരോപണത്തിരുനാളും. ഒരേസമയം ഭാരതീയരും ക്രൈസ്തവരുമായ നമ്മെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ...