Thursday, February 12, 2026
spot_imgspot_imgspot_img

ഉപവാസവും പ്രാർത്ഥനയും അനുതാപവും

Published on

സി.ജോസിയ SD

നോമ്പുകാലം ദൈവത്തെ പ്രസാദിപ്പിക്കുന്ന കാലമാണെന്ന് പറയാം. എങ്ങനെയാണ് ദൈവത്തെ പ്രസാദിപ്പിക്കേണ്ടത് എന്ന ചോദ്യത്തിന് തിരുസഭാ മാതാവ്, മനോഹരമായ ഉത്തരം വിശുദ്ധ കുർബാനയിലൂടെ തരുന്നുണ്ട്. അതിപ്രകാരമാണ്:

“ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി മിശിഹായെയും, അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്ക് പ്രസാദിപ്പിക്കാം”.
പരിശുദ്ധ ത്രിത്വത്തെ പ്രസാദിപ്പിക്കുന്നതിനുള്ള ഈ മൂന്നു മാർഗ്ഗങ്ങളെപ്പറ്റി നമുക്കിന്ന് ധ്യാനിക്കാം.

‘ഉപവസിക്കുക’
എന്നാൽ കൂടെ വസിക്കുക എന്നാണർത്ഥമെന്ന് നമുക്കറിയാം. ഈ നോമ്പുകാലത്ത് ആരുടെ കൂടെയാണ് വസിക്കുന്നത് എന്നതിനാണ് പ്രാധാന്യം. പ്രിയപ്പെട്ടവരിൽ നിന്ന് അകന്നാണ് കഴിയുന്നതെങ്കിൽ കൂടെ വസിക്കണം. ദൈവത്തിൽ നിന്നും ആത്മീയ പരിസരങ്ങളിൽ നിന്നും കൗദാശിക ജീവിതത്തിൽ നിന്നും അകന്നാണ് കഴിയുന്നതെങ്കിൽ കൂടെ വസിക്കണം. ദൈവത്തിലേക്ക് ചേർന്ന് നിൽക്കണം. കുടുംബാംഗങ്ങൾ തമ്മിൽ, അയൽവക്കക്കാർ തമ്മിൽ, അകലെയായിരിക്കുന്നവർ തമ്മിൽ, ഒക്കെ ഹൃദയം കൊണ്ട് കൂടെ വസിച്ച് ദൈവത്തെ പ്രസാദിപ്പിക്കാം. അതായിരിക്കട്ടെ യഥാർത്ഥ ഉപവാസം.

രണ്ടാമത് പ്രാർത്ഥന.
മുറിയിൽ കടന്ന് കതകടച്ച് നീയും/ഞാനും ദൈവവും തമ്മിൽ നടത്തുന്ന രഹസ്യ സംഭാഷണം. ഈശോയുടെ ഭാഷയിൽ പറഞ്ഞാൽ തിരക്കിലും ബഹളങ്ങളിൽ നിന്നും ഒക്കെ ഉൾവലിഞ്ഞ് വിജനപ്രദേശത്തേക്കുള്ള ഹൃദയത്തിന്റെ പിൻവാങ്ങലാണ് പ്രാർത്ഥന. (Lk 5:16)
ആഘോഷങ്ങളും പെരുന്നാളുകളും ഒക്കെ നോമ്പുകാലത്ത് വേണ്ടെന്ന് വയ്ക്കുന്നത് ഈ പ്രാർത്ഥനയിൽ ആഴപ്പെടാനാണ്. നമ്മുടെ ആത്മാവിൽ ദൈവവും ഞാനും മാത്രമായിരിക്കേണ്ട സ്വകാര്യ നിമിഷങ്ങളുടെ ആസ്വാദനമാണ് പ്രാർത്ഥന. ഇനിയുള്ള വളരെ കുറച്ച് ദിവസങ്ങളിൽ പ്രാർത്ഥനയുടെ പരിമളം ഉയരട്ടെ. ദൈവ ബന്ധത്തിൽ ആഴപ്പെടുന്നതു വഴി ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു നോമ്പുകാലം നമ്മുടെ ജീവിതത്തെ നവീകരിക്കട്ടെ.

പരിശുദ്ധ ത്രിത്വത്തെ പ്രസാദിപ്പിക്കാനുള്ള മൂന്നാമത്തെ മാർഗം ‘അനുതാപമാണ് ‘.
നാം നടന്ന വഴികളെ കുറിച്ചുള്ള അവബോധവും തിരിഞ്ഞുനോട്ടവും തിരുത്തലും ആണ് അനുതാപം. അവബോധം ഉണ്ടായാൽ അനുതാപം ഉണ്ടാകും. ധൂർത്ത പുത്രനുണ്ടായ സുബോധം അവനെ അനുതാപത്തിലേക്ക് നയിച്ചത് പോലെ, ഈ നോമ്പുകാലം നമ്മെ സ്വയാവബോധത്തിലേക്കും ആത്മാനുതാപത്തിലേക്കും നയിക്കട്ടെ.

ഭക്ഷണപദാർത്ഥങ്ങൾ ഉപേക്ഷിച്ചും ത്യാഗപൂർവ്വം ദുർഘടമലകൾ ചവിട്ടിയും കുരിശിന്റെ വഴി പ്രാർത്ഥന രണ്ടുനേരവും ധ്യാനിച്ചും ഒക്കെ ആത്മീയ തൃപ്തി അനുഭവിക്കുന്നതിനേക്കാൾ നമ്മെ കൂടുതൽ നന്നായി രൂപാന്തരപ്പെടുത്തുന്ന യഥാർത്ഥ ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി മിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്ക് പ്രസാദിപ്പിക്കാം.
നോമ്പുകാലം ഫലദായകമാക്കാം

Latest Updates

POPULAR Views

FEATUERD Views

ഈസ്റ്റർ – കുരിശിന്റെ വഴിയിലെ 15-ാം സ്ഥലം

ഒന്നോർക്കാം, ഭൂമി വെറുമൊരു ഇടത്താവളം ആണെന്നും, ഇക്കാണുന്ന ശരീരം ആത്മാവിനെ കൊണ്ടുനടക്കാനുള്ള ഒരു താത്കാലിക സംവിധാനം മാത്രമാണെന്നും ബോധ്യമാവുക എന്നതാണ് പ്രധാനം. ആ ഒരു ബോധ്യം നമ്മളെ "സ്വർഗ്ഗത്തിന്റെ പൗരന്മാരായി" ജീവിക്കാൻ കൂടുതൽ കരുത്തേകും, തീർച്ച.

കല്ലറയെന്ന ജീവിതദര്‍ശനം

ഉയിര്‍ക്കാനുള്ള സാഹചര്യങ്ങള്‍ എവിടെയുമുണ്ട്. പക്ഷേ നാം അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് പ്രസക്തം.

കാത്തിരിപ്പ് എന്ന പുണ്യം !

നോക്കൂ, സ്റ്റേജിൽ ആരുമില്ല. രംഗം ശൂന്യമാണ്.. യേശുക്രിസ്തു മരിച്ച് അടക്കപ്പെട്ടു. പട്ടാളക്കാർ ജോലി തീർത്ത് മടങ്ങിക്കഴിഞ്ഞു. കൂടെ ഉണ്ടായിരുന്നവരൊക്കെ പ്രാണരക്ഷാർത്ഥം എങ്ങോട്ടോ ഓടിപ്പോയി.

ദുഃഖവെള്ളി വിചാരം

അവന്റെ സ്നേഹം സത്യമായിരുന്നു…. അവന്റെ ക്ഷമ ആത്മാർത്ഥമായിരുന്നു… അവന്റെ സഹനം രക്ഷാകരമായിരുന്നു…. അവന്റെ മരണം ലോകം മുഴുവനും വേണ്ടിയായിരുന്നു….

കുത്തി മുറിവേല്പിച്ചവര്‍.

അതുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിനെ നോക്കിനില്ക്കുമ്പോള്‍ അവിടുത്തെ മുറിവുകളെ നോക്കിനില്ക്കുമ്പോള്‍ നാം ഇന്നേ ദിവസം പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടത് എന്റെ ആന്തരികമുറിവുകളെ ഉണക്കാന്‍ മാത്രം ശക്തമായ ക്രിസ്ത്വവബോധം എന്റെ ചിന്തയിലും ജീവിതത്തിലും ബുദ്ധിയിലും ജീവനിലും നല്കണമേയെന്നതായിരിക്കട്ടെ.

കൂട്ടിനൊരാൾ..!

എന്തുകൊണ്ട് ദൈവം ദിവ്യകാരുണ്യം സ്ഥാപിച്ചു, എന്ന ചോദ്യത്തെ ഈ ഉത്തരം കൊണ്ട് നേരിടാനാണ് എനിക്കിഷ്ടം. ഭൂമിയ്ക്ക് ദൈവത്തിന്റെ കൂട്ട് !! പകലിലും ഇരവിലും ഒരുപോലെ മനുഷ്യന് കൂട്ടാകാൻ, സങ്കടങ്ങളിൽ ആശ്വാസതീരമാകാൻ, തകർന്നവന്റെ പരിഭവങ്ങൾ കേൾക്കാൻ, പരാതികൾ ഒന്നിറക്കി വയ്ക്കാൻ, തീർന്നു എന്ന് വിചാരിച്ചിരുന്നിടത്ത് വീണ്ടും പ്രതീക്ഷയുടെ തിരിനാളം കത്തിക്കാൻ..

അവസാനംവരെയുള്ള സ്‌നേഹങ്ങള്‍

അവസാനംവരെയുള്ള സ്‌നേഹത്തിന്റെ സൂക്ഷിപ്പും തെളിവുമാണ് വിശുദ്ധ കുര്‍ബാന. അവസാനം വരെയുള്ള അവന്റെ സ്‌നേഹത്തിന് ജീവിക്കുന്ന സാക്ഷ്യം.

കുരിശ്:സ്നേഹത്തിന്റെ ഉണർത്തുപാട്ട്

അസ്സിസിയിലെ വിശുദ്ധ ഫ്രാൻസിസ് മുതൽ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരെ ആർദ്രതയോടെയും അനുകമ്പയോടെയും ശുശ്രൂഷിച്ച മദർ തെരേസ വരെയുള്ളവരുടെ ജീവിതം ഈ കുരിശിലെ സ്നേഹത്തിന്റെ ശക്തിക്ക് സാക്ഷ്യം വഹിക്കുന്നു.

റാം c/o ആനന്ദി

എന്റെ സുഹൃത്തേ, സാങ്കേതികവിദ്യ നാട്ടിൽ എത്തിയകാലം മുതൽ നമ്മൾ മലയാളികൾ ഹരമായി കൊണ്ടുനടക്കുന്ന ഒരു ശീലമാണ്, "മാന്യമായ" ഇത്തരം മോഷണങ്ങൾ. ശരിയല്ലേ? ഒന്നോർത്തുനോക്കൂ,

പുളിപ്പ്

മറ്റൊരുപമ അവന്‍ അവരോട്‌ അരുളിച്ചെയ്‌തു: മൂന്ന്‌ ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്‌ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ്‌ സ്വര്‍ഗരാജ്യം

ദി പാഷൻ ഓഫ് ക്രൈസ്റ്റ്

അധരം കൊണ്ടല്ല ഹൃദയംകൊണ്ട് നമുക്ക് ഈശോയെ സ്നേഹിക്കാം അവൻ്റെ അവർണനീയമായ പീഡകളുടെ ഒരു മാത്രയെങ്കിലും കിട്ടിയാൽ ഹൃദയംകൊണ്ട് ഏറ്റുവാങ്ങാം .ആത്മാവിൽ ആനന്ദിക്കാം.

ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി

ഗദ്‌സ്‌തെമനിയില്‍ എല്ലാവരും ഒറ്റയ്ക്കാണ്.ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി .  ആ ഗദ്‌സെതമനിയില്‍ ദൈവത്തിന്റെ പൊന്‍കരം കണ്ടവരൊക്കെ വിശുദ്ധരാണ്
error: Content is protected !!